അമീറുൾ ഒരിക്കലും ശരിയായ ലൈംഗീകതയിൽ സുഖം കണ്ടെത്തുന്ന വ്യക്തിയല്ല; ഇരയുടെ വേദനയിൽ ആനന്ദം കണ്ടെത്തുന്ന സാഡിസ്റ്റ്: ക്രൂരതകൾ പുറത്തേയ്ക്ക്
ഏറെ കോളിളക്കം സൃഷ്ട്ടിച്ച ജിഷ വധക്കേസില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിക്കുമ്പോൾ അമീറുളിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ വീണ്ടും ചർച്ചയാവുകയാണ്. അമീർ ഉൾ എന്ന പയ്യന് അപ്പോൾ 20 വയസ്. തന്റെ അതേ പ്രായത്തിലുള്ള കൂട്ടുകാരന്റെ വീട്ടിലെ സന്ദർശകൻ. ഒടുവിൽ കൂട്ടുകാരന്റെ പിതാവിനെ വീഴ്ത്തി അവന്റെ അമ്മയെ കല്യാണം കഴിച്ചു. എന്നാൽ ലൈംഗീക വൈകൃതത്താൽ പീഢനം സഹിക്കാനാവാതെ ഈ സ്ത്രീ ഒളിച്ചോടിയതായും പോലീസ് പറയുന്നു.
അമീറുൾ ഒരിക്കലും ശരിയായ ലൈംഗീകതയിൽ സുഖം കാണുന്നയാളല്ല. പൈശാചികതയും, വൈകൃതവുമാണിഷ്ടം. ഇരയുടെ സ്വകാര്യ ഭാഗങ്ങളിൽ കുത്തുകയും, മുറിവുകളും ഉണ്ടാക്കുക. ലിംഗത്തിനു പകരം മറ്റ് സാധനങ്ങൾ സ്ത്രീകളുടെ ജനനേന്ദ്രിയത്തിൽ കടത്തുക. അവരുടെ വേദനയിൽ ആനന്ദം കാണുക. ഇത് ഒരു തരം സാഡിസമാണ്.
അമീറുൾ ജിഷയെ കൊലപ്പെടുത്തുന്നതിനു മുമ്പ് ആലുവയ്ക്കടുത്ത് പറമ്പില്‍ കെട്ടിയിരുന്ന ആടിനെ ലെംഗികമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയിരുന്നു. അമീര്‍ അറസ്റ്റിലായപിന്നാലെ ഈ സംഭവം സമീപവാസികള്‍ പോലീസിനെ അറിയിച്ചിരുന്നു. മൃഗങ്ങളോടു പോലും ലൈംഗീക ക്രൂരതകൾ കാട്ടുന്നവൻ.
പ്രതിക്ക് സംശയത്തിന്റെ ഒരു കണിക പോലും നല്‍കാനില്ല. ഡി.എന്‍.എ. സാങ്കേതിക വിദ്യയും ഹാജരാക്കിയ ഡേറ്റകളും അത്രമേല്‍ പൂര്‍ണമാണ്.’ പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസിലെ വിധിന്യായത്തില്‍ കുറിച്ച വരികള്‍. അതെ, അത്ര മേൽ നീചമായ കൊലപാതകം ചെയ്ത കുറ്റത്തിന് ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന് പൊലീസിന് നിര്ബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സാധ്യമായ എല്ലാ തെളിവുകളും ശാസ്ത്രീയമായി തന്നെ ശേഖരിച്ചു.അതാണ് കോടതിയിൽ ഹാജരാക്കിയതും കോടതി അത് ശരിവെച്ചതും.
ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധന റിപ്പോർട്ട് ആയിരുന്നു അമീറുൽ ഇസ്‌ലാമിന് വില്ലനായത്. അമീറിന്റെ ഭൂതകാലം അത്ര നല്ലതായിരുന്നില്ല. അസമിലെ നാഗോണ്‍ ജില്ലയിലെ സോലാ പുത്തൂര്‍ ഗ്രാമത്തിലാണ് അമീര്‍ ഉള്‍ഇസ്ലാം ജനിച്ചതും വളര്‍ന്നതും. പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിക്കാതെ നന്നേ ചെറുപ്പത്തില്‍ തന്നെ നാടുവിട്ടു.
വിവിധ സംസ്ഥാനങ്ങളില്‍ ഹോട്ടലില്‍ ഉള്‍പ്പെടെ ജോലി ചെയ്തു. അവസാനം കേരളത്തിലെത്തി.എട്ടുവര്‍ഷത്തോളം കേരളത്തിൽ പല ഭാഗങ്ങളില്‍ കെട്ടിടനിര്‍മാണം അടക്കമുള്ള ജോലികള്‍ ചെയ്തു. പിന്നീട് പെരുമ്പാവൂരിൽ വല്ലത്തുള്ള സഹോദരന്‍ ബഹര്‍ ഉള്‍ ഇസ്ലാമിനൊപ്പം താമസം ആരംഭിച്ചു. പിന്നീടിവിടെ സ്ഥിരതാമസമാക്കി.
സംഭവത്തിന് ശേഷം പ്രതി യുവതിയുടെ വീടിന്റെ പടിഞ്ഞാറുഭാഗത്തുള്ള വട്ട മരത്തില്‍ പിടിച്ച് കനാലിലേക്ക് ഇറങ്ങുന്നതു കണ്ട ശ്രീലേഖയുടെ മൊഴിയും പിന്നീട് തിരിച്ചറിയല്‍ പരേഡില്‍ ശ്രീലേഖ പ്രതിയെ തിരിച്ചറിഞ്ഞതുമാണ് ഇയാൾ കുടുങ്ങാൻ കാരണം. പ്രതിയുടെ ഡി.എന്‍.എ,ചുരിദാറിന്റെ ടോപ്പില്‍ നിന്ന് കണ്ടെത്തിയ ഉമിനീരില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡി.എന്‍.എ.യുവതിയുടെ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വാതിലില്‍ കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡി.എന്‍.എ.ഇതെല്ലം പ്രതിക്ക് എതിരായിരുന്നു.
ജിഷയുടെ ശരീരത്തില്‍ കടിയേറ്റ മുറിപ്പാടിന്റെ സ്വഭാവത്തില്‍നിന്ന്, പല്ലിനു വിടവുള്ളയാളാണു പ്രതിയെന്ന സംശയമുണ്ടായി. പല്ലിന്റെ വിടവ് പരിശോധിക്കാനായി, സംശയം തോന്നിയവരെക്കൊണ്ട് മാങ്ങയില്‍ കടിപ്പിച്ച് പരിശോധിച്ചത് പൊലീസിന് പരിഹാസത്തിനു കാരണമായി.
https://www.facebook.com/Malayalivartha