നിരന്തരം മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന സിപിഐ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനെ ഉടൻ മാറ്റണമെന്ന് ആവശ്യപ്പെടും
നിരന്തരം മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന സിപിഐ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനെ ഉടൻ മാറ്റണമെന്ന് ആവശ്യപ്പെടും. ഗീതാ ഗോപിനാഥിന്റെ അമേരിക്കൻ രീതികൾ കേരളത്തിൽ ചെലവാക്കേണ്ടതില്ലെന്നാണ് സി പി ഐ യുടെ അഭിപ്രായം. ഇക്കാര്യത്തിൽ ധനമന്ത്രി തോമസ് ഐസക്കിനോട് ചേർന്നു നിൽക്കാനാണ് സി പി ഐ യുടെ തീരുമാനം.
ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കിയതിനെതിരെ തോമസ് ഐസക് നേരത്തെ രംഗത്ത് വന്നിരുന്നു. ഐസക്കിന് സാമ്പത്തിക ശാസ്ത്രം അറിയില്ലെന്ന മട്ടിലാണ് ഗീത സംസാരിക്കുന്നത്. പാശ്ചാത്യ മുതലാളിത്ത സാമ്പത്തിക പരിഷ്ക്കാരങ്ങളാണ് ഗീത ഉൾപ്പെടെയുള്ളവർ പിന്തുടരുന്നത്. അതിന്റെ കെടുതികൾ അനുഭവിക്കുന്നത് പാവപ്പെട്ട തൊഴിലാളികളാണെന്നാണ് സി പി ഐ യുടെ പക്ഷം. ഗ്രീസ്, സ്പെയിൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ വൻ സാമ്പത്തിക കുഴപ്പങ്ങൾക്ക് കാരണമായത് ഗീത പിന്തുടരുന്ന സാമ്പത്തിക നിലപാടുകളാണെന്ന് സി പി ഐ വിശ്വസിക്കന്നു ഇത്തരം കക്ഷികൾ കേരളത്തെ ഉപദേശിക്കേണ്ടെന്നാണ് സി പി ഐ യുടെ പക്ഷം. ഇത്തരമാളുകൾ മുതലാളിത്ത വർഗത്തിന്റെ ഉപദേശികളാണെന്നും പിണറായിയെ ഉദ്ദേശിച്ച് സിപിഐ വിമർശിക്കുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിൽ വിദേശ മൂലധനം വരണമെന്നാണ് ഗീതാ ഗോപിനാഥിന്റെ അഭിപ്രായം. അതേസമയം സ്വകാര്യ മൂലധന നിക്ഷേപത്തെ ആരും കണ്ണടച്ച് എതിർക്കുന്നില്ലെന്ന് ജനയുഗം പറയുന്നു. എന്നാൽ അത് ആരുടെ മൂലധനമാണെന്ന് വ്യക്തമാക്കണമെന്ന് ജനയുഗം ആവശ്യപ്പെടുന്നു. പൊതു ആസ്തികൾ സ്വകാര്യ മൂലധനത്തിന് അടിയറ വച്ചു കൊണ്ടാകരുത് വികസനം വരേണ്ടതെന്നും ജനയുഗം വാദിക്കുന്നു.
ഇതെല്ലാം പിണറായി വിജയന്റെ നിലപാടിനെ തള്ളി പറയലാണ്. ദേശീയ പാതകൾ ബിഒടി അടിസ്ഥാനത്തിൽ നിർമ്മിക്കണമെന്ന ഗീതാ ഗോപിനാഥിന്റെ വാദത്തെയും സി പി ഐ തള്ളുന്നു. കേരളം പോലെ വിദ്യാസമ്പന്നമായ തൊഴിൽ വിപണി നിലനിൽക്കുന്ന സംസ്ഥാനത്ത് അത്തരം വളർച്ചകൾ സാമൂഹൃമായ പൊട്ടിത്തെറികൾക്ക് കാരണമാകുമെന്നും സി പി ഐ വാദിക്കുന്നു.
ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവാക്കിയത് തന്നെ ആഗോള സാമ്പത്തിക ഭീമൻമാരെ സ്വന്തം കരയിലേക്ക് അടുപ്പിക്കുന്നതിനു വേണ്ടിയാണ്. ലോക കേരളസഭയുടെ ലക്ഷ്യം തന്നെ ആഗോള സാമ്പത്തിക സ്വരൂപണമാണ്. പിണറായി വിജയൻ ഇക്കാലയളവിൽ ഇതിനു വേണ്ടിയാണ് പ്രയത്നിച്ചത്. അതിന് ഗീതാ ഗോപിനാഥിന്റെ പിന്തുണ യഥേഷ്ടം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ഇതാണ് സി പി ഐ യെ പ്രകോപിപ്പിച്ച ഒരു കാര്യം.വി എസിനും സി പി ഐ യുടെ നിലപാട് തന്നെയാണുത്. എന്നാൽ മുഖ്യമന്ത്രി ഇതിനെതിരെ രംഗത്ത് വരും എന്നു തന്നെ കരുതണം.
https://www.facebook.com/Malayalivartha