ഗവ. ലോ കോളജില്‍ റാഗിങ്ങിനെതിരെ പരാതിപ്പെട്ട വിദ്യാര്‍ത്ഥിയെ ക്ലാസില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു : രണ്ട് എസ്‌എഫ്‌ഐക്കാര്‍ അറസ്റ്റില്‍
റാഗിംഗിനെതിരെ പരാതിപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് ഗവ. ലോ കോളജില്‍ വിദ്യാര്‍ത്ഥിയെ ക്ലാസ്സില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു. അഞ്ചാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ ഋത്വിക് ആണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ ഇയാളെ പോലീസ് എത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിൽഎസ്‌എഫ്‌ഐ ഏരിയ സെക്രട്ടറി ഉള്‍പ്പെടെ ആറു പേരെ പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട് രണ്ട് എസ്‌എഫ്‌ഐക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറി പി.എം. അബ്ദുള്‍ റാഷിദ്, യൂണിറ്റ് സെക്രട്ടറി ആസാദ് ഷാ, മുഹമ്മദ് യാസിന്‍, ആസാദ് സുനില്‍, വിജയ് ശങ്കര്‍, മുഹമ്മദ് മിസ്ബാഹ് എന്നിവരെയാണ് സസ്പന്‍ഡ് ചെയ്തത്.
കോളജില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് ഈ തീരുമാനം. കോളജില്‍ പരീക്ഷ എഴുതാനെത്തുന്ന മൂന്നു ഫൈനല്‍ സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളോട് ക്യാമ്പസില്‍ പ്രവേശിക്കരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. ഇവരും അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളജില്‍ ഇന്ന് പ്രിന്‍സിപ്പല്‍ അവധിയും നല്‍കിയിട്ടുണ്ട്. ഇന്നലെയാണ് കെഎസ്യു പ്രവര്‍ത്തകനായ ഋത്വിക്കിനെ 18 ഓളം വരുന്ന എസ്‌എഫ്‌ഐക്കാര്‍ ക്ലാസ്സില്‍ കയറി മര്‍ദ്ദിച്ചത്.
https://www.facebook.com/Malayalivartha