സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക്; ക്രിമിനലുകളെ പിടിക്കുന്നതിൽ മെല്ലെ പോക്കിന് പോലീസുകാർക്കിടയിൽ രഹസ്യധാരണ
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക്. ക്രിമിനലുകളെ പിടിക്കുന്നതിൽ മെല്ലെ പോക്കിന് പോലീസുകാർക്കിടയിൽ രഹസ്യധാരണ. കേരളത്തിലെ ലോക്കപ്പിലിടുന്ന പ്രതികളുടെ അണ്ടർവെയർ ഊരി വയ്ക്കാനും രഹസ്യതീരുമാനമുണ്ട്.
ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് ക്രമസമാധാനനിലയെ ഗുരുതരമായി ബാധിക്കും. ഏറെ നാളായി പോലീസ് വൻ പ്രതിസന്ധി നേരിടുകയാണ്. ആരെ ഞ്ഞോണ്ടിയാലും മനുഷ്യാവകാശ കമ്മീഷനും പോലീസ് കംപ്ലയ്ന്റ്സ് അതോറിറ്റിയും ഇടപെടും. അത് പോലീസുകാർക്ക് വലിയ വെല്ലുവിളിയായി തീർന്നിട്ടുണ്ട്. പോലീസുകാർ ഇത്തരം സ്ഥാപനങ്ങളുടെ ഇരകളാണെന്നും പറയുന്നു.
കസ്റ്റഡിയിൽ പ്രതികളെ സൂക്ഷിക്കുന്നത് കുറയ്ക്കണമെന്നാണ് പോലീസുകാർക്കിടയിലെ തീരുമാനമെന്നറിയുന്നു. ഇല്ലെങ്കിൽ പാറശാല മോഡൽ സംഭവങ്ങൾ ആവർത്തിക്കും. പാറശാലയിൽ കസ്റ്റഡിയിൽ സൂക്ഷിച്ച പ്രതിയുടെ അണ്ടർവെയർ ഊരി പരിശോധിക്കാത്തതാണ് കുഴപ്പമായി തീർന്നത്. അയാൾ അണ്ടർവെയർ ഇലാസ്റ്റിക്കിൽ വിഷം സൂക്ഷിച്ചു.
ലോക്കപ്പുകളിൽ അണ്ടർവെയറിൽ പ്രതികളെ നിർത്തുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് പാസാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഉത്തരവ് പാസാക്കാൻ ആർക്കും എളുപ്പമാണെന്നാണ് പോലീസുകാർ പറയുന്നത്. ഭാവിയിൽ പിടികൂടുന്ന പ്രതികൾക്ക് പേപ്പർ അണ്ടർവെയർ നൽകിയാൽ മതിയെന്നാണ് തീരുമാനം. ഭരണാധികാരികൾ ക്കെതിരെ വ്യാപക പ്രതിഷേധം സേനക്കുള്ളിൽ നിന്നും ഉയരുന്നുണ്ട്. പ്രതിസന്ധിയിലായാൽ ആരും സഹായിക്കാനുണ്ടാവില്ലെന്ന വ്യക്തമായ സന്ദേശമാണ് പോലീസുകാർ നൽകുന്നത്.
ശ്രീജീവ് സമരകേസിൽ പോലീസുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുതന്നെയാണ് നീക്കങ്ങൾ നടക്കുന്നത്. പോലീസുകാരെ എന്ത് വില കൊടുത്തും സംരക്ഷിക്കാനാണ് തീരുമാനം. അതിനു കഴിഞ്ഞില്ലെങ്കിൽ പൊതുവേ മന്ദമായ സമീപനം സ്വീകരിക്കണം. പ്രതികളെ തമ്പുരാക്കൻമാരായി കരുതണം. അവർ എന്തു പറഞ്ഞാലും അംഗീകരിക്കണം. നാട്ടിൽ സമാധാനം ഇല്ലെങ്കിലും പ്രതികൾക്കൊന്നും സംഭവിക്കരുതെന്ന മട്ടിലാണ് പോലീസുകാരുടെ ചിന്താഗതി നീങ്ങുന്നത്.
പോലീസുകാരുടെ മനോവീര്യം കെടുത്തുന്ന നടപടികൾ ഉണ്ടാകരുതെന്ന് ഡിജിപി ബഹ്റ ഭരണാധികാരികളെ അറിയിച്ചിട്ടുണ്ട്. എന്നാൽ പോലീസുകാർ നിരപരാധികളാണെങ്കിൽ പോലും അവരെ രക്ഷിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.
https://www.facebook.com/Malayalivartha