നൊന്ത് പ്രസവിച്ച മകൻ അധ്യാപകനായ കാമുകനുമായുള്ള തന്റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തപ്പോൾ എത്തിച്ചേർന്നത് ക്രൂരമായ കൊലപാതകത്തിലേക്ക്... ഇരുകൈകളും കാലുകളും വെട്ടിമാറ്റി സ്വന്തം മകനെ ചുട്ടെരിച്ചപ്പോൾ... മകന്റെ ആ ഇടത് കൈ അവർ എന്ത് ചെയ്തു...
കുണ്ടറ കുരീപ്പള്ളി ജോബ് ഭവനിൽ ജോബ് ജി. ജോണിന്റെയും ജയമോളുടെയും മകൻ ജിത്തുജോബ് (14) ആണ് കൊല്ലപ്പെട്ടത്. കുണ്ടറഎം.ജി.ഡി ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. ഇന്നലെ വൈകിട്ട് ഇവരുടെ വീടിന്റെ പിൻഭാഗത്തെ ആളൊഴിഞ്ഞ കുടുംബവീടിന്റെ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന്റെ രണ്ട് കരങ്ങളും ഛേദിക്കപ്പെട്ട നിലയിലായിരുന്നു.
കാലുകൾക്കും വെട്ടേറ്റിരുന്നെങ്കിലും അറ്റ് മാറിയിരുന്നില്ല. കൊലപ്പെടുത്തിയ ശേഷം മൃതദേഹം എടുത്തുകൊണ്ടുപോയി കുടുംബ വീടിനോട് ചേർന്ന പറമ്പിൽ ഇട്ട് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ചുട്ടെരിച്ചെങ്കിലും ശരീരഭാഗങ്ങൾ പൂർണമായും കണ്ടെത്തനായില്ല. ജിത്തുവിന്റെ ഇടത് കൈക്കായുള്ള തെരച്ചിൽ പോലീസ് തുടരുകയാണ്.
തിങ്കളാഴ്ച രാത്രി 8.30 മുതലാണ് ജിത്തു ജോബിനെ കാണാതായത്. പഠന ആവശ്യത്തിന് സ്കെയിൽ വാങ്ങാൻ കടയിൽ പോയ ശേഷം ജിത്തു വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് കാട്ടി ബന്ധുക്കൾ ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്നലെ വീടിന് സമീപത്ത് നിന്ന് ദേഹമാസകലം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ജിത്തുവിന്റെ അമ്മ ജയമോളുടെ കൈയിൽ പൊള്ളലേറ്റിരുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇവരെ ചോദ്യം ചെയ്തതോടെയാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത്. സ്വന്തം വീടിന് പിന്നിൽ വച്ച് മകനെ കൊലപ്പെടുത്തിയ ശേഷം പറമ്പിൽ കൊണ്ടിട്ട് കത്തിക്കുകയായിരുന്നെന്ന് ജയമോൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊലയ്ക്ക് ഇവരെ സഹായിച്ച ആളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഇയാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജയമോളുമായി അടുപ്പത്തിലുണ്ടായിരുന്ന അദ്ധ്യാപകനാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്ത ജിത്തും അമ്മയുമായി ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ബി.എസ് സി വിദ്യാർത്ഥിനി ടീനയാണ് ജിത്തുവിന്റെ സഹോദരി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 12ന് മുഖത്തല സെന്റ് ജൂഡ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. സിറ്റി പൊലീസ് കമ്മിഷണർ അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. എന്ത് ഉപയോഗിച്ചാണ് മൃതദേഹം കത്തിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha