14കാരനെ അമ്മ ചുട്ടെരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി അച്ഛൻ രംഗത്ത്... ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത് ഭാര്യയെ രക്ഷിക്കാനുള്ള ഭർത്താവിന്റെ പൊയ്‌മുഖമോ? മകനെ കൊലപ്പെടുത്തിയതില്‍ തനിക്ക് ദു:ഖമില്ലെന്ന് പോലീസിന് മുന്നിൽ ഭാവ വ്യത്യാസമില്ലാതെ ജയ
14 കാരനെ അമ്മ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി പിതാവ് രംഗത്ത്. ജയക്ക് മാനസിക രോഗമെന്നാണ് കൊല്ലപ്പെട്ട ജിത്തുവിന്റെ അച്ഛന്റെ വെളിപ്പെടുത്തൽ. കുട്ടി ഇക്കാര്യം അമ്മയോട് വളരെ ക്രൂരമായി പറയാറുണ്ടായിരുന്നെന്നും നിങ്ങള്‍ക്ക് മാനസിക രോഗമാണന്ന് പറഞ്ഞു ആക്ഷേപിക്കാറുണ്ടായിരുന്നെന്നും ജിത്തുവിന്റെ അച്ഛൻ പറയുന്നു. ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ജിത്തുവിനെ കൊലപ്പെടുത്താന്‍ അമ്മ അയല്‍വക്കത്തെ വീട്ടില്‍ നിന്നും മണ്ണെണ്ണ വാങ്ങുന്നത് കണ്ടതായാണ് അയല്‍വക്കക്കാരുടെ മൊഴി. കൃത്യം നടത്തിയത് വൈകിട്ട് ആറുമണിക്ക് ശേഷമായിരുന്നു. ഇതിന് ശേഷം ശരീരം വീടിന് പുറക് വശത്തിട്ട് കത്തിച്ചു. കത്തിച്ച ശേഷം അരമതിലിന് മുകളിലൂടെ വലിച്ചിഴച്ച് കൊണ്ടു പോയി. ജിത്തുവിന്റെ മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവുകള്‍ കൊലപാതകത്തിന്റെ ക്രൂരത വ്യക്തമാക്കുന്നവയായിരുന്നു.
കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. കൈകൾ വെട്ടിത്തൂക്കിയും കാൽപാദം വെട്ടി മാറ്റിയ നിലയിലുമായിരുന്നു. വലത്തേകാലിന്റെ മുട്ടിനു താഴെയുള്ള വെട്ട് ആഴത്തിലായതിനാൽ തൂങ്ങിയ നിലയിലായിരുന്നു. വെട്ടേറ്റ് വയർ പൊട്ടി കുടലുകൾ വെളിയില്‍ വന്ന നിലയില്‍ ആയിരുന്നു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
കസ്റ്റഡിയിൽ എടുത്ത ജയമോൾ പോലീസിന്റെ ചോദ്യങ്ങൾക്ക് കൂസലില്ലാതെയായിരുന്നു മറുപടി നൽകിയത്. മാനസിക രോഗിയായ ഒരാൾക്ക് ഇത്ര കൃത്യമായ രീതിൽ കൊലപാതകം നടത്താൻ കഴിയുമോ എന്ന ചോദ്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. കസ്റ്റഡിയിലെടുത്ത ജയയുടെ മൊഴികൾ പലതും പരസ്പ്പര വിരുദ്ധമാണ്. മനഃപൂർവം മാനസിക രോഗമുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്നും പോലീസ് സംശയിക്കുന്നു.
മകന്റെ ശരീരത്തില്‍ പിശാച് കൂടിയിട്ടുണ്ടെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് ഏറ്റവും ഒടുവില്‍ ജയമോള്‍ നല്‍കിയിരിക്കുന്ന മൊഴി. മകനെ കൊലപ്പെടുത്തിയതില്‍ തനിക്ക് ദു:ഖമില്ലെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഭര്‍തൃമാതാവുമായി തര്‍ക്കിച്ചതിനെ തുടര്‍ന്ന് മകനെ കൊലപ്പെടുത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം ഇവര്‍ മൊഴി നല്‍കിയിരുന്നത്. ജിത്തുവിന്റെ ശരീരഭാഗങ്ങള്‍ പൂര്‍ണമായും കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനെ തുടര്‍ന്ന് പൊലീസ് വീട്ടുപരിസരത്ത് വിശദമായ പരിശോധന തുടരുകയാണ്. ശരീരഭാഗങ്ങള്‍ വീട്ടുപരിസരത്ത് തന്നെ ഒളിപ്പിച്ചെന്നാണ് ജയമോള്‍ മൊഴി നല്‍കിയിരിക്കുന്നത്.
എന്നാല്‍ മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജയമോളുടെ മൊഴിയില്‍ പൊലീസ് സംശയം പ്രകടിപ്പിക്കുന്നത്. മാത്രവുമല്ല, കൃത്യം താന്‍ സ്വയം ചെയ്‌തെന്നാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതും പൊലീസ് വിശ്വസിച്ചിട്ടില്ല. ഭര്‍തൃമാതാവുമായി ജിത്തു ഓഹരിവിഹിതം സംബന്ധിച്ച് തര്‍ക്കിച്ചെന്നും തുടര്‍ന്ന് താന്‍ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് ജയ ആദ്യം നൽകിയിരുന്ന മൊഴി.
കസ്റ്റഡിയിലെടുത്ത ജിത്തുവിന്റെ അമ്മ ജയമോളുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എസിപി സതീഷ് ചന്ദ്രനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha