മരിച്ച കുഞ്ഞിനെയും തൂക്കിയെടുത്ത് ആശുപത്രിയിലേക്ക്.. ആറ് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ ദുരൂഹത; മാതാപിതാക്കൾ സംശയത്തിന്റെ നിഴലിൽ
ആറ് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ അച്ഛനും അമ്മയും കുഞ്ഞിന്റെ മൃതദേഹം ധൃതിപിടിച്ച് മറവ് ചെയ്തു ദുരൂഹതയേറുന്നു. സംഭവം കോട്ടയത്തെ കുറുപ്പന്തറയില്‍. വിവരമറിഞ്ഞെത്തിയ പോലീസ് മറവ് ചെയ്ത കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.
കുറുപ്പന്തറ മാഞ്ഞൂരില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. മാഞ്ഞൂര്‍ തടത്തിപ്പറമ്പില്‍ സജീവിന്റെയും ശാലിനിയുടെയും ആറ് ദിവസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ കുട്ടിയെയും കൊണ്ട് അമ്മ ശാലിനി കുറുപ്പന്തറ മാര്‍ക്കറ്റിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു. ശ്വാസതടസം എന്നായിരുന്നു പറഞ്ഞത്. ആശുപത്രിയിലെത്തി ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ കുട്ടി മരിച്ചിരുന്നു.
മൃതദേഹവുമായി തിരിച്ചുപോയ ഇവര്‍ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ വീട്ടുമുറ്റത്ത് മറവ് ചെയ്തു.നിയമപ്രകാരം ആശുപത്രിയില്‍ രോഗികള്‍ മരിച്ചാണ് എത്തുന്നതെങ്കില്‍ ഡോക്ടര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമായിരുന്നു. ഡോക്ടറോ കുഞ്ഞിന്റെ മാതാപിതാക്കളോ വിവരം പോലീസില്‍ അറിയിച്ചില്ല.
മൃതദേഹം മറവ് ചെയ്ത ശേഷം ലഭിച്ച വിവരത്തെ തുടര്‍ന്ന കടുത്തുരുത്തി പോലീസ് സംഭവത്തില്‍ ഇടപെടുകയായിരുന്നു. ആര്‍ഡിഓയുടെ നിര്‍ദ്ദേശപ്രകാരം സ്ഥലത്തെത്തിയ തഹസില്‍ദാരുടെയും പോലീസിന്റെയും സാന്നിദ്ധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അസ്വഭാവികമരണത്തിന് പോലീസ് കേസെടുത്തു. ഒരു സംഘം പ്രത്യേക ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുക.
https://www.facebook.com/Malayalivartha