ഡോക്ടര്‍മാരുടെ മകൻ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ; സംശയത്തിന്റെ നിഴലിൽ ലഹരിമരുന്നു മാഫിയ
ആലപ്പുഴയിലാണ് സംഭവം. ഡോക്ടര്‍മാരുടെ മകൻ 15 വയസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. പിന്നില്‍ ലഹരി മാഫിയയെന്നു സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സനാതാനപുരം വൈക്കത്തു വീട്ടില്‍ ഡോ: ജോഷി ജോസഫിന്റെയും ഡോ സംഗീതയുടെയും മകന്‍ നിഖില്‍ ജോഷിയാണു മരിച്ചനിലയില്‍ കാണപ്പെട്ടത്.
ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല. ഇതിനെ തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ വീടിന്റെ വാതില്‍ തകര്‍ത്തു മുറിക്കകത്തു കടക്കുകയായിരുന്നു. സംഭവസമയം കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും മാത്രമാണു സ്ഥലത്ത് ഉണ്ടായിരുന്നത്. ഇവര്‍ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നാണു നാട്ടുകാരുടെ സഹായത്തോടെ വാതില്‍ തുറന്നത്.
സ്വകാര്യ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിഖിലിനു കാര്യമായ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല. ശരീരത്തില്‍ നീലനിറം കണ്ടിരുന്നു, എന്നു ഇതുമൂലം വിഷാംശമാണോ എന്നും സംശയിക്കുന്നാതായി പറയുന്നു. ലഹരിമരുന്നു മാഫിയയുടെ ഇടപെടല്‍ മരണത്തിനു പിന്നിലുണ്ടോ എന്നു സംശയിക്കുന്നതായി പറയുന്നു. മാതാപിതാക്കള്‍ രണ്ടു പേരും ശിശുരോഗവിദഗ്ധരാണ്.
https://www.facebook.com/Malayalivartha