കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളിൽ നിന്നും ചില സംഭാഷണ ശകലങ്ങൾ അടർത്തിമാറ്റുകയാണ് ദിലീപ് ചെയ്യുന്നത്; നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് പൊലീസിന്റെ പുതിയ സത്യവാങ്മൂലം
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് നടൻ ദിലീപ് നടത്തുന്നതെന്ന് പൊലീസിന്റെ പുതിയ സത്യവാങ്മൂലം. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളിൽ നിന്നും ചില സംഭാഷണ ശകലങ്ങൾ അടർത്തിമാറ്റുകയാണ് ദിലീപ് ചെയ്തത്.
സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് പറയുന്നതെന്നും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയിൽ പൊലീസ് പറയുന്നു. കേസിലെ മുഖ്യപ്രതി പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിലാണ് പൊലീസിന്റെ എതിർ സത്യവാങ്മൂലം.
ഹർജിയുടെ പകർപ്പുകൾ മാദ്ധ്യമങ്ങൾക്ക് നൽകി നടിയെ മോശക്കാരിയാക്കാൻ ദിലീപിന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായെന്നും പൊലീസ് പറയുന്നു. കേസിലെ 254 രേഖകൾ ചട്ടപ്രകാരം കിട്ടാനുണ്ടെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിക്കാൻ അഭിഭാഷകർക്ക് നേരത്തേ അനുമതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപ് ഹർജി നൽകിയത്. ഹർജിയിൽ കോടതി ഇന്ന് വിധി പറയും.
https://www.facebook.com/Malayalivartha