ഒരു വർഷത്തിനിടെ 720 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട; 30 കോടിയോളം രൂപ വിലവരുന്ന അഞ്ചു കിലോ എം.ഡി.എം.എ. മയക്കുമരുന്നുമായി എക്സൈസിന്റെ പിടിയിലായവർ വിദേശത്തേക്ക് കടത്തിയത് 300 കോടിയുടെ മയക്കുമരുന്ന്; പിന്നിൽ ഭായി എന്ന കുവൈറ്റ് മലയാളി
30 കോടിയോളം രൂപ വിലവരുന്ന അഞ്ചു കിലോ എം.ഡി.എം.എ. മയക്കുമരുന്നുമായി എക്സൈസിന്റെ പിടിയിലായവർ ഒരു വർഷത്തിനിടെ 720 കോടി രൂപയുടെ മയക്കുമരുന്നാണ് കടത്തിയത്. പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പ കൈപ്പുള്ളി വീട്ടില്‍ ഫൈസല്‍, അയല്‍വാസിയായ തട്ടായില്‍ വീട്ടില്‍ അബ്ദുള്‍ സലാം എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഇവർ ഓരോ മാസവും രണ്ടു പ്രാവശ്യം മയക്കുമരുന്ന് കടത്തിയെന്നാണ് എക്സൈസിനു കിട്ടിയ വിവരം. പത്തു പ്രാവശ്യമാണ് കടത്തിയതെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. അങ്ങനെയാണെങ്കിലും 300 കോടിയുടെ മയക്കുമരുന്ന് ഇവർ വിദേശത്തേക്കു കടത്തിയിട്ടുണ്ട്. ഇവർ കടത്തുന്ന എം.ഡി.എം.എ. റഷ്യയിലാണ് നിർമിക്കുന്നത്. ശേഷം അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍നിന്നും ഇന്ത്യയിലെത്തും.
അവിടെനിന്നും അഫ്ഗാന്‍ തീവ്രവാദികളുടെ സഹായത്തോടെ കശ്മീരിലെത്തിക്കുകയും പിന്നീട് തീവണ്ടി മാര്‍ഗം മറ്റു സംസ്ഥാനങ്ങളിലെത്തിക്കുകയും ചെയ്യും. മുംബൈ, ചെന്നൈ, നെടുമ്പാശേരി വിമാനത്താവളങ്ങള്‍ വഴി കുവൈത്തിലേക്കും കടത്തും. ഫൈസലും അബ്ദുള്‍സലാമും ഡല്‍ഹിയില്‍നിന്നും ചരക്ക് കൈപ്പറ്റി വിമാനത്താവളത്തില്‍ എത്തിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. ഇതിനിടയിൽ നിരവധിപേർ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവർ തമ്മിൽ ആർക്കും പരിചയമില്ല. കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് ഭായി എന്നു വിളിക്കുന്ന ഒരു കുവൈറ്റ് മലയാളിയാണ്. ചരക്ക് ഓരോ പോയിന്റിലെത്തുമ്ബോഴും സെല്‍ഫിയെടുത്ത് ഭായിക്ക് അയയ്ക്കണം. അതിനുശേഷമേ അതു കൈമാറേണ്ട ആളുടെ വിവരം ലഭിക്കൂ. നെടുമ്ബാശേരിയില്‍ പിടിയിലായ ഫൈസല്‍ നേരത്തേ കുവൈത്തിലായിരിക്കെ പള്ളുരുത്തി സ്വദേശിയാണു ഭായിക്ക് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് അമ്മയെ കുവൈത്തിലാക്കി പാലക്കാട്ടെത്തിയ ഫൈസല്‍ സുഹൃത്തും ടാക്സി ഡ്രൈവറുമായ അബ്ദുള്‍ സലാമിനെ കൂടെകൂട്ടുകയായിരുന്നു.
https://www.facebook.com/Malayalivartha