അച്ചടക്കത്തിന് പേരുകേട്ട കേരള പൊലീസ് സേനയിൽ ഒരു ഡിവൈ.എസ്.പിക്ക് അഞ്ച് ഭാര്യമാർ!! സർവീസ് തികയ്ക്കാൻ ഈ വിരുതന് ഇനി മൂന്നുവർഷം കൂടി... ഒരു ഭാര്യ പരാതിയുമായി മുഖ്യന് തുറന്ന് എഴുതി... സംഭവം തിരുവനന്തപുരം
കേരള പൊലീസ് സേനയിൽ ഒരു ഡിവൈ.എസ്.പിക്ക് അഞ്ച് ഭാര്യമാർ. തെക്കൻ കേരളത്തിലെ ഒരു മലയോര ജില്ലയിൽ ക്രമസമാധാന ചുമതലയിലല്ലാതെ സ്പെഷ്യൽ യൂണിറ്റിൽ ജോലി ചെയ്യുന്ന ഡിവൈ.എസ്.പിയാണ് ഈ വിരുതൻ. ഇനി മൂന്നുവർഷം കൂടി ഇയാൾക്ക് സർവീസുണ്ട്.
ആദ്യം വിവാഹം ചെയ്ത ഭാര്യ ഔദ്യോഗികമായി ഒപ്പമുള്ളപ്പോൾതന്നെയാണ് മറ്റ് നാലുപേരെയും ഇയാൾ കൂടെകൂട്ടിയത്. പക്ഷേ, ഇവരെല്ലാം ഒന്നിച്ചല്ലെന്ന് മാത്രം. വിവിധ സ്ഥലങ്ങളിലാണ് താമസം. മലയോര ജില്ലയ്ക്കടുത്തുള്ള രണ്ട് ജില്ലകളിലാണ് ഭാര്യമാരുടെ സ്വദേശം. നേരത്തെ അര ഡസൻ ഭാര്യമാർ ഇയാൾക്കുണ്ടായിരുന്നു.
എന്നാൽ, ഡിവൈ.എസ്.പിയുടെ തട്ടിപ്പിനിരയായി ഏതാനും വർഷം മുമ്പ് ഒരാൾ ജീവനൊടുക്കിയിരുന്നു. ഔദ്യോഗിക ജീവിതത്തിനിടെ പരിചയപ്പെട്ട് കൂടെ കൂട്ടിയവരാണ് ഇപ്പോഴുള്ള ഭാര്യമാരിൽ പലരും. ഇവരെല്ലാം സന്തോഷത്തോടെ ഇയാൾക്കൊപ്പം പൊറുക്കുന്നുവെന്ന് പറയാനാവില്ല. ഇയാളുടെ ക്രൂരതയിൽ ചില ഭാര്യമാർക്ക് പരാതിയുണ്ട്.
ഭാര്യമാരായി കൂടെ കഴിയാൻ തയ്യാറാകുന്നവർക്കെല്ലാം വസ്തുവകകളും ആഡംബരവാഹനവും സമ്മാനിക്കുന്ന ഇയാൾ തന്റെ വ്യക്തിഗത നേട്ടങ്ങൾക്കും ഔദ്യോഗിക കാര്യസാദ്ധ്യത്തിനും ഉപയോഗിക്കുന്നതായും വീട്ടമ്മ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവിഹിതമായി സമ്പാദിക്കുന്ന പണം ഇവരുടെ അക്കൗണ്ടുകളിലൂടെയാണ് കൈകാര്യം ചെയ്യുന്നത്. സ്വകാര്യ നിമിഷങ്ങൾ കാമറയിൽ പകർത്തി സൂക്ഷിക്കുന്നതടക്കമുള്ള ഭീഷണി കാരണമാണ് സ്ത്രീകളിൽ പലരും പരാതി നൽകാൻ കൂട്ടാക്കാത്തതെന്ന് ഇവർ പരാതിയിൽ പറയുന്നു.
ഡിവൈ.എസ്.പി ഏമാന്റെ ദുർനടത്തക്കെതിരെ വീട്ടമ്മ ശക്തമായ നിലപാട് കൈക്കൊണ്ടതോടെ ഇവരെ പിൻമാറ്റാനുള്ള ശ്രമങ്ങളും നടത്തിയെന്നും പരാതിയുണ്ട്. അഞ്ച് വർഷം മുമ്പ് വസ്തുവാങ്ങി വീട് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആലോചിക്കാൻ തന്റെ വീട്ടിലേക്ക് വരാൻ വീട്ടമ്മയോട് നിർദേശിച്ചു. അവിടെയെത്തിയ വീട്ടമ്മയെ ഏമാനും ബന്ധുക്കളായ ചിലരും ചേർന്ന് മുറിയ്ക്കുള്ളിൽ ബന്ദിയാക്കിയശേഷം ക്രൂരമായി മർദ്ദിച്ചു. ഇതിനെതിരെ തൊട്ടടുത്ത സ്റ്റേഷനിൽ പരാതി നൽകി. മൂന്നുവർഷം കാത്തിരുന്നിട്ടും സംഭവത്തിൽ കേസെടുക്കാതിരുന്ന പൊലീസ് ഒടുവിൽ ഡി.ജി.പി റാങ്കിലുള്ളഒരു ഉദ്യോഗസ്ഥന്റെ ഇടപെടലിനെ തുടർന്നാണ് കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തത്.
എന്നാൽ, ഇതുവരെ അന്വേഷണമോ കുറ്റപത്രമോ സമർപ്പിച്ചിട്ടില്ല. എന്നാൽ, ഏമാന്റെ കുടുംബവീട്ടിൽ അതിക്രമിച്ച് കയറിയെന്നാരോപിച്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ നടപടികൾ നേരിടുകയാണ് വീട്ടമ്മ. ഒരുവർഷം മുമ്പ് വീട്ടമ്മ നടത്തുന്ന സ്ഥാപനത്തിൽ അതിക്രമിച്ചെത്തിയ ഗുണ്ടകൾ സ്ഥാപനം അടിച്ചുതകർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണമുണ്ടായിട്ടില്ല.
വർഷങ്ങൾക്ക് മുമ്പ് രണ്ടാം ഭാര്യയാക്കിയ തെക്കൻ കേരളത്തിലെ പ്രമുഖ ജില്ലയിലെ താമസക്കാരിയായ ഭാര്യ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. സ്ത്രീപീഡനം, ഗാർഹിക പീഡനം, അതിക്രമിച്ച് കടക്കൽ, അക്രമം, കൊലപാതക ശ്രമം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർ പരാതി നൽകിയത്. എന്നാൽ, ഡിവൈ.എസ്.പിയുടെ സ്വാധീനം കാരണം പരാതിയിലൊന്നും നടപടിയുണ്ടായില്ല. പൊലീസ് ആസ്ഥാനത്ത് നൽകിയ പരാതിയും മുങ്ങിയതോടെ ഇവർ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരിക്കുകയാണ്.
പ്രമുഖ ജില്ലയിലെ ഒരു സ്റ്റേഷനിൽ വർഷങ്ങൾക്ക് മുമ്പ് എസ്.ഐയായിരിക്കെ അവിടെ ഒരു പരാതി നൽകാനെത്തിയപ്പോഴാണ് ഈ സ്ത്രീയെ ഇയാൾ പരിചയപ്പെട്ടത്. അന്വേഷണത്തിന്റെ പേരിൽ അവരുടെ വീട്ടിൽ ചെന്ന ഇയാൾ ഭർത്താവ് ഗൾഫിലാണെന്ന് മനസിലാക്കിയാണ് രണ്ട് കുട്ടികളുടെ മാതാവായ ഇവരെ പാട്ടിലാക്കിയത്. പൊലീസ് ഓഫീസറുമായുള്ള അടുപ്പം ഇഷ്ടപ്പെടാതിരുന്ന ഭർത്താവിനെ പൊലീസ് ശൈലിയിൽ വിരട്ടിയതോടെ അയാൾ ഭാര്യയുമായുള്ള ബന്ധം പിരിഞ്ഞു.
അതോടെ ഈ വീട്ടമ്മയുടേയും കുട്ടികളുടെയും സംരക്ഷണമേറ്റെടുത്ത ഏമാൻ അവരുമൊത്ത് 17 വർഷം ഭാര്യാഭർത്താക്കന്മാരെപ്പോലെ കഴിഞ്ഞു. താൻ വിവാഹതിനാണെന്ന വിവരം മറച്ചുവച്ചായിരുന്നു ഇത്. ഇതിനിടെ ഈ ജില്ലയിലെ ഒരു പ്രധാന മുൻസിപ്പൽ പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ എസ്.ഐയായിരിക്കെ ഇവിടുത്തെ ക്വാർട്ടേഴ്സിൽ പട്ടാളക്കാരന്റെ ഭാര്യയുമായി സംഗമിച്ചത് അഡീഷണൽ എസ്.ഐ കണ്ടെത്തുകയും സസ്പെൻഷനിലാകുകയും ചെയ്തതോടെയാണ് ഈ വീട്ടമ്മ ഇയാളെപ്പറ്റി കൂടുതൽ അന്വേഷിച്ചത്.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന സത്യം അതോടെ ബോദ്ധ്യപ്പെട്ടെങ്കിലും ഭർത്താവ് ഉപേക്ഷിക്കുകയും കുട്ടികളെ പോറ്റാൻ നിവൃത്തിയില്ലാതാകുകയും ചെയ്തതോടെ ഇയാൾക്കൊപ്പം കഴിയുകയല്ലാതെ ഗത്യന്തരമില്ലാതായി. നാലാം ഭാര്യയായി കൂടെ കൂട്ടിയ സ്ത്രീയെ അഭിഭാഷകയാക്കി, എതിർക്കുന്നവരെ കള്ളക്കേസിൽ കുടുക്കാനും തുടങ്ങിയതോടെ ഇവരുടെ സംഘടിത നീക്കത്തിൽ ഗത്യന്തരമില്ലാതെ വലയുകയാണ് വീട്ടമ്മയും കുടുംബവും.
https://www.facebook.com/Malayalivartha