ക്രൂരമായി ആഞ്ഞു വെട്ടുമ്പോഴും വേദനകൊണ്ട് പുളഞ്ഞ ഷുഹൈബ് അക്രമികളുടെ കാലിൽ ബലമായി പിടിച്ചു... നിലത്ത് ഇരുന്നു പോയ കൊലയാളി സംഘം നീറുന്ന പകയിൽ ഷുഹൈബിനെ ഇറച്ചി വെട്ടും പോലെ കൊത്തിയരിഞ്ഞു... ഷുഹൈബ് വധത്തിൽ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ...
മട്ടന്നൂർ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. നീറുന്ന പകയിൽ ഷുഹൈബിനെ വെട്ടുമ്പോൾ വേദനകൊണ്ട് പുളഞ്ഞിട്ടും അക്രമിയുടെ കാലില്‍ വെട്ടേറ്റുവീണ ഷുഹൈബ് ബലമായി പിടിച്ചു. അപ്പോഴേക്കും കൈ മാറ്റാനായി വീണ്ടും തുരുതുരാ വെട്ടി. ഒടുവില്‍ കൈയ്ക്കു വെട്ടിയപ്പോഴാണു ഷുഹൈബ് പിടിവിട്ടത്. കൈയില്‍ നാലു വെട്ടാണു കൊണ്ടത്. ഷുഹൈബ് കാലില്‍ പിടിച്ചപ്പോള്‍ ഇരുന്നുപോയ കൊലയാളിസംഘാംഗമാണു കാലില്‍ തുടരെ വെട്ടിയത്.
ഷുഹൈബിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഡി. വൈ .എഫ്.ഐ. നേതാവ് പോലീസിന്റെ വലയിലായെന്നു സൂചനയുണ്ട്. ചാലോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നയാളാണ് ഇത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും കൊലപാതകത്തെപ്പറ്റി പോലീസിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. രണ്ടു വാഹനങ്ങളാണ് കൊലയാളിസംഘം ഉപയോഗിച്ചത്.
അതില്‍ വെള്ള വാഗണ്‍-ആര്‍ തളിപ്പറമ്പ് സ്വദേശിയുടേതാണെന്നു തിരിച്ചറിഞ്ഞ പോലീസ് ഇയാളെ കണ്ടെത്തി ചോദ്യംചെയ്തു. തകരാറിലായതിനെത്തുടര്‍ന്ന് കാര്‍ കുറച്ചുനാളായി ഒരു വര്‍ക്ക്‌ഷോപ്പില്‍ ഏല്‍പ്പിച്ചിരിക്കുകയാണെന്നാണ് ഉടമയുടെ മറുപടി. തുടര്‍ന്ന് ഈ വര്‍ക്ക്‌ഷോപ്പിലും പോലീസ് എത്തിയെന്നാണു സൂചന. കൊലപാതകത്തിന് ഒരാഴ്ച മുമ്പ് തളിപ്പറമ്പില്‍ എത്തിയെന്നു കണ്ടെത്തിയതും ആകാശിനെതിരേ പുതിയ സാഹചര്യത്തെളിവായി.
ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘമെത്തിയ വാഹനം വാടകയ്‌ക്കെടുത്തത് അറസ്റ്റിലായ ആകാശാണെന്നു പോലീസ്. സി.പി.എമ്മിന്റെ കോട്ടയായ തളിപ്പറമ്പില്‍ നിന്നു വാടകയ്‌ക്കെടുത്ത ഈ വാഗണ്‍-ആര്‍ കാര്‍ ഇപ്പോഴും അവിടെയുണ്ടെന്നാണു പോലീസിന്റെ നിഗമനം. ഇതിനായി പോലീസ് തെരച്ചില്‍ തുടങ്ങി. കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരിയും രജിന്‍രാജും നിരപരാധികളാണെന്ന് ആകാശിന്റെ പിതാവ് വഞ്ഞേരി രവി പറയുന്നത്. കൊലപാതകം നടക്കുമ്പോള്‍ ഇരുവരും തില്ലങ്കേരിയിലെ ക്ഷേത്രത്തിലായിരുന്നെന്നും രവി മാധ്യമങ്ങളോടു പറഞ്ഞു.
പോലീസ് വിളിച്ചതനുസരിച്ച് സ്‌റ്റേഷനിലേക്കു പോകുന്നതിനിടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഓടിച്ചിട്ടു പിടിക്കുകയായിരുന്നെന്നു പറയുന്നതു ശരിയല്ല. പോലീസ് ഇവരെ കൊലക്കേസില്‍ കുടുക്കുകയായിരുന്നു. പാര്‍ട്ടിയെ സമീപിച്ചെങ്കിലും കേസില്‍ ഇടപെടില്ലെന്നും നിരപരാധിത്വം കോടതിയില്‍ തെളിയിക്കുക എന്നുമായിരുന്നു മറുപടി. ആഭ്യന്തര വകുപ്പില്‍ പാര്‍ട്ടി ഇടപെടരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് പ്രവര്‍ത്തകര്‍ക്കു ഗുണവും ദോഷവും ചെയ്യുന്നു.
https://www.facebook.com/Malayalivartha