പ്രിവിലെജിന്റെ മുകളില്‍ കയറിയിരുന്നു വിവരക്കേട് പറയാന്‍ ഇയാള്‍ക്ക് ഒരു മടിയും ഇല്ലേ ;മധു ആദിവാസിയാണ് അഭിമാനത്തോടെ തന്നെ പറയും മമ്മൂട്ടിയുടെ അനുജന്‍ സ്ഥാനം എന്ന എച്ചില്‍ പ്രിവിലേജ് കിട്ടാന്‍ വേണ്ടി ഉപേക്ഷിക്കെപ്പെടെണ്ട സ്വത്വമല്ല ആദിവാസി ; മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി രശ്മി നായര്‍
അട്ടപ്പാടിയിലെ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതില്‍ പ്രതിഷേധങ്ങളും ദു:ഖ പ്രകടനങ്ങളും തുടരുകയാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി മെഗാസ്റ്റാര്‍ മമ്മൂട്ടി പോലും ഈ വിഷയത്തില്‍ പ്രതികരിച്ചു.
മധുവിനെ ആദിവാസി എന്ന് വിളിക്കരുത്, താന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. പോസ്റ്റ് ഇട്ട് മണിക്കൂറുകള്‍ക്കകം തന്നെ അത് വൈറല്‍ ആവുകയും ചെയ്തു.എന്നാല്‍ മധുവിനെ ആദിവാസി എന്ന് വിളിക്കരുത് എന്ന മമ്മൂട്ടിയുടെ നിലപാടിനെ ചോദ്യം ചെയ്യുകയാണ് രശ്മി നായര്‍
പ്രിവിലേജിന്റെ മുകളില്‍ കയറിയിരുന്ന് വിവരക്കേട് പറയാന്‍ ഇയാള്‍ക്ക് ഒരു മടിയും ഇല്ലേ എന്നാണ് രശ്മി നായര്‍ ചോദിക്കുന്നത്. മധു വാര്യരോ നായരോ ആണെങ്കില്‍ ആരും തല്ലി കൊല്ലില്ലായിരുന്നു എന്ന് ഈ തമ്പുരാന് ആരെങ്കിലും പറഞ്ഞുകൊടുക്കണം എന്നും രശ്മി പറയുന്നുണ്ട്.
രശ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
"മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു," മമ്മൂട്ടി.
പ്രിവിലെജിന്‍റെ മുകളില്‍ കയറിയിരുന്നു വിവരക്കേട് പറയാന്‍ ഇയാള്‍ക്ക് ഒരു മടിയും ഇല്ലേ . മധു വാര്യരോ നായരോ ആണെങ്കില്‍ ആരും തല്ലി കൊല്ലില്ലായിരുന്നു എന്ന് ഈ തമ്പുരാന് ആരെങ്കിലും പറഞ്ഞു കൊടുക്കണം . മധു ആദിവാസിയാണ് അഭിമാനത്തോടെ തന്നെ പറയും മമ്മൂട്ടിയുടെ അനുജന്‍ സ്ഥാനം എന്ന എച്ചില്‍ പ്രിവിലേജ് കിട്ടാന്‍ വേണ്ടി ഉപേക്ഷിക്കെപ്പെടെണ്ട സ്വത്വമല്ല ആദിവാസി.
https://www.facebook.com/Malayalivartha