കേന്ദ്രസംസ്ഥാനസർക്കാരുകൾ കഴിഞ്ഞ 16 വർഷം കൊണ്ട് കേരളത്തിലെ ആദിവാസിമേഖലക്ക് ചെലവഴിച്ചത് 2731 കോടി രൂപയാണെന്ന് വിവരാവകാശ രേഖ; ഒരു ആദിവാസിക്ക് ഒരു വർഷം 75,000 രൂപയിൽ കൂടുതൽ ചെലവഴിക്കുന്നു
കേന്ദ്രസംസ്ഥാനസർക്കാരുകൾ കഴിഞ്ഞ 16 വർഷം കൊണ്ട് കേരളത്തിലെ ആദിവാസിമേഖലക്ക് ചെലവഴിച്ചത് 2731 കോടി രൂപയാണെന്ന് വിവരാവകാശ രേഖ. ഒരു ആദിവാസിക്ക് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഒരു വർഷം 75,000 രൂപയിൽ കൂടുതൽ പണം ചെലവഴിക്കുന്നു. 31 ലക്ഷം വരുന്ന പട്ടികജാതി വിഭാഗത്തിനായി 20,096 കോടി രൂപയാണ് ചെലവഴിച്ചതെന്നും ഇതിൽ പറയുന്നു. അനുവദിക്കുന്ന തുക ഈ മേഖലകളിലേക്കെത്തുന്നില്ലെന്ന് പരാതികൾ അധികൃതർ കാര്യമാക്കുന്നില്ല.
ആദിവാസികൾ പരാതി പറയാൻ എത്താത്തതിനാൽ ഈ മേഖല ഒരു വെള്ളാനയായി തുടരുന്നുവെന്നാണ് പുറത്ത് വരുന്ന കണക്കുകൾ നൽകുന്ന സൂചിപ്പിക്കുന്നത്. അട്ടപ്പാടി ഉൾപ്പടെ ആദിവാസി മേഖലയിൽ പോഷകക്കുറവ് മൂലമുള്ള ശിശുമരണം തുടർക്കഥയാകുമ്പോഴാണ് 3.64 ലക്ഷം വരുന്ന സംസ്ഥാനത്തെ ആദിവാസി മേഖലക്ക് 16 വർഷം കൊണ്ട് 2731. 48 കോടി രൂപ ചെലവഴിച്ചുവെന്ന വിവരാവകാശ രേഖ പുറത്ത് വരുന്നത്. അടിസ്ഥാനസൗകര്യവികസനത്തിന് മാത്രമായി കേന്ദ്രസംസ്ഥാനസർക്കാരുകൾ ചെലവഴിച്ച തുകയാണിത്. റേഷൻ വിഹിതവും മറ്റും വേറെ. ഇത്രയും തുക ചെലവഴിച്ചിട്ടും മധുവിനെപ്പോലുള്ളവർ വിശപ്പകറ്റാൻ തല്ലുകൊണ്ട് മരിക്കേണ്ട അവസ്ഥ വന്നതെങ്ങനെയെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
https://www.facebook.com/Malayalivartha