Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

''കള്ളന്‍ മധു'വെന്ന് വിളിച്ച് കാട്ടിൽ നിന്നും നാട്ടുകാരെ കാണിക്കാൻ ഓട്ടോയിൽ കൊണ്ടുവന്നു... സത്യത്തിൽ നടന്നത് എന്താണ്? കണ്ണീരോടെ മധുവിന്റെ അവസാന വാക്കുകൾ...

24 FEBRUARY 2018 09:52 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍

ഉച്ചയോടെ കാട്ടില്‍ നിന്ന് പിടികൂടിയവര്‍ തന്നെ കള്ളനെന്ന് പറഞ്ഞ് അടിക്കുകയും ചവിട്ടുകയും ചെയ്തെന്ന് മധുവിന്റെ മരണമൊഴി. അവശനിലയില്‍ പോലീസ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ജീപ്പില്‍വച്ചാണ് മധു അവസാനമായി സംസാരിച്ചത്. പോലീസിന്റെ ജീപ്പില്‍ കയറ്റുന്നതുവരെ കൂടെയുണ്ടായിരുന്നവരാണു മര്‍ദിച്ചതെന്നു മധു പറഞ്ഞെന്നും പ്രഥമവിവര റിപ്പോര്‍ട്ടിലുണ്ട്.

മോഷ്ടിച്ചതാണെന്നു പറഞ്ഞ് ഒരു ചാക്കില്‍ കുറച്ച് അരിയും അവര്‍ ജീപ്പില്‍ കയറ്റിയതായി അഗളി സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. പ്രസാദ് വര്‍ക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കു മൂന്നോടെ മുക്കാലി ജംഗ്ഷനിലെ ബസ് വെയിറ്റിങ് ഷെഡിനടുത്തുവച്ചാണു പോലീസ് മധുവിനെ ആള്‍ക്കൂട്ടത്തിനു നടുവില്‍ കണ്ടത്. ''കള്ളന്‍ മധു'' എന്നാണ് കൂടിനിന്നവര്‍ പോലീസിനോടു പറഞ്ഞത്.

കാട്ടില്‍നിന്നു പിടിച്ച കള്ളനെ നാട്ടുകാരെ കാണിക്കാനാണു കൊണ്ടുവന്നതെന്നും പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.മധുവിന്റെ പോസ്റ്റുമാര്‍ട്ടം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രാവിലെ തുടങ്ങി. ഇന്‍ക്വസ്റ്റില്‍ ശരീരത്തിനു പുറത്ത് മുറിവുകളൊന്നും കണ്ടിട്ടില്ലെന്നാണു വിവരം. മര്‍ദിച്ചവരും കെട്ടിയിട്ട ആദിവാസി യുവാവിനു മുന്നില്‍ സെല്‍ഫിയെടുത്തവരും അത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവരും പ്രതിയാകുമെന്ന് ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാര്‍ പറഞ്ഞു.

ആ ഒരു പിടി അരിയും മുളകുപൊടിയും തട്ടിപ്പറിച്ചെടുത്തിരുന്നെങ്കില്‍ ആ പാവം പട്ടിണി കിടന്നു ചത്തോളുമായിരുന്നില്ലേ, കൊന്നുകളയണമായിരുന്നോ എന്ന ചോദ്യം അലയടിക്കുന്നതിനിടെ പത്തു പേര്‍ അഗളി പോലീസിന്റെ കസ്റ്റഡിയില്‍. ചെറിയൊരു പൊതിയില്‍ കൊള്ളുന്ന ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ചെന്ന കുറ്റം ചുമത്തി ചിണ്ടക്കി ഊരില്‍ മല്ലന്റെ മകന്‍ മധു(30)വിനു വധശിക്ഷയാണു ജനക്കൂട്ടം നടപ്പാക്കിയത്. ഒളിവില്‍ പോയവരില്‍ ചിലര്‍ മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനുകളില്‍ കീഴടങ്ങിയെന്നു സൂചന.

കാട്ടില്‍ കഴിയുന്ന മധുവിനെ മോഷണക്കുറ്റം ആരോപിച്ചാണ് സംഘടിച്ചെത്തിയവര്‍ ഓട്ടോറിക്ഷയില്‍ പിടിച്ചുകൊണ്ടുവന്നത്. മധുവിന്റെ പക്കലുണ്ടായിരുന്ന അരിയും മറ്റും തൊണ്ടിമുതലായി പ്രദര്‍ശിപ്പിച്ചു. ലുങ്കിമുണ്ട് ഉപയോഗിച്ച് ബന്ധിച്ച് മുക്കാലി ടൗണിലെത്തിച്ച് പരസ്യവിചാരണ നടത്തി മര്‍ദിച്ചു. സ്ഥലത്തെത്തിയ അഗളി പോലീസ് മധുവിനെ ജീപ്പില്‍ കയറ്റി െവെദ്യപരിശോധനയ്ക്കു കൊണ്ടുപോകുന്നതിനിടെ താവളത്തെത്തിയപ്പോള്‍ ഛര്‍ദിക്കണമെന്നു പറഞ്ഞു. ജീപ്പ് നിര്‍ത്തിയിറങ്ങി ഛര്‍ദിച്ചതോടെ അവശനായ മധു വണ്ടിയില്‍ കിടന്നു. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. മാതാവ് മല്ലിയും സഹോദരി സരസയും മറ്റു ബന്ധുക്കളും അഗളിയിലെത്തി.

ഇവരുടെ സാന്നിധ്യത്തില്‍ വിവിധ ആദിവാസി ഊരുകളില്‍ നിന്നെത്തിയവര്‍ ഇന്നലെ ആശുപത്രിക്കും അഗളി പോലീസ് സ്റ്റേഷനും മുന്നില്‍ പ്രതിഷേധ പ്രകടനവും ഉപരോധവും നടത്തി. എല്ലാ പ്രതികളെയും പിടികൂടിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയാല്‍ മതിയെന്ന നിലപാടുമായി ആംബുലന്‍സ് തടഞ്ഞു. കസ്റ്റഡിയിലുള്ള രണ്ടുപേരെ കാണിച്ചാണ് പ്രശ്നം തണുപ്പിച്ചത്. െവെകിട്ട് തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി മന്ത്രി എ.കെ. ബാലന്‍ മൃതദേഹം കണ്ടു. ഇന്ന് അദ്ദേഹം മധുവിന്റെ വീട്ടിലെത്തും. ശക്തമായ നടപടിയുണ്ടാകുമെന്നും മധുവിന്റെ കുടുംബത്തിന് സഹായവും സംരക്ഷണവും ഉറപ്പാക്കുമെന്നും അദ്ദേഹം വാക്കുനല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (14 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (15 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (16 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (16 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (16 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (16 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (17 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (17 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (22 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (22 hours ago)

ആസ്തി ഇങ്ങനെ  (22 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (22 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (22 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (22 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (23 hours ago)

Malayali Vartha Recommends