Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബഹിരാകാശത്ത് യുദ്ധം നടത്താൻ ഒരുക്കങ്ങൾ നടത്തുകയാണ് ചൈന...ചന്ദ്രനെ യുദ്ധക്കളമാക്കാൻ ഒരുങ്ങുകയാണ്.. ഉദ്ദേശം ഈ നിധി സമ്പാദിക്കുക മാത്രമല്ല, അതിനപ്പുറം എന്തെങ്കിലും ഉണ്ടാകുമെന്നും നാസ..


തൃശൂരിലെ പൊലീസ് കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...അവധിക്ക് സർക്കാർ നിർദ്ദേശിച്ചെങ്കിലും അത് ഉത്തരവായി ഇറങ്ങിയിട്ടില്ല.. പൂര പ്രേമികൾ ഇതിൽ നിരാശരാണ്...


ഒമ്പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം...ഉംറ തീര്‍ഥാടനത്തിനായി ഇറാനിയന്‍ തീര്‍ഥാടക സംഘം മദീനയിലെത്തി...ഊഷ്മള വരവേല്‍പ്പ് നല്‍കി..ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി...


ഷൈലജ ടീച്ചറെ വടകരയിൽ നിന്നും തോൽപ്പിക്കാൻ...എം.വി ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്...ടീച്ചർ പരസ്യ പ്രസ്താവന നടത്തിയെങ്കിലും ,ഗോവിന്ദൻ ടീച്ചറെ വെറുതെ വിടുന്ന മട്ടില്ല... ഏത് വീഡിയോ ആണ് ഗോവിന്ദൻ കണ്ടതെന്നാണ് ടീച്ചറുടെ ചോദ്യം...


പിണറായി വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് പി.വി അന്‍വര്‍ എം.എല്‍.എ...രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിഹത്യ നടത്തിയ അന്‍വറിനെ തള്ളിപ്പറയേണ്ട, മിണ്ടാതിരുന്ന് കൂടേ...പക്ഷെ, പിണറായി വിജയന്‍ ഒരു പടി കൂടി കടന്ന് ന്യായീകരണവുമായി രംഗത്തെത്തി..

നിഷ ജോസിനെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ പിസി ജോര്‍ജിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു

17 MARCH 2018 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

തൃശൂരിലെ പൊലീസ് കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...അവധിക്ക് സർക്കാർ നിർദ്ദേശിച്ചെങ്കിലും അത് ഉത്തരവായി ഇറങ്ങിയിട്ടില്ല.. പൂര പ്രേമികൾ ഇതിൽ നിരാശരാണ്...

ഷൈലജ ടീച്ചറെ വടകരയിൽ നിന്നും തോൽപ്പിക്കാൻ...എം.വി ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്...ടീച്ചർ പരസ്യ പ്രസ്താവന നടത്തിയെങ്കിലും ,ഗോവിന്ദൻ ടീച്ചറെ വെറുതെ വിടുന്ന മട്ടില്ല... ഏത് വീഡിയോ ആണ് ഗോവിന്ദൻ കണ്ടതെന്നാണ് ടീച്ചറുടെ ചോദ്യം...

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പി.ആർ.ഒ, പി.എം. ബിനുകുമാറിന്റെ മാതാവ് അന്തരിച്ചു...

പിണറായി വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് പി.വി അന്‍വര്‍ എം.എല്‍.എ...രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിഹത്യ നടത്തിയ അന്‍വറിനെ തള്ളിപ്പറയേണ്ട, മിണ്ടാതിരുന്ന് കൂടേ...പക്ഷെ, പിണറായി വിജയന്‍ ഒരു പടി കൂടി കടന്ന് ന്യായീകരണവുമായി രംഗത്തെത്തി..

ഭരിക്കാന്‍ കേവലഭൂരിപക്ഷം കിട്ടാതെവന്നാല്‍...ബിജെപി ഇന്ത്യാമുന്നണിയെ പിളര്‍ത്തുമെന്നതില്‍ സംശയം വേണ്ട...ശതകോടികള്‍ എറിഞ്ഞ് കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ, എംപിമാരെ വിലയ്‌ക്കെടുത്ത് ഭരണം പിടിക്കാനുള്ള തന്ത്രപരമായ നീക്കത്തിലാണ് ബിജെപി...

ചാനല്‍ ചര്‍ച്ചകളിലും ഫോണില്‍ വിളിച്ച മാധ്യമ പ്രവര്‍ത്തകരോടും ജോസ് കെ. മാണിയുടെ ഭാര്യ നിഷയെ കുറിച്ച് പച്ചയ്ക്ക് തെറി വിളിച്ച് പി.സി.ജോര്‍ജ്. സ്ത്രീത്വത്തെ അപമാനിക്കുന്ന ഈ പ്രസ്താവനകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പി.സി.ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് വനിതാ സംഘടനാ നേതാക്കള്‍. ചാനല്‍ ചര്‍ച്ചയില്‍ പലവട്ടം നിഷയെ 'വൃത്തികെട്ട സ്ത്രീ' എന്ന് അഭിസംബോധന ചെയ്ത് അപമാനിച്ചതിനെതിരെയാണ് പ്രതിഷേധം.

ചാനല്‍ ചര്‍ച്ചയില്‍ രണ്ടാം സരിതയെന്നു വിളിച്ചാക്ഷേപിക്കുന്നതും, ട്രെയിനില്‍ വച്ചു പീഡിപ്പിച്ചതാരാണെന്ന് വെളിപ്പെടുത്തണമെന്ന പി.സി.ജോര്‍ജിന്റെ പ്രസ്താവനയും ഐടി ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റമാണ്. നിഷ ജോസ് ഒരിക്കലും ട്രെയിനില്‍ വച്ചു താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന് പുസ്തകത്തില്‍ എഴുതുകയോ പറയുകയോ ചെയ്തിട്ടില്ല. ഇല്ലാത്ത കാര്യം ഉയര്‍ത്തി കാട്ടിയാണ് നിഷയെ വ്യക്തി പരമായി പി.സി.അപമാനിക്കുന്നത്.

അതിനിടെ ആരോപണം ഷോണ്‍ ജോര്‍ജിനെ കുറിച്ചു തന്നെയെന്ന് ഉറപ്പിച്ച് മാധ്യമ ലോകവും രാഷ്ട്രീയ കേരളവും.

ഇതിനിടയില്‍ സംഭവമുണ്ടായ തൊട്ടടുത്ത ദിവസങ്ങളില്‍ നിഷ ജോസ് തന്റെ ഉറ്റ സുഹൃത്തുക്കളോട് ഈ ദുരനുഭവത്തെ കുറിച്ച് പറഞ്ഞതും സുഹൃത്തുക്കള്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മനോരമ ന്യൂസിലെ 9 മണി ചര്‍ച്ചയ്ക്കിടെയാണ് പി.സി. ജോര്‍ജ് നിഷയ്‌ക്കെതിരെ രംഗത്തെത്തിയത്.

പി.സി ജോർജുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ

നിഷയുടെ പുസ്തകത്തിലെ ഈ കമന്റ് ഷോണിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ആരോപണമാണെന്നു താങ്കള്‍ ഉന്നയിച്ചത് എങ്ങനെയാണ്..?

പി.സി: വസ്തുതാ വിരുദ്ധമാണ് ആ സ്ത്രീ പറഞ്ഞതെന്നു എനിക്ക് 100 ശതമാനം ബോധ്യമാണ്. കാരണം അവര്‍ പറഞ്ഞ തീയതി പറയുന്നില്ല അവര്‍ ആളെ അറിയില്ലെന്നും പറയുന്നു. അതായത് ഒരു 2006, അപ്പോ ഇപ്പോള്‍ ഒരു 12 കൊല്ലമായിട്ട് അവര്‍ക്ക് ഷോണിനെ അറിയാം. അപ്പോള്‍ അവര്‍ തീയതി സ്ഥലമൊന്നും പറയുന്നില്ല തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ടെന്ന്. തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ടാല്‍ ഒരു കമ്പാര്‍ട്ടുമെന്റില്‍ എങ്ങനെ ഒരു എസിക്കകത്ത് നേരത്തെ ബുക്ക് ചെയ്തിട്ടു വന്നോ.? നുണ പറയുന്നതിന് ഒരു കണക്ക് വേണ്ടേ.. ഞാന്‍ അന്വേഷിച്ചപ്പോള്‍ എന്റെ മകന്‍ ആ സ്ത്രീയോടൊപ്പം സഞ്ചരിച്ചിട്ടേയില്ല. അപ്പോള്‍ ടിടിആര്‍ കണ്ടെന്ന്. ടിടിആര്‍ കണ്ടെങ്കില്‍ അതു അന്നേരമേ പിടിക്കണ്ടേ..?

ചോദ്യം. പക്ഷേ ശ്രീ പി.സി. ജോര്‍ജ് താങ്കളുടെ മകനാണെന്ന് നിഷ പറയുന്നില്ല..?

പി.സി: അതാ പറഞ്ഞത് എന്തൊരു വൃത്തികേടാന്നേ... ആ വാര്‍ത്ത വന്നതിനുശേഷം ഒരു 200ല്‍ കൂടുതല്‍ ആളുകള്‍ എന്നെ വിളിച്ചു. ഷോണിന്റെ പേരില്‍ ഇങ്ങനെയൊരു ആരോപണം പറഞ്ഞത് മര്യാദകേടാന്ന്. അപ്പോള്‍ മറ്റേ സ്ത്രീയുടെത് എത്ര മോശമായ വിചാരമാണ്

ചോദ്യം: അവര്‍ എങ്ങനെയാണ് ഇതിനു ഉത്തരവാദിയാകുന്നത്? ഷോണിന്റെ പേര് അവര്‍ പറഞ്ഞിട്ടില്ല. ധാരാളം ആളുകള്‍ താങ്കളെ വിളിച്ച് ചോദിക്കുന്നു. അതിനു നിഷ എങ്ങനെ ഉത്തരവാദിയാകും..?

പി.സി: അവര്‍ പറഞ്ഞതില്‍ കാര്യമുണ്ട്. സോളാര്‍ കേസില്‍ അമ്മയിയപ്പനെ വിഷമിപ്പിച്ച തൊട്ടടുത്ത എംഎല്‍എ അതാരാ ? ജയരാജനാണോ അതോ പി.സി ജോര്‍ജാണോ ? ഇവരൊരു മാന്യ സ്ത്രീയായിരുന്നെങ്കില്‍ ഇവരുടെ ഭര്‍ത്താവായ ജോസ് കെ മാണി എന്തിനു സരിതയുടെ പിറകെ പോയി ? രാജ്യം മുഴുവന്‍ പരസ്യമല്ലയോ അത് ?

ചോദ്യം: ശ്രീ പി.സി. ജോര്‍ജ്, അതായത് താങ്കള്‍ ഈ പറയുന്നതിന്റെ യുക്തി വച്ച് സരിത ആരോപണമുന്നയിച്ച എല്ലാ നേതാക്കളുടെയും ഭാര്യമാര്‍ കൊള്ളരുതാത്തതുകൊണ്ടാണ് അവര്‍ക്കെതിരെ ആരോപണമുന്നയിച്ചത് അല്ലേ?

പിസി: എന്നു ഞാന്‍ പറഞ്ഞില്ലല്ലോ?

ചോദ്യം: പിന്നെ എങ്ങനെയാണ് ജോസ് കെ മാണിയുടെ കാര്യത്തില്‍ മാത്രം താങ്കള്‍ അങ്ങനെയൊരു ആരോപണമുന്നയിക്കുന്നത്?

പി.സി : മറ്റുള്ള മാന്യന്മാരായ സ്ത്രീകളെപ്പോലെയല്ല ഇവര്‍. ഇവര്‍ മാന്യയായ സ്ത്രീയായിരുന്നെങ്കില്‍ ഇങ്ങനെയൊരു വൃത്തികേട് പറയുമോ?

ചോദ്യം : മാന്യയായ സ്ത്രീക്ക് അവര്‍ക്കെതിരെയുണ്ടായ ഒരു മോശപ്പെട്ട അനുഭവം തുറന്നു പറയുന്നതു കൊണ്ട് എന്താണ് തെറ്റ്?

പി.സി: ഞാന്‍ പറഞ്ഞ് കേട്ടേരിക്കുന്നത്, ഞാന്‍ തര്‍ക്കത്തിനില്ല. ഇവര്‍ പറഞ്ഞ ഏത് തെളിവെടുത്താലും എന്നെ എല്ലാവരും വിളിച്ച് ഷോണിന്റെ പേരില്‍ വൃത്തികേട് പറയുന്നില്ലെന്ന് എങ്ങനെ പറയും? അപ്പോള്‍ അവര്‍ പറയുന്നത് കേട്ടാല്‍ അങ്ങനെ തോന്നും.

ചോദ്യം : അങ്ങനെ തോന്നുമെന്നതു കൊണ്ടാണ് താങ്കള്‍ പറഞ്ഞത് ഇത് ഷോണിന്റെ രാഷ്ട്രീയ ഭാവി ആരോപണമാണെന്ന്. അല്ലേ?

പി.സി: അതുകൊണ്ടു തന്നെയാണ് ഞാന്‍ പറയാം, ഈ സ്ത്രീയെ പറ്റി ഞാന്‍ കൂടുതല്‍ പഠിച്ചിട്ടുണ്ട്. എന്റെ മകന്‍ പാലായില്‍ സ്ഥാനാര്‍ത്ഥിയാണെന്ന് ലോകം മുഴുവന്‍ പരസ്യവുമാണ്. അപ്പോള്‍ സ്വാഭാവികമായിട്ടും അമ്മായിയപ്പന്‍ ആരാ... വിളഞ്ഞതല്ലേ കെ എം മാണി. കാഞ്ഞ ബുദ്ധിയല്ലേ.... മാണിയുടെ ഉപദേശവും കൂടെ ഉണ്ടല്ലോ.... ഇതില്‍ പഠിക്കേണ്ടൊരു കാര്യം ബില്‍ ക്ലിന്റനെതിരെ ഒരു വേശ്യയായ സ്ത്രീ ഒരു പുസ്തകം രചിച്ചു. അത് പിന്നെ വാര്‍ത്തയായി ലക്ഷക്കണക്കിന് ആ പുസ്തകം വിറ്റു പോയി. ഇതേപ്പോലെ വൃത്തികെട്ടൊരു വാര്‍ത്ത സൃഷ്ടിച്ച് പുസ്തകം വില്‍ക്കാമെന്ന്.

ചോദ്യം: ബില്‍ ക്ലിന്റണ്‍ ആ കേസില്‍ മാപ്പ് പറഞ്ഞിരുന്നുവെന്നറിയാമോ ശ്രീ പി.സി ജോര്‍ജിന്?
ബില്‍ക്ലിന്റണ്‍ ആ കാര്യം ഏറ്റുപറഞ്ഞിരുന്നുവെന്നറിയാമോ താങ്കള്‍ക്ക് ?

പി.സി: അറിയാം അതുകൊണ്ടാ പറഞ്ഞത്

ചോദ്യം : അപ്പോള്‍ ആരോപണം മാത്രമായിരുന്നില്ല അത്. അതവിടെ നില്‍ക്കട്ടെ. താങ്കള്‍ ഉറപ്പിച്ചു ഇത് ഷോണിനെതിരെയുള്ള ആരോപണമാണ് . ഷോണിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുള്ള ആരോപണമാണെന്ന്. അവര്‍ പറഞ്ഞതിന്റെ ചുരുക്കം വച്ച് താങ്കള്‍ ഊഹിച്ചു എങ്കില്‍ ഇത് ഷോണല്ല എന്നു താങ്കള്‍ ഉറപ്പിച്ചതെങ്ങനെയാണ്

പി.സി : ഉറപ്പിക്കാന്‍ കാരണം അവന്‍ ഈ സ്ത്രീയോടൊപ്പം യാത്ര ചെയ്തിട്ടില്ല. അവന്‍ സത്യം ചെയ്യുന്നുണ്ട്. എന്റെ മകനെ എനിക്ക് നല്ലതു പോലെ അറിയാം. അവന്‍ ഇങ്ങനെ ജോസ് കെ മാണിയെ പോലെ സരിതയുടെ പിറകെ നടക്കുന്നവനല്ല.

ചോദ്യം: അത് താങ്കളുടെ വിശ്വാസം അതിനപ്പുറം താങ്കള്‍ക്ക് ഒരു തെളിവുമില്ല

പി.സി :മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്നെ വിളിച്ചു. അതൊക്കെയാ ഞാന്‍ ഈ പറയാന്‍ കാരണം. ഇത് എന്തൊരു മോശമാണ് ആ സ്ത്രീ പറഞ്ഞത്. ഷോണിനെപ്പോലെയുള്ള ഒരു ചെറുപ്പക്കാരനെതിരെ ഇങ്ങനെ പറഞ്ഞ് എന്തൊരു മോശമാണ്?

ചോദ്യം: അവര്‍ ഷോണിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഷോണിനെ സംശയിച്ച് ആരെങ്കിലും വിളിക്കുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നിഷയുടെ മേല്‍ കെട്ടിവയ്ക്കണം കാരണം അവര്‍ ഷോണിന്റെ പേര് പറഞ്ഞിട്ടേയില്ല

പിസി: എന്റെ പൊന്നു സഹോദരാ നിങ്ങള്‍ ഈ രാജ്യത്താണോ ജീവിക്കുന്നേ? അതോ ഉസ്‌ബക്കിസ്ഥാനിലുമാണോ? നിങ്ങള്‍ ഈ രാജ്യത്താണ് ജീവിക്കുന്നതെങ്കില്‍ നിങ്ങള്‍ ആ പുസ്തകം വായിക്ക്

ചോദ്യം : അമ്മായിയപ്പന്‍ ചികിത്സയില്‍ കഴിയുന്നത് ഷോണിന്റേതാണ് അത് താങ്കള്‍ ഉറപ്പിക്കുന്നുണ്ടല്ലോ? പക്ഷെ ഇതേ താങ്കള്‍ തന്നെയാണ് നേരത്തെ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ പറഞ്ഞത് അമ്മായിയപ്പന്‍ ആശുപത്രിയില്‍ കിടക്കുന്നത് ആരൊക്കെയാകാം ? ആര്‍ക്കൊക്കെ അറിയാം? താങ്കള്‍ തന്നെയല്ലേ പറഞ്ഞത്? അപ്പോള്‍ എന്ത് കാരണം വച്ചാണ് താങ്കള്‍ ഇത് ഷോണാണെന്ന് പറയുന്നത്?

പി.സി: ഞാന്‍ ഷോണാണെന്ന് പറഞ്ഞില്ല

ചോദ്യം: പിന്നെയെന്തിനാ ഷോണിന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാനാണ് ഈ ആരോപണമെന്ന് താങ്കള്‍ പറയുന്നത്?

പിസി: അവര്‍ എന്തൊക്കെയോ എഴുതി വച്ചിരിക്കുന്നത് ഷോണിനെപ്പറ്റി ഒരു ചെറുപ്പക്കാരനെ നശിപ്പിക്കാന്‍ വേണ്ടി ഇറങ്ങിയിരിക്കുകയാണല്ലോ ഈ വൃത്തികെട്ട സ്ത്രീ.

ചോദ്യം: താങ്കള്‍ പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്.

പി.സി: ഒരുവിധം ബോധവും പൊക്കണവുമുള്ളവര്‍ക്ക് അങ്ങനെ വൈരുദ്ധ്യം തോന്നുന്ന പ്രശ്‌നമില്ല

ചോദ്യം: ഇതില്‍ ആരും താങ്കളുടെയോ താങ്കളുടെ മകന്റെയോ പേര് പറഞ്ഞിട്ടില്ല. അവര്‍ക്കുണ്ടായ ഒരു അനുഭവം അവര്‍ എഴുതി. അത് വലിയ ലൈംഗിക ആക്രമണം എന്ന രീതിയിലുമല്ല എഴുതിയിരിക്കുന്നത്.

പിസി: അത് അവര്‍ പേര് വച്ചെഴുതണം

ചോദ്യം: പേര് വയ്‌ക്കേണ്ട കാര്യമില്ല. അതവരുടെ സ്വാതന്ത്ര്യമാണ്.

പി.സി: നിങ്ങള്‍ എത്ര വെള്ളയടിച്ചാലും ആ സ്ത്രീ രണ്ടാം സരിതയായിപ്പോയി. ജനങ്ങളുടെ മുമ്പില്‍ ജനങ്ങള്‍ അവരെ രണ്ടാം സരിതയായി കണ്ടെങ്കില്‍പോലും ആര് അവരെ ആക്രമിച്ചെന്ന് എനിക്കറിയണം. ഞാന്‍ കേസ് കൊടുക്കാനിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശ നിന്ന് യുദ്ധം  (16 minutes ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (19 minutes ago)

ഇറാന്‍ സംഘം സൗദിയില്‍  (23 minutes ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (2 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ തകര്‍പ്പന്‍ ജയത്തോടെ പ്രതീക്ഷ കാത്ത് ആഴ്‌സനല്‍...  (2 hours ago)

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പി.ആർ.ഒ, പി.എം. ബിനുകുമാറിന്റെ മാതാവ് അന്തരിച്ചു...  (2 hours ago)

വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് അന്‍വര്‍  (2 hours ago)

തന്ത്രപരമായ നീക്കത്തിലാണ് ബിജെപി.  (2 hours ago)

ഇന്ന് മഴയും കനത്ത ചൂടും  (2 hours ago)

കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു... ഒടുവില്‍ രണ്ടു ദിവസത്തിനുശേഷം പോലീസില്‍ കീഴടങ്ങി  (2 hours ago)

മകളെ ഇന്ന് നേരിട്ട് കാണാൻ ആകും...  (2 hours ago)

അമിത് ഷാ കേരളത്തിൽ  (3 hours ago)

സംസ്ഥാനത്തെ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെഎ.ഐ. പരിശീലനം  (3 hours ago)

പക്ഷെ മോദി ചെയ്തതോ... 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; പാകിസ്താനെ ആക്രമിച  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 360 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

Malayali Vartha Recommends