ചെറിയ അപകടമെന്ന ലാഘവത്തോടെ പോലീസ് ... പലതും മനപ്പൂർവ്വമായ നരഹത്യ തന്നെ ... കെ എസ് ആർ ടി സി യൂണിയനുകളുടെ സംഘ ബലത്തിന് മുന്നിൽ പോലീസ് നിസ്സഹായർ
നിരത്തുകൾ പലതും കുരുതിക്കളമാകുമ്പോൾ അതിനു പിന്നിൽ പലപ്പോഴും വില്ലനായേകുന്നത് അമിത വേഗം തന്നെയാണ്. ഒരു നിമിഷത്തെ അശ്രദ്ധമതി എല്ലാം നഷ്ടപ്പെടുത്താൻ. ട്രാൻസ്‌പോർട് ബസുകളുടെ മരണ പാച്ചിൽ വില്ലനാകുന്നത് യാത്രക്കാർക്കും സഹയാത്രക്കാർക്കുമാണ്. സംസ്ഥാനത്ത് ഓരോ ദിവസവും അപകട നിരക്ക് വർധിച്ചുകൊണ്ടേ ഇരിക്കുന്നു. കേരളത്തിൽ വർധിച്ചു വരുന്ന വാഹനാപകടങ്ങളിൽ പ്രൈവറ്റ് ബസുകൾക്ക് മാത്രമല്ല ഒരു പ്രധാന പങ്ക് കെ എസ് ആർ ടി സിക്കുമുണ്ട്.
അമിത വേഗതയാണ് ഇതിനെല്ലാം കാരണമാകുന്നത്. മത്സര പാച്ചിൽ മനഃപൂർവമായ നരഹത്യ തന്നെയാണ്. അപകടം സംഭവിച്ചത്തിനു ശേഷം ബസിനേയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിൽ എടുത്താലും അത് പലതും ചെറിയ അപകടമായി കണക്കാക്കി കേസിന്റെ തീവ്രത കുറയ്ക്കുകയാണ് പോലീസുകാർ. പലപ്പോഴും കെ എസ് ആർ ടി സി സംഘ ബലത്തിനു മുന്നിൽ പോലീസുകാർ നിസ്സഹായകരായി മാറുകയാണ് പതിവ്.
കഴിഞ്ഞ ദിവസം കൊല്ലം ചാത്തന്നൂരിൽ വാഹനാപകടത്തിൽ മൂന്നുപേരുടെ മരണത്തിൽ വില്ലനായത് അമിത വേഗത്തിൽ പാഞ്ഞുവന്ന കെ എസ് ആർ ടി സി ബസാണ്. തൃശൂരില്‍നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന സൂപ്പര്‍ ഫാസ്‌റ്റ് അമിതവേഗത്തില്‍ മറ്റൊരു വാഹനത്തെ മറികടന്നു വരുന്നതുകണ്ട് എതിരേ വരികയായിരുന്ന വോക്‌സ് വാഗണ്‍ പോളോ കാര്‍ വേഗത കുറച്ചു വശത്തേക്കു ഒതുക്കി.
പിന്നാലെ വന്ന സ്‌കൂട്ടര്‍ കാറില്‍ തട്ടാതെ ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണംതെറ്റി റോഡിലേക്ക് മറിയുകയായിരുന്നു. ഷിബുവും സിജിയും ആദിത്യനും റോഡിന്റെ വലതുഭാഗത്തേക്കാണ് വീണത്. ഇവരുടെ ദേഹത്ത് ബസ് കയറിയിറങ്ങി. ഇളയ കുട്ടി ആദിഷ് (7) ഇടതുവശത്തേക്ക് തെറിച്ചുവീണതിനാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബസ് കുറെ ദൂരെ നിര്‍ത്തിയശേഷം ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരും ഹൈവേ പോലീസും ചേര്‍ന്ന് ഇവരെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും സിജിയും ആദിത്യനും മരിച്ചിരുന്നു. ഷിബുവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
സംഭവത്തിൽ ബസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇത്രയും വലിയ അനാസ്ഥ ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടും പോലീസ് ഇതുവരെയും ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ ഡ്രൈവർക്കെതിരെ നടപടിയെടുക്കുകയുള്ളുവെന്ന് ചാത്തന്നൂർ പോലീസ് അറിയിച്ചു.
ആളുകളെ കയറ്റുന്നതിനു മുൻപേ ബസ് എടുക്കുക, നിശ്ചയിച്ച സ്റ്റോപ്പുകളിൽ നിന്നും മാറി ബസ് നിർത്തുക, ബാലൻസ് കാശ് ചോദിച്ചാൽ യാത്രികരോട് തട്ടിക്കയറുക ,വിദ്യാർഥികളോട് വിവേചനം കാണിക്കുക ഈ രീതികൾ ഇപ്പോളും കെ എസ് ആർ ടി സിയിൽ തുടരുന്നു.
https://www.facebook.com/Malayalivartha