വര്‍ക്കല ഭൂമി വിവാദം; ഭൂമി തിരിച്ചുപിടിക്കുമെന്ന് റവന്യൂമന്ത്രി ; സബ് കളക്ടറെ സസ്പെന്‍റ് ചെയ്യണമെന്ന് സിപിഎം
വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടക്കുമെന്ന് റവന്യൂമന്ത്രി.വിശദമായ അന്വേഷണം നടത്തുമെന്നും ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. സബ് കളക്ടറുടെ ഉത്തരവില്‍ പോരായ്മയുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
വർക്കലയിൽ സർക്കാർ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത തിരുവനന്തപുരം സബ് കലക്ടറുടെ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നു. വിഷയത്തില്‍ അന്വേഷണത്തിന് റവന്യൂ മന്ത്രി ഉത്തരവിട്ടിരുന്നു. വി. ജോയി എം എൽ എ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നൽകിയ പരാതിയിലാണ് ഉത്തരവ്. സംഭവത്തിൽ സബ് കള്കടറെ സസ്പെന്‍റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രംഗത്തെത്തി . വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.
വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവില്‍ വര്‍ക്കല–പാരിപ്പള്ളി സംസ്ഥാനപതയോരത്തെ സ്ഥലം സ്വകാര്യവ്യക്തിക്ക് പതിച്ചു നല്‍കിയ നടപടിയാണ് വിവാദമായിരിക്കുന്നത്. 27 സെന്റ് റോഡ് പുറമ്പോക്ക് സ്വകാര്യവ്യക്തി അനധികൃതമായി കൈവശംവച്ചിരിക്കുന്നതായി കണ്ടെത്തി വര്‍ക്കല തഹസീല്‍ദാര്‍ കഴിഞ്ഞ ജൂലൈ 19ന് ഏറ്റെടുത്തു. ഇവിടെ അയിരൂര്‍ പൊലീസ് സ്റ്റേഷന് കെട്ടിടം നിര്‍മിക്കണമെന്ന് തീരുമാനിച്ച് ഒഴിച്ചിടുകയും ചെയ്തു. എന്നാല്‍ റവന്യുവകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് ഭൂമി കൈവശം വച്ചിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ചു.
ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് സബ് കലക്ടര്‍ പരാതിക്കാരിയുടെ ഭാഗം കേട്ടതിനുശേഷം തഹസീല്‍ദാറുടെ നടപടി റദ്ദാക്കുകയായിരുന്നു. ഇതാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. തന്നെയും ഭാര്യ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യരെയും ഉന്നമിട്ടുള്ള വാര്‍ത്തകളിലും പരാതികളിലും പ്രതികരണവുമായി കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ. രംഗത്തെത്തിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha