രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ റദ്ദാക്കണം; യുഡിഎഫ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ റദ്ദാക്കണമെന്ന ആവശ്യവുമായി യുഡിഎഫ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഭരണപക്ഷത്തെ മൂന്ന് പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ പോളിംഗ് ഏജന്റുമാര്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. നേരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ യുഡിഎഫിന്റെ പരാതി തള്ളിയിരുന്നു.
സി.പി.ഐ, ജെ.ഡി.എസ്, എന്‍.സി.പി എന്നീ പാര്‍ട്ടികള്‍ ഏജന്റുമാരെ നിയമിച്ചിട്ടില്ലെന്നും ഇവരുടെ വോട്ട് എണ്ണരുതെന്നുമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാൽ എല്‍ഡിഎഫിന് വോട്ട് റദ്ദാകുന്ന സാഹചര്യം ഉണ്ടാകില്ല. പോളിംഗ് ഏജന്റില്ലെങ്കില്‍ വോട്ട് ആരെ കാണിക്കണമെന്ന് ചട്ടത്തില്‍ പറയുന്നില്ലെന്നും വരണാധികാരി വ്യക്തമാക്കി.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഏജന്റുമാര്‍ നിര്‍ബന്ധമില്ല. വോട്ട് ഒരംഗത്തിന്റെ മൗലികാവകാശമാണെന്നും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്റെ പരാതി വരണാധികാരി തള്ളിയത്. തുടർന്നാണ് ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ യുഡിഎഫ് തീരുമാനിച്ചത്.
https://www.facebook.com/Malayalivartha