ആദ്യരാത്രി അവസാന രാത്രി... പോലീസിന്റെ മധ്യസ്ഥ ചര്‍ച്ചയില്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും എന്തിനെ മകളെ കൊന്നു? തങ്ങളുടെ വിവാഹത്തെപ്പറ്റി ആ അച്ഛന്റെ മനസിലിരിപ്പ് തുറന്ന് പറഞ്ഞ് പയ്യനും
മലപ്പുറം അരീക്കോട് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നില്‍പിതാവിന്റെ മൊഴി പുറത്ത്. പട്ടികജാതിക്കാരന്‍ മകളെ വിവാഹം കഴിച്ചാല്‍ നാട്ടുകാര്‍ കളിയാക്കുമെന്ന് ഭയന്നിരുന്നതായാണ് ആതിരയുടെ പിതാവ് രാജന്‍ വ്യക്തമാക്കിയത്. മലപ്പുറം കീഴുപറമ്ബ് സ്വദേശിനി ആതിരയുടേത് ദുരഭിമാനക്കൊലയാണെന്ന് സ്ഥിരീകരിക്കുന്നതാണ് രാജന്റെ മൊഴി. അറസ്റ്റു രേഖപ്പെടുത്തിയ രാജനെ നാളെ പൊലീസ് കോടതിയില്‍ ഹാജരാക്കും.
അരീക്കോട് പൊലീസിന്റെ കസ്റ്റഡിയിലുള്ള രാജന്റെ മൊഴി മലപ്പുറം ഡിവൈഎസ്പിയുടെ സാന്നിധ്യത്തിലാണ് രേഖപ്പെടുത്തിയത്. പട്ടികജാതിക്കാരനായ ബ്രിജേഷിനെ വിവാഹം ചെയ്യാനുള്ള ആതിരയുടെ തീരുമാനം തന്നെ തകര്‍ത്തതായാണ് രാജന്റെ മൊഴിയില്‍ പറയുന്നത്. ബ്രിജേഷിന്റെ ബന്ധുക്കളുമായുള്ള മധ്യസ്ഥ ചര്‍ച്ചയില്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് ഉറപ്പ് നല്‍കിയത് താന്‍ തന്നെയാണ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തന്റെ മനസ്സ് തയ്യാറായില്ല. കൊല നടന്ന ദിവസം വീട്ടില്‍വെച്ച് മകളുമായി തര്‍ക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന താന്‍ മകളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നും രാജന്‍ മൊഴി നല്‍കി.
മകള്‍ പട്ടികജാതിക്കാരനെ വിവാഹം ചെയ്താല്‍ സുഹൃത്തുക്കളുടെ മുഖത്ത് എങ്ങനെ നോക്കും, അവരുടെ കളിയാക്കലിനെ എങ്ങനെ നേരിടും തുടങ്ങിയ ചിന്തകള്‍ തന്നെ അലട്ടിയിരുന്നതായും രാജന്‍ മൊഴി നല്‍കി. തിയ്യ ജാതിയില്‍ പെട്ടയാളാണ് രാജന്‍. ഇന്ന് രാജനെയും കൊണ്ട് തെളിവെടുപ്പ് നടത്തിയിരുന്നു പൊലീസ്. അതേസമയം വിവാഹത്തിന് അച്ഛന്റെ എതിര്‍പ്പുണ്ടായിരുന്നെന്നും പൊലീസ് ഇടപെട്ടാണ് വിവാഹം നിശ്ചയിച്ചതെന്നും പ്രതിശ്രുത വരനും വ്യക്തമാക്കി.
വിവാഹം നിശ്ചയിച്ച ശേഷം വീട്ടില്‍ പ്രശ്‌നങ്ങള്‍ പതിവായിരുന്നെന്ന് ആതിര പറഞ്ഞതായി പ്രതിശ്രുത വരന്‍ ബ്രിജേഷ് വെളിപ്പെടുത്തി. ഒരു വേള രജിസ്റ്റര്‍ വിവാഹം കഴിക്കാനൊരുങ്ങിയെങ്കിലും, ആതിരയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പൊലീസ് മധ്യസ്ഥ ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇരുവീട്ടുകാരുടെയും അനുമതിയോടെ വിവാഹം നിശ്ചയിക്കുകയായിരുന്നു. ഇതിനിടെയിലും രാജന്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് ബ്രിജേഷ് പറഞ്ഞു.
പൊലീസിന്റെ കൂടി നിര്‍ബന്ധത്തിന് വഴങ്ങിയാണ് കൊല്ലപ്പെട്ട ആതിര അച്ഛനൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ തയാറായതെന്നും ബ്രിജേഷ് പറഞ്ഞു. ഇരു കുടുംബങ്ങളും പൊലീസില്‍ പരാതി നല്‍കിയതിന് ശേഷം സ്‌റ്റേഷനില്‍ വെച്ച് നടത്തിയ ചര്‍ച്ചയില്‍ രാജന്‍ വിവാഹത്തിന് സമ്മതിച്ചു. ഇതിന് ശേഷം പൊലീസിന്റെ കൂടി നിര്‍ബന്ധത്തെ തുടര്‍ന്നാണ് ആതിര അച്ഛനൊപ്പം സ്വന്തം വീട്ടിലേക്ക് പോയതെന്നും ബ്രിജേഷ് വ്യക്തമാക്കി. സംഭവം ദുരഭിമാനക്കൊലയാണെന്ന് സമ്മതിച്ചതോടെ സംഭവം വിവാദമായിട്ടുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യനായ ആതിര മിലിട്ടറി ഉദ്യോഗസ്ഥനായ ബ്രിഗേഷുമായി പ്രണയത്തിലായിരുന്നു. ഓട്ടോ െ്രെഡവറായ രാജന്‍ ഈ ബന്ധം അംഗീകരിക്കാതിരുന്നതോടെ ഇവര്‍ രജിസ്റ്റര്‍ വിവാഹം നടത്തി. രാജന്‍ എതിര്‍പ്പ് തുടര്‍ന്നതോടെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ അരീക്കോട് പൊലീസ് സ്‌റ്റേഷനില്‍ ചര്‍ച്ച നടന്നു. ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയ രാജന്‍, വിവാഹം ക്ഷേത്രസന്നിധിയില്‍ നന്നായി നടത്തിക്കൊടുക്കാമെന്നു സമ്മതിച്ചു. ആതിര സ്വന്തം വീട്ടിലേക്കു വരികയും ചെയ്തു. അച്ഛന്‍ ഉപദ്രവിക്കുമെന്ന് ആതിര അന്നേ പറഞ്ഞിരുന്നതായി പറയപ്പെടുന്നു. ഇന്നലെ െവെകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ രാജന്‍ വീട്ടുകാരോടും ബന്ധുക്കളോടും തട്ടിക്കയറുകയും ആതിരയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഭയന്ന ആതിര അയല്‍വീട്ടിലെ മുറിയില്‍ കയറി വാതിലടച്ചു. പിന്നാലെ ചെന്ന രാജന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറുകയും കഠാര ഉപയോഗിച്ച് മകളെ കുത്തിവീഴ്ത്തുകയുമായിരുന്നു. കുത്തേറ്റു ഗുരുതരാവസ്ഥയിലായ ആതിരയെ ഉടന്‍ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയെ രക്ഷിക്കാനായില്ല. ഇന്നു സൗത്ത് പുത്തലം സാളിഗ്രാമം ക്ഷേത്രത്തിലാണ് വിവാഹച്ചടങ്ങു നിശ്ചയിച്ചിരുന്നത്.
https://www.facebook.com/Malayalivartha