ഭര്‍ത്താവുമായി പിരിഞ്ഞ് മകളോടൊപ്പം താമസിക്കുന്ന കവിതയുടെ വീട്ടിൽ നിരവധി പുരുഷ സൃഹൃത്തുക്കൾ ഇടക്കിടക്ക് വന്നുപോകുന്നത് നാട്ടുകാരെയും സമീപവാസികളെയും ചൊടിപ്പിച്ചു ; എത്രയും പെട്ടെന്ന് വീട് ഒഴിഞ്ഞ് പോകാൻ ഭീക്ഷണി ; നടിയുടെ ആത്മഹത്യക്ക് പിന്നില്‍ സദാചാര പൊലീസിന്റെ ഭീക്ഷണി
നിലമ്പൂരില്‍ ടെലിഫിലിം നടി ആത്മഹത്യ ചെയ്തതിന് പിന്നില്‍ കുടുംബപ്രശ്നങ്ങള്‍ക്കപ്പുറം സദാചാരപ്പൊലീസിന്റെ ഇടപെടലും. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കവിതയെന്ന വൈഗ അവര്‍ താമസിക്കുന്ന വാടക വീട്ടില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്. യുവതി ആത്മഹത്യ ചെയ്യുന്നതിന് രണ്ടു ദിവസം മുൻപ് നാട്ടുകാരും വീട്ടുടമസ്ഥനും അടങ്ങുന്ന സംഘം യുവതി നാട്ടില്‍ നിന്ന് മാറിപ്പോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭീക്ഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കൾ.
ഭര്‍ത്താവുമായി പിരിഞ്ഞ് മകളോടൊപ്പം താമസിക്കുന്ന കവിതയുടെ വീട്ടിൽ നിരവധി പുരുഷ സൃഹൃത്തുക്കൾ ഇടക്കിടക്ക് വന്നുപോകുന്നത് നാട്ടുകാരെയും സമീപവാസികളെയും ചൊടിപ്പിച്ചു. ഇതാണ് നാട്ടിൽ നിന്നും പോകാൻ യുവതിയോട് ആവശ്യപ്പെടാൻ കാരണം. എന്നാല്‍ ഇവരുമായി ഏറ്റവും നല്ല സൗഹൃദത്തിനപ്പുറം വേറൊന്നുമുണ്ടായിരുന്നില്ല എന്ന് സുഹൃത്തുക്കൾ തന്നെ വ്യക്തമാക്കുന്നു.
എന്നാൽ നാട്ടിലെ സദാചാരപോലീസിന്റെ കണ്ണില്‍ ഒരു സ്ത്രീ തനിച്ച് മകളുമായി താമസിക്കുന്നിടത്ത് നിരവധി പുരുഷന്മാര്‍ വന്ന് പോകുന്നതിനെ അശ്ലീലമായി മാത്രമേ കണ്ടിരുന്നുള്ളൂ. അതുകൊണ്ട് തന്നെ കാലങ്ങളായി കവിതയെയും അവരുടെ സുഹൃത്തുക്കളെയും ചേര്‍ത്ത് നാട്ടിൽ നിരവധികഥകള്‍ പരന്നിരുന്നു.
അഡ്വാന്‍സ് തിരിച്ച് തരാമെന്നും എത്രയും പെട്ടെന്ന് വീടൊഴിഞ്ഞ് തരണമെന്നും പറയുകയായിരുന്നു. നരിവധിയായ ജീവിത പ്രശ്നങ്ങള്ക്കപ്പുറം സദാചാരപ്പൊലീസിന്റെ ഭീഷണകൂടെയായപ്പോഴാണ് കവിത ജീവനൊടുക്കിയതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഈ ജിവിത പ്രശ്നങ്ങളും സാമ്ബത്തിക പ്രശ്നങ്ങളുമെല്ലാം കാലങ്ങളായി കവിത അനുഭവിച്ച് വരുന്നതാണ്. എന്നാല്‍ ഇതുവരെയും അവര്‍ അതിനെ കുറിച്ചൊന്നും സങ്കടപ്പെട്ടിട്ടില്ല. ഭര്‍ത്താവുമായി പിരിഞ്ഞിട്ടും സ്വന്തം മകളുമൊത്ത് ഇത്രയും കാലം അവര്‍ സന്തോഷപൂര്‍വ്വമാണ് ജീവിച്ചത് എന്നും സുഹൃത്തുക്കൾ പറയുന്നു.
ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുന്ന യുവതി ബാംഗ്ലൂരില്‍ ബ്യൂട്ടി പാര്‍ലര്‍ ആരംഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു. ഇതിന്റെ ഫലമായുണ്ടായ സാമ്പത്തിക പ്രയാസത്തിനൊപ്പം കഴിഞ്ഞ ദിവസം കൂടെയുണ്ടായിരുന്ന മകളെ ബന്ധുക്കള്‍ കൂട്ടിക്കൊണ്ട് പോയിരുന്നു. അതിനിടെ ബാംഗ്ലൂരില്‍ ബിസിനസ് നടത്തിയിരുന്ന വിബിന്‍ എന്നൊരാളുമായി പരിചയത്തിലാവുകയും രണ്ട് പേരും വിവാഹം കഴിക്കാമെന്ന ധാരണയിലെത്തുകയും ചെയ്തിരുന്നു. വിപിനും കവിതയെപോലെ വിവാഹമോചിതനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു കവിതയുമായി പരിചയം സ്ഥാപിച്ചിരുന്നത്. എന്നാല്‍ വിപിന് നിലവില്‍ ഭാര്യയും കുട്ടികളുമുണ്ടെന്നറിഞ്ഞതോടെ ഇയാളുമായി അകലുകയും ചെയ്തിരുന്നു.
കലാരംഗത്ത് സജീവമായിരുന്ന കവിത നിരവധി വീഡിയോ ആല്‍ബങ്ങളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. കവിത കൂട്ടുകാര്‍ക്കിടയില്‍ വൈഗ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഇതിനിടെ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതികളുമുണ്ടായിരുന്നു. ഇതിനായി സ്‌ക്രിപ്റ്റ് തയ്യാറാക്കി കൂട്ടുകാരുമായി ചര്‍ച്ചചെയ്തിരുന്നു. നിലമ്പൂരില്‍ കഴിഞ്ഞ തവണ നടന്ന റീജിയണല്‍ ഐഎഫ്‌എഫ്‌കെയിലും കവിത സജീവ സാന്നിദ്ധ്യമായിരുന്നു.
https://www.facebook.com/Malayalivartha