മനസ്സിൽ കാമുകന്മാരോടുള്ള സ്നേഹം അലയടിച്ചപ്പോൾ ഉറ്റവരെ ഒന്നന്നായി വകവരുത്താൻ തീരുമാനിച്ചു... നൊന്ത് പ്രസവിച്ച കുഞ്ഞുങ്ങൾക്ക് സ്നേഹം നടിച്ച് വിഷ ഭക്ഷണം വിളമ്പി നൽകുമ്പോഴും കൈവിറച്ചില്ല; തലശ്ശേരി പിണറായിയെ നടുക്കിയ ഒരു കുടുബത്തിലെ നാലു പേര്‍ ദുരൂഹസാഹചര്യങ്ങളില്‍ മരിച്ച സംഭത്തില്‍ അറസ്റ്റിലായ സൗമ്യയില്‍ നിന്ന് പോലീസിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍...
തലശ്ശേരി പിണറായിയെ നടുക്കിയ ഒരു കുടുബത്തിലെ നാലു പേര്‍ ദുരൂഹസാഹചര്യങ്ങളില്‍ മരിച്ച സംഭത്തില്‍ അറസ്റ്റിലായ സൗമ്യയില്‍നിന്ന് പോലീസിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അച്ഛനെയും അമ്മയെയും മക്കളെയും കൊന്നത് ഭക്ഷണത്തില്‍ എലി വിഷം കലര്‍ത്തിയാണെന്നു സൗമ്യ പോലീസിനു മുന്നില്‍ സമ്മതിച്ചു.
മകള്‍ക്കു ചോറിലും അച്ഛനു രസത്തിലും അമ്മയ്ക്കു മീന്‍ കറിയിയിലും വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയതെന്നു സൗമ്യ പറഞ്ഞു. ഭര്‍ത്താവുമായി അകന്നുകഴിയുന്ന തനിക്ക് വഴിവിട്ട ബന്ധങ്ങള്‍ക്ക് തടസമാകാതിരിക്കാനാണ് കൊല നടത്തിയതെന്നും കുറ്റസമ്മതത്തിലുണ്ട്. ഒരു കുട്ടിയുടേതു സ്വാഭാവിക മരണമാണെന്ന് സൗമ്യ പറയുന്നുണ്ടെങ്കിലും പോലീസ് അതു വിശ്വസിച്ചിട്ടില്ല. പലപ്പോഴും തന്റെ വഴിവിട്ട ബന്ധം മാതാപിതാക്കള്‍ ചോദ്യംചെയ്തിരുന്നതായും സൗമ്യ പറയുന്നു.
11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാത്രി സൗമ്യ ക്രൈം ബ്രാഞ്ചിനോടു കുറ്റം സമ്മതിച്ചു. വിഷം ഉള്ളില്‍ചെന്നാണു മരണങ്ങള്‍. പിടിവീഴുമെന്നറിഞ്ഞ സൗമ്യ ഇതേവിഷം കഴിച്ച് ആശുപത്രിയിലായതിനു പിന്നാലെയാണ് അറസ്റ്റ്. സൗമ്യയുമായി ബന്ധമുള്ള മൂന്നു യുവാക്കാള്‍ കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. യുവാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവിഹിതബന്ധത്തിനും സുഖജീവിതത്തിനും തടസം നിന്നതിനാല്‍ കുടുംബാംഗങ്ങളെ വകവരുത്തിയെത്താണു പോലീസിനോടു സൗമ്യയുടെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ ജനുവരി 21നാണ് ഐശ്വര്യയുടെ മരണം. മാര്‍ച്ച് ഏഴിനു കമലയും, ഏപ്രില്‍ 13ന് കുഞ്ഞിക്കണ്ണനും മരിച്ചു. അതേസമയം ആറുവര്‍ഷംമുമ്പു മരിച്ച കീര്‍ത്തനയുടെ മരണത്തില്‍ പങ്കില്ലെന്നാണു സൗമ്യയുടെ അവകാശവാദം.
തുടര്‍മരണങ്ങളില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ഐശ്വര്യയുടെയും മൃതദേഹങ്ങള്‍ വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇതില്‍ കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹത്തില്‍ അലുമിനിയം ഫോസ്‌ഫേറ്റിന്റെ അംശം കണ്ടെത്തി. ഇതു തന്നെയാണ് സൗമ്യയും ചെറിയ അളവില്‍ കഴിച്ചതെന്ന് തെളിഞ്ഞതാണ് അറസ്റ്റില്‍ നിര്‍ണായകമായത്.
https://www.facebook.com/Malayalivartha