സൗമ്യയ്ക്ക് കൊലപാതകത്തിനുള്ള ഐഡിയ കിട്ടിയത് ഉപേക്ഷിച്ചു പോയ മുന്‍ ഭര്‍ത്താവില്‍ നിന്നും.. ഒരിക്കല്‍ ഭര്‍ത്താവിൽ നിന്നും നേരിടേണ്ടി വന്ന അതേ അനുഭവം ഉറ്റവരിൽ പരീക്ഷിച്ചു; മുഖ്യമന്ത്രി കാണാനെത്തിയപ്പോള്‍ സൗമ്യ അടിമുടിപതറി... അന്വേഷണം തനിക്കുനേരെയും തിരിയുമോ എന്ന ആശങ്കയിൽ കൊലപാതകങ്ങൾ ദുരൂഹ മരണം ആക്കിത്തീർക്കാൻ ശ്രമം; 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ തത്ത പറയുംപോലെ എല്ലാം പുറത്ത്; നാടിനെ നടുക്കിയ കൊലപാതകത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...
നാടിനെ നടുക്കിയ കൊലപതകത്തിൽ സൗമ്യയിൽ നിന്നും പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ. കൊലപാതകത്തിനുള്ള ഐഡിയ കിട്ടിയത് ഉപേക്ഷിച്ചു പോയ മുന്‍ ഭര്‍ത്താവില്‍ നിന്നും.കലഹത്തിനിടയില്‍ ഒരിക്കല്‍ ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചിരുന്നു. അതില്‍ നിന്നാണ് എലിവിഷം നല്‍കാന്‍ പ്രചോദനമുണ്ടായതെന്നും സൗമ്യ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. വര്‍ഷങ്ങളായി വിവാഹബന്ധം വേര്‍പ്പെടുത്തി കഴിയുന്ന സൗമ്യയുടെ ഫോണ്‍ രേഖകളും പോലീസ് പരിശോധിച്ചു വരികയാണ്.
അവിഹിതബന്ധത്തിനും സുഖജീവിതത്തിനും തടസം നിന്നതിനാല്‍ കുടുംബാംഗങ്ങളെ വകവരുത്തിയെത്താണു പോലീസിനോടു സൗമ്യയുടെ വെളിപ്പെടുത്തല്‍. മരണവീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനത്തിന് എത്തിയതോടെയാണ് സൗമ്യയ്ക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന സംശയം ഉദിച്ചു തുടങ്ങിയത്.
പിണറായി വീട്ടില്‍ എത്തിയപ്പോള്‍ സൗമ്യ അസ്വസ്ഥയായിരുന്നു എന്നു പറയപ്പെടുന്നു. അന്വേഷണം തനിക്കുനേരെയും തിരിയുമോ എന്ന ആശങ്കയായിരുന്നു കാരണം. ഇതോടെ താനും വിഷത്തിന് ഇരയായി എന്ന് വരുത്തിത്തീര്‍ക്കാന്‍ വിഷം കഴിച്ചു ദുരൂഹത സൃഷ്ടിക്കാനായി പിന്നീടുള്ള നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതോടെ ക്രൈം ബ്രാഞ്ച് ഡി.വൈ .എസ്.പി രഘുരാമന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യലിനായി തലശേരിയില്‍ എത്തുകയായിരുന്നു. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ ഇന്നലെ ഉച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്.
പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണന്‍ (78), മാതാവ് കമല (ഫ68) പെണ്‍മക്കളായ ഐശ്വര്യ (ഒന്‍പത്), കീര്‍ത്തന (ഒന്ന്) എന്നിവരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കീര്‍ത്തന 2012 സെപ്റ്റംബറിലും മറ്റുമൂന്നുപേര്‍ കഴിഞ്ഞ നാലുമാസത്തിനിടെയുമാണ് കൊല്ലപ്പെട്ടത്.
നാലുപേരുടേയും മരണം വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനു പിന്നാലെയായിരുന്നു. എലിവിഷത്തില്‍ ഉപയോഗിക്കുന്ന അലുമിനിയം ഫോസ്‌ഫേറ്റാണ് കീര്‍ത്തന ഒഴികെയുള്ള മൂന്നുപേരുടേയും ആന്തരികാവയവ പരിശോധനയില്‍ കണ്ടെത്തിയ രാസപദാര്‍ഥം.
https://www.facebook.com/Malayalivartha