ഇളയമകൾ അയാളുടേതല്ല എന്ന് പറഞ്ഞുണ്ടായ തർക്കം എല്ലാത്തിനും തുടക്കം കുറിച്ചു... എലിവിഷം കുടിപ്പിച്ചപ്പോൾ അന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ജീവിക്കാൻ വേറെ നിവൃത്തി ഇല്ലാതായാപ്പോൾ എനിക്ക് അനാശാസ്യത്തിലേക്ക് തിരിയേണ്ടി വന്നു... അന്വേഷണ സംഘത്തിന് മുന്നിൽ വാവിട്ട് കരഞ്ഞ് സൗമ്യ
നാടിനെ നടുക്കിയ ക്രൂരമായ കൊലപതകത്തിൽ കുറ്റങ്ങൾ ഏറ്റു പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് സൗമ്യ. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പോലീസിന്റെ കടുപ്പിക്കലിലൊന്നും ഭയക്കാതിരുന്ന സൗമ്യ ജീവിതാവസ്ഥകളെ കുറിച്ചുള്ള ചോദ്യങ്ങളില്‍ ഉള്ളിലെ സങ്കടക്കടല്‍ പൊട്ടി വീഴുകയായിരുന്നു.
തലശ്ശേരി റസ്റ്റ് ഹൗസിലെ ചോദ്യം ചെയ്യല്‍ വേളയില്‍ അവസാന രണ്ടു മണിക്കൂറില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ എല്ലാം തുറന്നു പറഞ്ഞു. വിവാഹജീവിതം കൊടിയ ദുരിതം നിറഞ്ഞതായിരുന്നെന്നും ഭര്‍ത്താവ് എപ്പോഴും ഉപദ്രവിക്കുമായിരുന്നെന്നും ഒരിക്കല്‍ എലിവിഷം കലക്കി തന്നെ കുടിപ്പിച്ചതില്‍ നിന്നുമാണ് വീട്ടുകാരെ കൊല്ലാന്‍ ആശയം കിട്ടിയതെന്നും കണ്ണുര്‍ കൂട്ടക്കൊലപാതകത്തിലെ പ്രതി സൗമ്യ.
ചെമ്മീന്‍ കെട്ടില്‍ പണിക്കു വന്നയാളെ ആയിരുന്നു ആദ്യം വിവാഹം കഴിച്ചത്. കൊടും ക്രൂരനായിരുന്നു ഭര്‍ത്താവ്. സംശയരോഗിയായ അയാള്‍ എപ്പോഴും ഉപദ്രവിക്കുമായിരുന്നു. ഇളയമകള്‍ അയാളുടേതല്ലെന്ന് പറഞ്ഞ് ഒരിക്കല്‍ തല്ലിച്ചതച്ചു. കൊടിയ പീഡനങ്ങള്‍ക്കിടയില്‍ മകള്‍ അയാളുടേതാണെങ്കില്‍ കുടിക്കണമെന്ന് ആവശ്യപ്പെട്ട് എലിവിഷം കലക്കി കുടിപ്പിച്ചു.
ഇതില്‍ കേസൊന്നും വേണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞതോടെയാണ് ഒഴിവാക്കിയത്. പിടിച്ചു നില്‍ക്കാന്‍ കഴിയാതായപ്പോള്‍ സ്വന്തം വീട്ടിലേക്ക് പോയി. ഒരിക്കല്‍ മാത്രമാണ് തന്നെത്തേടി ഒരാള്‍ വീട്ടിലെത്തിയത്. അയാളുമായി ഇടപഴകുന്നത് മകള്‍ നേരിട്ട് കാണാനിടയായി. ഇത്രയും പറഞ്ഞപ്പോഴായിരുന്നു മകളില്ലാതാകുന്നതാണ് ജീവിതത്തിന് നല്ലതെന്ന് തോന്നിയല്ലേ എന്ന ചോദ്യത്തിന് കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ത്തി സൗമ്യ എല്ലാം തുറന്നു പറഞ്ഞത്.
കടുത്ത ദാരിദ്ര്യമായിരുന്നു കാത്തിരുന്നത്. അച്ഛന്‍ ആദ്യം കൂലിപ്പണിക്ക് പോയിരുന്നു. പിന്നീട് പണിക്ക് പോകാന്‍ കഴിയാതായി. അമ്മ കൂലിപ്പണിക്ക് പോയെങ്കിലും പിന്നീട് പറ്റാതായി. അതോടെ കുടുംബഭാരം തലയിലായി. കശുവണ്ടി കമ്പനിയിലെ തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കാന്‍ കഴിയാതായി. ഇവിടെ വെച്ച് പരിചയപ്പെട്ട ഒരു ഇരിട്ട് സ്വദേശിനിയായ ഒരു സ്ത്രീയാണ് അനാശാസ്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോയത്. പിന്നീട് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായി പോയി.
https://www.facebook.com/Malayalivartha