ഇളയ മകൾ തന്റേതല്ലെന്ന് ഭർത്താവ് നിഷേധിച്ചപ്പോൾ തകർന്ന് പോയി; പിന്നീട് അങ്ങോട്ട് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങൾ: അക്കാലയളവിൽ തനിക്ക് അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നില്ല, ഒടുവിൽ സംശയ രോഗം കൊണ്ടെത്തിച്ചത് നിരവധി കാമുകന്മാരുടെ കിടപ്പറയിലേയ്ക്ക്! ലൈംഗിക തൊഴിലിന് വീടെന്തിന് തെരഞ്ഞെടുത്തെന്ന ചോദ്യത്തിന് മുന്നിൽ സൗമ്യയുടെ അപ്രതീക്ഷിത മറുപടി ഇങ്ങനെ...
കേരളം ഞെട്ടിയ പിണറായി കൂട്ടക്കൊലയിൽ പ്രതി സൗമ്യയെ കുരുക്കിയത് പോലീസിന്റെ തന്ത്രപരമായ നീക്കങ്ങളായിരുന്നു. ഒരു കുടുംബത്തിലെ നാല് പേരും ദുരൂഹ സാഹചര്യത്തിൽ അപൂർവ്വരോഗം ബാധിച്ച് മരിച്ചുവെന്നായിരുന്നു പിണറായിയിലെ മരണങ്ങളെക്കുറിച്ച് ആദ്യം മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്.
ഇതിനുപിന്നാലെ കുടുംബത്തിൽ അവശേഷിച്ചിരുന്ന സൗമ്യയെയും സമാനരീതിയിലുള്ള രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ സംഭവം വീണ്ടും ശ്രദ്ധിക്കപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി രംഗത്ത് വരികയും സൗമ്യയ്ക്ക് തിരിച്ചടിയായതും.
അവിഹിതബന്ധം മകള്‍ കണ്ടുപിടിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് അറസ്‌റ്റിലായ സൗമ്യ വെളിപ്പെടുത്തിയിരുന്നു. വീട്ടിലെ കിടപ്പുമുറിയില്‍ രണ്ടുചെറുപ്പക്കാരോടൊപ്പം പൂർണ നഗ്നയായി തന്നെ മകൾ കണ്ടിരുന്നു. മകള്‍ മറ്റുള്ളവരോടും മാതാപിതാക്കളോടും ഇക്കാര്യം വെളിപ്പെടുത്തുമെന്ന ഭയമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും സൗമ്യ പോലീസിനോടു വെളിപ്പെടുത്തി.
പിന്നീട് വഴിവിട്ട ജീവിതത്തിന് മാതാപിതാക്കള്‍ തടസമായപ്പോള്‍ അവരെയും ഇല്ലാതാക്കുകയായിരുന്നുവെന്നും സൗമ്യ വെളിപ്പെടുത്തി. മകള്‍ ഐശ്വര്യ, മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍, കമല എന്നിവരെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൗമ്യ പോലീസിനോടു സമ്മതിച്ചിട്ടുള്ളത്. ഇളയമകള്‍ കീര്‍ത്തന ആറു വര്‍ഷം മുമ്പാണ് മരിച്ചത്. എന്നാല്‍ ഈ മരണത്തില്‍ പങ്കില്ല എന്നു സൗമ്യ അവകാശപ്പെടുന്നു.
ഭര്‍ത്താവിനു സംശയമായിരുന്നുവെന്നും ക്രൂരമായ പീഡനമാണു നേരിടേണ്ടിവന്നതെന്നും സൗമ്യ പറയുന്നു. അതാണ് ബന്ധം പിരിയുന്നതിലെത്തിച്ചത്. എന്നാല്‍ അക്കാലത്തൊന്നും തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നില്ല. ആദ്യത്തെ കുട്ടിയുടെ പിതൃത്വത്തിലും ഭര്‍ത്താവിനു സംശയമായിരുന്നു. വഴക്ക് മൂര്‍ച്‌ഛിച്ചപ്പോള്‍ വിഷം കഴിച്ചു മരിക്കാം എന്ന് ഇരുവരും തീരുമാനിച്ചു. എന്നാല്‍ ഭര്‍ത്താവ് വിഷം കഴിക്കാതെ രക്ഷപ്പെട്ടു. വിഷം കഴിച്ച സൗമ്യ ആശുപത്രിയിലുമായി.
രണ്ടാമത്തെ കുട്ടി ജനിച്ചശേഷം ഭര്‍ത്താവു പിണങ്ങിപ്പോയി. ഇതോടെ ജീവിതം വഴിമുട്ടി. അതിനിടിയില്‍ ഇരിട്ടി സ്വദേശിനിയായ ലൈംഗികത്തൊഴിലാളിയുമായി പരിചയത്തിലായി. അവരാണു ലൈംഗികത്തൊഴിലിലേക്കു നയിച്ചത്. ഇരിട്ടിയിലെ അവരുടെ വീട്ടില്‍വച്ചും പിണറായിയിലെ സ്വന്തം വീട്ടിലും ഈ തൊഴിലില്‍ ഏര്‍പ്പെട്ടു.
കൊലപാതകത്തിനായി രണ്ട് പായ്‌ക്കറ്റ് എലി വിഷം ശേഖരിച്ചിരുന്നു. ഇതില്‍ ഒന്ന് ഒരു കാമുകന്‍ വലിച്ചെറിഞ്ഞു. മകള്‍ ഐശ്വര്യക്ക് വിഷം കൊടുത്തശേഷം ഛര്‍ദ്ദി വന്നപ്പോള്‍ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. അവിടെ നിന്നു കോഴിക്കോട്ട് കൊണ്ടുപോകുകയും അവിടെ വച്ച് മരിക്കുകയുമായിരുന്നു. ഐശ്വര്യയുടെ മരണത്തില്‍ സംശയിക്കാതിരുന്നപ്പോള്‍ ഈ രീതിയില്‍ തന്നെ മാതാപിതാക്കളെയും വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ അന്വേഷണം തനിക്കുനേരേ തിരിഞ്ഞത് പേടിപ്പെടുത്തി. മറ്റുള്ളവര്‍ സംശയിക്കാതിരിക്കാനാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്നും സൗമ്യ പോലീസിനോടു പറഞ്ഞു.
https://www.facebook.com/Malayalivartha