ആ ഓവർക്കോട്ട് ദൈവത്തിന്റെ കയ്യൊപ്പ്; സ്ഥിരമായി ഓവര്‍കോട്ടുപയോഗിക്കുന്ന യോഗ പരിശീലകനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു; ചൂണ്ട് വിരൽ അനധികൃത ഗൈഡുകളിലേക്കും!! കേസ് നിർണായക വഴിത്തിരിവിലേയ്ക്ക്
തിരുവല്ലത്ത് വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കോവളത്തെ യോഗ പരിശീലകനെ പൊലീസ് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ കോവളത്ത് ഇല്ലായിരുന്നു. സ്ഥിരമായി ഓവര്‍കോട്ട് ഉപയോഗിക്കുന്നതാണ് ഇയാളെ സംശയിക്കാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്. ലിഗയുടെ മൃതദേഹത്തില്‍ നിന്ന് ഒരു ഓവര്‍കോട്ട് പൊലീസ് കണ്ടെടുത്തിരുന്നു.
പോത്തന്‍കോട് നിന്ന് ഓട്ടോറിക്ഷയില്‍ കോവളത്ത് എത്തിയ ലിഗ ഓവര്‍കോട്ട് ധരിച്ചിരുന്നില്ലെന്ന് ഡ്രൈവര്‍ ഷാജി മൊഴി നല്‍കിയിരുന്നു. മാത്രമല്ല, ലിഗയുടെ മരണത്തിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായ ഗാര്‍ഡുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ലിഗയെ അപായപ്പെടുത്തിയ ശേഷം കണ്ടല്‍ കാട് നിറഞ്ഞ ചതുപ്പില്‍ ഉപേക്ഷിച്ചതാണോയെന്ന് സംശയത്തിലാണ് പൊലീസ്.
കോവളം ബീച്ചില്‍ ചെന്തിലക്കരയിലെ കണ്ടല്‍കാട് വരെ ലിഗ വരുന്നത് കണ്ടതായി ആരില്‍ നിന്നും സൂചന ലഭിക്കാത്തതും ബീച്ചില്‍ നിന്ന് അകലെയുള്ള വിജനമായ സ്ഥലത്ത് തനിച്ച് വരാനുള്ള സാദ്ധ്യത വിരളമായതുമാണ് പൊലീസ് ഇത്തരമൊരു അന്വേഷണത്തിലേക്കും കടന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തെളിവെടുപ്പ് നടത്തിയിട്ടും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിയാതെ പോയത് അന്വേഷണ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കി. പുറത്ത് എവിടെ വച്ചെങ്കിലും അപായപ്പെടുത്തിയശേഷം ലിഗയുടെ മൃതദേഹം വള്ളത്തിലോ മറ്റോ ഇവിടെ എത്തിച്ച് ഉപേക്ഷിച്ചതാകാമെന്ന സംശയവും പൊലീസിനുണ്ട്.
മൃതദേഹം കാണപ്പെട്ട സ്ഥലം ഇന്നലെ അന്യസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ പൊലീസ് സാന്നിദ്ധ്യത്തില്‍ വെട്ടിതെളിച്ച് വൃത്തിയാക്കിയെങ്കിലും ചെറിയ കയര്‍ കഷണം മാത്രമാണ് അവിടെ നിന്ന് ലഭിച്ചത്. ഇത് കൃത്യത്തിന് ഉപയോഗിച്ചതാണോയെന്ന് വ്യക്തമല്ലെങ്കിലും പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചിട്ടുണ്ട്. കഞ്ചാവ് കച്ചവടക്കാരുടെ താവളമായിരുന്ന ഇവിടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി കഞ്ചാവ് വില്‍പ്പനക്കാരോ ഉപയോഗിക്കുന്നവരോ എത്താതിരുന്നതും സംശയത്തിനിടയാക്കുന്നുണ്ട്.
നാട്ടുകാരില്‍ ചിലരില്‍ നിന്ന് ലഭിച്ച ഇത്തരം സൂചനകളെ തുടര്‍ന്ന് വാഴമുട്ടം , കുഴിവിളാകം, പനത്തുറ പ്രദേശങ്ങളിലുള്ള അരഡസനോളം യുവാക്കളെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. കോവളത്തെ ഒരു സിഗരറ്റ് കച്ചവടക്കാരനെയും പിടികൂടിയിട്ടുണ്ട്. ഇവരെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha