മനസ്സിൽ അടിഞ്ഞിരുന്ന പാപക്കറകൾ തുറന്നു പറഞ്ഞ് സൗമ്യ ഉറങ്ങിയപ്പോൾ ഉറക്കമൊഴിഞ്ഞ് കാവലിരുന്നത് ആറ് വനിതാ പോലീസുകാര്‍
മാതാപിതാക്കളും മകളുമുള്‍പ്പെടെ മൂന്ന് പേരെ വിഷം കൊടുത്തു കൊന്ന കേസിലെ പ്രതിയായ പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യക്ക് തലശേരി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രി കാവലിരുന്നത് ആറ് വനിതാ പോലീസുകാര്‍.
തലശേരി ഗവ. റസ്റ്റ് ഹൗസില്‍ 10 മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റസമ്മതം നടത്തിയ സൗമ്യയെ രാത്രി പത്തോടെയാണ് സ്റ്റേഷനിലെത്തിച്ചത്. സ്റ്റേഷനിലെത്തിച്ച ഉടന്‍ തന്നെ ചപ്പാത്തിയും പച്ചക്കറിയും സൗമ്യക്ക് നല്‍കി. സാവധാനത്തില്‍ ഭക്ഷണം കഴിച്ച സൗമ്യക്ക് പോലീസ് സ്റ്റേഷനിലെ വനിതാ മുറിയിലാണ് കിട്ടാക്കാന്‍ സൗകര്യമൊരുക്കിയത്. സൗമ്യ ശാന്തമായി ഉറങ്ങിയപ്പോള്‍ ആറ് വനിതാ പോലീസുകാര്‍ ഉറക്കമൊഴിഞ്ഞ് സൗമ്യക്ക് കാവലിരുന്നു.
പിണറായിയിലെ കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്യുമ്പോള്‍ കൊല്ലം സ്വദേശിയായ ചെറുപ്പകാരനുമായി സൗമ്യ പ്രണയത്തില്‍ ആയി. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. എന്നാല്‍ സൗമ്യയ്ക്ക് രണ്ടാമത്തെ കുട്ടി ജനിച്ചതിന് പിന്നാലെ അയാള്‍ സൗമ്യയെ ഒഴിവാക്കി. തുടര്‍ന്ന് അനേകം യുവാക്കളുമായി സൗമ്യ അവിഹിത ബന്ധം തുടര്‍ന്നുവെന്ന കാര്യവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ഇത്തരത്തില്‍ നിരവധി പേരുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നും ലൈംഗീകമായി ബന്ധപ്പെട്ടിരുന്നെന്നും സൗമ്യ പോലീസിനോട് പറഞ്ഞിരുന്നു.
ഒരിക്കല്‍ രണ്ട് യുവാക്കളുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മൂത്തമകള്‍ കണ്ടു. കുട്ടി അത് തന്റെ അമ്മയോട് പറയുകയും ചെയ്തു. തുടര്‍ന്ന് അമ്മ സൗമ്യയുമായി ഇതേ ചൊല്ലി വഴക്കിട്ടു. നാട്ടിലേയും അയല്‍പക്കത്തേയും പലരുമായും അവര്‍ തന്നെ കുറിച്ച് മോശം പറഞ്ഞു. ഇതിലുള്ള പകയായിരുന്നു അമ്മയെ കൊലപ്പെടുത്താന്‍ തിരുമാനിച്ചത്.
രണ്ട് പായ്ക്കറ്റ് എലിവിഷമാണ് കൊലപാതകത്തിനായി ഉപയോഗിച്ചത്. ഇതില്‍ ഒന്ന് പരിചയക്കാരനായ യുവാക്കളില്‍ ഒരാള്‍ ജൈവക്കുഴിയില്‍ കളഞ്ഞു. മകള്‍ക്ക് ചോറിനൊപ്പം പൊരിച്ച മീനില്‍ പൊതിഞ്ഞാണ് വിഷം നല്‍കിയത്. ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ മകള്‍ മരിച്ചു. എന്നാല്‍ ആര്‍ക്കും സംശയം തോന്നിയില്ല.മരണങ്ങളില്‍ കൂടുതല്‍ വിശ്വാസ്യത വരുത്താനായാണ് അമോണിയം കുടിവെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടെന്ന കള്ളകഥ പ്രചരിപ്പിച്ചതെന്നും സൗമ്യ പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha