ലീഗയുടെ ജീവൻ പിടഞ്ഞത് കഴുത്തിൽ കുരുക്കുവീണ്; കൊലയ്ക്ക് പിന്നിലെ കാട്ടാളന്മാരെ അന്വേഷണസംഘം തിരിച്ചറിഞ്ഞു....
വിദേശ വനിത ലിഗയെ കോവളത്തിനു സമീപം വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ കുരുക്കിട്ടു കൊലപ്പെടുത്തിയെന്നു പ്രത്യേക സംഘത്തിനു സൂചന. പ്രതികളുടെ അറസ്റ്റ് രണ്ടു ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തും. കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വ്യക്തമായ വിവരം പോലീസിനു ലഭിച്ചു.
കസ്റ്റഡിയിലെടുത്ത അഞ്ചുപേരില്‍ നിന്നു അനേ്വഷണം ഒരാളിലേക്കു കേന്ദ്രീകരിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്ബ് കോവളം പൂനം പ്രദേശത്തു നിന്നു അപ്രത്യക്ഷനായ മധ്യവയസ്‌കനു വേണ്ടിയും തെരച്ചില്‍ തുടങ്ങി. കണ്ടല്‍ കാട്ടിലെ വള്ളികള്‍ ചേര്‍ത്തുകെട്ടി ഉണ്ടാക്കിയ കുരുക്ക് ഉപയോഗിച്ചു ലിഗയെ കൊലപ്പെടുത്തിയതെന്നാണു പോലീസ് സംശയിക്കുന്നത്.
പൂനം തുരുത്തിലെ കാട് വെട്ടിത്തെളിച്ചപ്പോഴാണു കാട്ടുവള്ളികള്‍ ചേര്‍ത്തുകെട്ടിയ കുരുക്ക് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കോവളത്തെ അനധികൃത ടൂറിസ്റ്റ് െഗെഡുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിദേശികളെ യോഗ പരിശീലിപ്പിക്കുന്നയാളെ പോലീസ് ചോദ്യം ചെയ്തിരുന്നു.
മയക്കുമരുന്നു സംഘത്തില്‍പ്പെട്ടയാളാണ് ലിഗയെ കാട്ടിനുളളിലേക്കു കൊണ്ടുവന്നതെന്നു പ്രത്യേക സംഘം സംശയിക്കുന്നു. ഒറ്റയ്‌ക്കെത്തുന്ന വിദേശികളെ ലഹരിവസ്തുക്കള്‍ നല്‍കി പാട്ടിലാക്കുന്ന സംഘത്തെക്കുറിച്ച് അനേ്വഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
ലിഗയുടെ മൃതദേഹം തിരിച്ചറിഞ്ഞ സഹോദരി ഇല്‍സി, വസ്ത്രങ്ങള്‍ ലിഗയുടേതു തന്നെയെന്നു മൊഴി നല്‍കിയെങ്കിലും ഓവര്‍ക്കോട്ട് ലിഗയുടേതല്ലെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇതു കേന്ദ്രീകരിച്ചാണ് പ്രധാനമായും അനേ്വഷണം മുന്നോട്ട് പോകുന്നത്. വിദേശ നിര്‍മ്മിതമായ ബ്രാന്‍ഡഡ് ഓവര്‍ക്കോട്ടാണ് മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha