ആർ സി സിയിൽ നിന്ന് ഒരു കുട്ടിയ്ക്ക് കൂടി എയ്ഡ്സ് ബാധിച്ച് ദാരുണാന്ത്യം
റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി) ചികിത്സയ്ക്കിടെ ഒരു കുട്ടി കൂടി എയ്ഡ്സ് ബാധിച്ച് മരിച്ചു. ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ച ആണ്‍കുട്ടി മാര്‍ച്ച് 26നാണ് മരിച്ചത്. കുട്ടി മരിച്ചത് എച്ച്.ഐ.വി കാരണമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ആഗസ്റ്റിലാണ് ഈ കുട്ടി ലുക്കീമിയയ്ക്ക് ചികിത്സയ്ക്ക് തേടി ആര്‍.സി.സിയിലെത്തിയത്. തുടര്‍ന്ന് ചികിത്സയ്ക്കിടെ പലതവണ കുട്ടിക്ക് രക്തം മാറ്റി നല്‍കി. ഇതിനിടെയാണ് കുട്ടി എച്ച്.ഐ.വിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. ഇതേതുടര്‍ന്ന് കുട്ടിയെ വിദഗ്ദ്ധ പരിശോധനയ്ക്കായി ചെന്നൈയിലേക്ക് അയച്ചു. പരിശോധനയില്‍ കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചതായി കണ്ടെത്തിയെങ്കിലും ഈ വിവരം അധികൃതര്‍ മാതാപിതാക്കളില്‍ നിന്ന് മറച്ചു വയ്ക്കുകയായിരുന്നു.
അതേസമയം, ആര്‍.സി.സിയില്‍ നിന്ന് മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്നാണ് ആര്‍.സി.സി അധികൃതരുടെ നിലപാട്. എന്നാല്‍ ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ച ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ പെണ്‍കുട്ടി നേരത്തെ എച്ച്.ഐ.വി ബാധിച്ച് മരിച്ചിരുന്നു.
https://www.facebook.com/Malayalivartha