കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിപാ വൈറസ് റിപ്പോർട് ചെയ്തതോടെ അതീവ മുൻകരുതലുകളുമായി തമിഴ്‌നാടും രംഗത്ത്; കേരളത്തിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് തമിഴ് നാട്ടുകാർക്ക് നിർദേശം; കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും വിലക്ക്; ചെന്നൈ വിമാന താവളത്തിൽ കർശന പരിശോധന
നിപ്പാ വൈറസ് ഭീതി പടര്‍ത്തിയതോടെ കേരളത്തിലേയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ തങ്ങളുടെ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പ്രത്യേകിച്ച് കോഴിക്കോട് ഭാഗത്തേയ്ക്കുള്ള യാത്രകള്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കു വേണ്ടിയാണെങ്കില്‍ കൂടി ഒഴിവാക്കണമെന്നാണ് കര്‍ശന നിര്‍ദേശം. ചെന്നൈ വിമാനത്താവളത്തില്‍ യാത്രികരുടെ ആരോഗ്യ പരിശോധനയും തുടങ്ങി.
ചെന്നൈ വിമാനത്താവളത്തിലും യാത്രികരുടെ ആരോഗ്യ പരിശോധന തുടങ്ങിയതായി വിമാനത്താവളാധികൃതര്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ ഇതിന്റെ ഭീഷണി ഇല്ലെന്നും ഭയം വേണ്ടെന്നും ആരോഗ്യ-കുടുംബ-ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെ രാധാകൃഷ്ണന്‍ പറഞ്ഞു. വൈറസ് പകരുന്നത് ചെറുക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ വിവരങ്ങള്‍ ആരോഗ്യ വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേയ്ക്ക് കൊണ്ടു വരുന്ന പഴവര്‍ഗങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. തമിഴ്‌നാട്ടില്‍ പനി ബാധിതരുടെ കണക്കെടുപ്പും ചികിത്സ വിവരങ്ങളും ശേഖരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു
പനി ബാധിച്ചവരില്‍ നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കണം, പഴവര്‍ഗ്ഗങ്ങള്‍ നന്നായി കഴുകി, തൊലി കളഞ്ഞു വേണം ഭക്ഷിക്കാനെന്ന് ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് നിര്‍ദേശിച്ചു. കേരള-തമിഴ്‌നാട് അതിര്‍ത്തി ജില്ലകളായ കോയമ്ബത്തൂര്‍, നീലഗിരി പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടെയും പ്രത്യേക പരിശോധനകള്‍ ആരംഭിച്ചു.
.
https://www.facebook.com/Malayalivartha