ഭർത്താവിന് നിരവധി സ്ത്രീകളുമായി ബന്ധം; ഭർത്താവിനൊപ്പമുള്ള പെണ്ണിനെ പൊക്കാൻ പുറകെ നടന്ന വീട്ടമ്മയെ ഇരുവരും ചേർന്ന് പഞ്ഞിക്കിട്ടു; കാമുകിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതിന് ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചു- കൊട്ടിയം പൊലീസ് അതിര്‍ത്തിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ
ഭർത്താവിന്റെ കാമുകിയെ കണ്ടുപിടിക്കാനെത്തിയ വീട്ടമ്മയെ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. കൊട്ടിയം പൊലീസ് അതിര്‍ത്തിയില്‍ മേവറത്ത് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം. മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ വീട്ടമ്മയുടെ മൂക്കിലൂടെ രക്തം വാര്‍ന്ന നിലയില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദമ്പതികള്‍ ഏറെ നാളായി അകന്ന് കഴിയുകയായിരുന്നു. കുടുംബകോടതിയില്‍ ഇപ്പോഴും കേസ് നടക്കുകയാണ്. ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് മുന്‍പ് തന്നെ ഭാര്യക്ക് സംശയുമുണ്ടായിരുന്നു. ഇതാണ് പരിശോധനക്കായി ഭാര്യ എത്താന്‍ കാരണം. അതേസമയം ഭാര്യക്ക് സംശയരോഗമാണെന്ന് ഭര്‍ത്താവും പറയുന്നു. കേസും പ്രശ്‌നങ്ങളും കാരണം കുറച്ച് നാളായി ഇവര്‍ അകന്ന് കഴിയുകയായിരുന്നു.
ഇതിനിടെ രണ്ട് പേര്‍ക്കും തുല്യാവകാശമുള്ള മേവറത്തെ വീട്ടില്‍ അസമയങ്ങളില്‍ മറ്റ് സ്ത്രീകള്‍ വന്നു പോകാറുണ്ടെന്ന് പരിസരവാസികള്‍ അറിയിച്ചിരുന്നു. വിഷയം സദാചാര ഗുണ്ടായിസത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ നാട്ടുകാര്‍ക്ക് ഇടപെടാനും ആയില്ല. നാട്ടുകാരില്‍ നിന്ന് വിവരം ലഭിച്ച സ്ത്രീ കൊട്ടിയം പൊലീസ് സ്റ്റേഷനിലെത്തി പൊലീസിന്റെ സഹായത്തോടെ മേവറത്തെ വീട്ടില്‍ ബന്ധുക്കളെയും കൂട്ടി എത്തി.
തന്റെ 80 പവന്‍ സ്വര്‍ണം വിറ്റ് പണംമുടക്കി വാങ്ങിയ വീട്ടില്‍ അപരിചിതമായ സ്ത്രീക്ക് പാതിരാത്രിയില്‍ എന്ത് കാര്യമെന്ന് ചോദിച്ച സ്ത്രീ നിയന്ത്രണം വിട്ട് വൈകാരികമായി സംസാരിച്ചു. ഈ സമയം ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് സ്ത്രീയെ തല്ലുകയും തൊഴിക്കുകയും ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് ഡോക്ടര്‍മാര്‍ വിശ്രമം അനുവദിച്ച സമയത്താണ് സ്ത്രീക്ക് ക്രൂരമായി മര്‍ദ്ദനമേല്‍ക്കുന്നത്.
ഇതിനിടെ നാട്ടുകാരില്‍ ഒരാള്‍ ഭര്‍ത്താവിന്റെ കാമുകിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതും വിവാദമായി. മൊബൈല്‍ വാങ്ങി നിലത്തടിച്ചായിരുന്നു അവര്‍ അരിശം തീര്‍ത്തത്. അതോടെ പ്രശ്‌നം സംഘര്‍ഷാവസ്ഥയായി. ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് മര്‍ദ്ദിച്ചതായി ആരോപിച്ച് സ്ത്രീ പരാതി നല്‍കിയതോടെ പൊലീസ് രണ്ട് പേരെയും സ്റ്റേഷനില്‍ കൂട്ടി കൊണ്ടുപോയി സ്വന്തം ജാമ്യത്തില്‍ വിട്ടു.
https://www.facebook.com/Malayalivartha