കോട്ടയത്തും നിപ്പാ വൈറസ് ബാധയെന്ന് സംശയം; വിവാഹ ചടങ്ങിനെത്തിയ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: തൃശൂർ, കണ്ണൂർ, എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം...
കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കു പുറമെ കോട്ടയത്തും നിപ്പ ബാധയെന്ന് സംശയം. നിപ്പ വെറസ് ബാധയുണ്ടെന്ന സംശയത്താല്‍ കോട്ടയത്ത് ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമ്ബ്രയില്‍ നിന്ന് കോട്ടയത്ത് വന്ന ആളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വൈറസ് ബാധ സംശയിക്കുന്നയാള്‍ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.
തൃശൂർ ജില്ലയിലും കണ്ണൂര്‍, ജില്ലയിലും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്. നാദാപുരം ചെക്യാട് സ്വദേശി അശോകന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയതിനു പിന്നാലെ മരിച്ചിരുന്നു. പിന്നാലെ തലശ്ശേരി ആശുപത്രിയില്‍ അശോകനെ ചികിത്സിച്ച നഴ്‌സിനും പനി ബാധിച്ചതിനാല്‍ ഇവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്.
അശോകനെ ആശുപത്രിയില്‍ എത്തിച്ച ഡ്രൈവര്‍ക്കും പനി ഉണ്ടെന്ന സംശയത്താല്‍ പ്രത്യേക വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. അതേസമയം നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മലപ്പുറത്തെ നാലു പഞ്ചായത്തുകളിലെ അംഗന്‍വാടികള്‍ അടച്ചിടും. തേഞ്ഞിപ്പാലം, മൂര്‍ക്കനാട്, തെന്നല, മുന്നിയൂര്‍ പഞ്ചായത്തുകളിലാണ് അംഗന്‍വാടികള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോടും, മലപ്പുറത്തുമായി 18 പേരാണ് ചികിത്സയിലുള്ളത്. ഏഴൂപേര്‍ വാര്‍ഡിലും, ഒരാള്‍ പേ വാര്‍ഡിലും രണ്ടുപേര്‍ ചെസ്റ്റ് ഐ.സി.യുവിലും ഏഴുപേര്‍ ഒബ്‌സെര്‍വേഷന്‍ വാര്‍ഡിലുമാണുള്ളത്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ മുപ്പത്തിയഞ്ചുകാരിയെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ നിപ പനിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിക്കാന്‍ രക്തം ഹൈദരാബാദിലേക്ക് അയച്ചു.
https://www.facebook.com/Malayalivartha