കോളേജ് ഫ്രീക്കന്റെ ടൈം പാസ്സിനുവേണ്ടി പതിനാറുകാരിയെ വളച്ചെടുത്തു; നിരവധി തവണ ശാരീരിക ബന്ധം: ഒടുവിൽ സംഗതി പുറം ലോകം അറിഞ്ഞത് സ്കൂൾ വിദ്യാർത്ഥിനി അമ്മയായപ്പോൾ... ഒടുവിൽ പെൺകുട്ടികളുടെ കണ്ണിലുണ്ണിയായ അയല്‍പക്കത്തെ കോളജ്കുമാരന്‍ എസ്കെപ്പ് ആയി...
അയല്‍വീട്ടിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ നിരവധി തവണ പീഡനത്തിന് വിധേയനാക്കിയ 21കാരന്‍ പിടിയില്‍. പീഡനത്തിനിരയായി പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞതും യുവാവ് പൊലീസ് കസ്റ്റഡിയില്‍ ആകുകയും ചെയ്തത്.
പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പ്രസവിച്ചത്. കണ്ണൂരിലെ കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ആരുമില്ലാത്ത സമയങ്ങളിലാണ് കോളജ് വിദ്യാര്‍ഥിയായ ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ വെച്ചും മറ്റും പീഡിപ്പിച്ചത്. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഇയാള്‍ വിവാഹം കഴിച്ചു കൊള്ളാമെന്ന് ഉറപ്പും നല്‍കി.
എന്നാല്‍ വീട്ടുകാര്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. ബുധനാഴ്ച പുലര്‍ച്ചെ വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. അപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പോലും പുറംലോകം അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തി 21കാരനായ അയല്‍വാസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹം കഴിക്കാമെന്നു പറഞ്ഞ് വീട്ടില്‍വച്ചും മറ്റും പീഡിപ്പിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയിന്‍മേല്‍ കീഴറ വള്ളുവന്‍കടവ് സ്വദേശി പുതുക്കേന്‍ ഹൗസില്‍ പി. രാഹുലിന്റെ പേരില്‍ കണ്ണപുരം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയാണ്. രാഹുലിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha