പുതിയ ബിജെപി അധ്യക്ഷനെ പരിഗണിക്കുന്നത് ജാതി സമവാക്ക്യത്തിന്റെ അടിസ്ഥാനത്തിലോ ? സംസ്ഥാനത്തെ ജാതിസമവാക്യങ്ങളും പാര്‍ട്ടി നേതാക്കളുടെ താൽപര്യവും പരിഗണിക്കുക ശ്രമകരമാണെന്ന തിരിച്ചറിവുമായി ദേശീയ നേതൃത്വം
ബിജെപി പുതിയ അധ്യക്ഷനെ തേടുമ്പോള്‍ നേതൃത്വം പരിഗണിക്കുന്നത് ജാതി സമവാക്ക്യം മാത്രം. നിലവിലെ സമുദായിക സമവാക്യങ്ങളെ പാര്‍ട്ടിയുടെ രാഷ്ട്രീയാടിത്തറ വികസിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതിന് കുമ്മനത്തിന് കഴിഞ്ഞില്ലെന്ന യാഥാര്‍ത്ഥ്യം പാര്‍ട്ടി നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ അടുത്ത പ്രസിഡന്റ് ആരാകുമെന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്നത് സാമുദായിക ഘടകം തന്നെയാണ്.
ബിഡിജെഎസ്സുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ദേശീയ നേതൃത്വം ഗൗരവമയി തന്നെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ നേതൃത്വത്തെ സംബന്ധിച്ച് പുതിയ പ്രസിഡന്റ് ആരാകും എന്നതില്‍ ജാതി പ്രമുഖ ഘടകമാകും. നായര്‍ സമുദായത്തെ ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമിക്കുമ്പോള്‍ എന്‍എസ്എസ് നേതൃത്വം ബിജെപിയെ ഇപ്പോഴും ഒരുകൈ അകലെയാണ് നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ബിജെപി നേതൃത്വത്തിലാകട്ടെ നായര്‍ സമുദായത്തില്‍ പെട്ട നേതാക്കളാണ് എണ്ണത്തില്‍ കൂടുതല്‍. ഇതുകൂടി കണക്കിലെടുത്തുള്ള തീരുമാനമാകും ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാവുക.
ദളിത് ക്രിസ്ത്യന്‍ വോട്ട് ബാങ്കുകൂടി സ്വാധിനിക്കാന്‍ കഴിയുന്ന നേതാവിനെ നേതൃത്വത്തില്‍ കൊണ്ട് വരണമെന്ന ആവശ്യം ശക്തമാണ്. സംസ്ഥാന ഘടകത്തില്‍ പുനസംഘടന നടക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കപെടണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. കുമ്മനം പാര്‍ട്ടി അധ്യക്ഷനായപ്പോള്‍ ഒതുക്കപെട്ട പലനേതാക്കളും സുപ്രധാന പദവിയില്‍ തിരികെ എത്തുന്നതിനും സാധ്യതയുണ്ട്. ഇവരും പ്രതീക്ഷിക്കുന്നത് ജാതി പരമായ അനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ്. എന്തായാലും സംസ്ഥാനത്തെ ജാതിസമവാക്യങ്ങളും പാര്‍ട്ടിയിലെ വിവിധ ചേരികളിലെ നേതാക്കളുടെ താല്പര്യവുമോക്കെ പരിഗണിക്കുക ശ്രമകരമാണെന്ന് ദേശീയ നേതൃത്വവും തിരിച്ചറിയുന്നു.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha