നിപ വൈറസിന്റെ ഉറവിടംതേടി ആരോഗ്യ വകുപ്പ്; വവ്വാലുകളെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാൻ നീക്കം
കോഴിക്കോട് പേരാമ്ബ്രയിലെ നിപ വൈറസിന്റെ ഉറവിടം തേടി പരിശോധനകള്‍ക്കായി വവ്വാലുകളെ പിടിക്കുന്നത് ഞായറാഴ്ച പുനരാരംഭിക്കും. നേരത്തേ പിടിച്ച വവ്വാലുകളില്‍നിന്ന് ശേഖരിച്ച സാമ്ബിളുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായില്ല. തുടര്‍ന്നാണ് വീണ്ടും അന്വേഷിക്കുന്നത്.
രോഗബാധയെത്തുടര്‍ന്ന് ആദ്യം മരിച്ച ചങ്ങരോത്തെ സഹോദരങ്ങളായ സാബിത്തിന്റെയും മുഹമ്മദ് സാലിഹിന്റെയും പുതിയ വീട്ടിലെ കിണറിനകത്തുള്ള വവ്വാലുകളെയാണ് നേരത്തേ പിടികൂടി സാമ്ബിളുകള്‍ ഭോപാലിലെയും പുണെയിലെയും ലാബുകളിലേക്ക് അയച്ചത്. ചെറുപ്രാണികളെ തിന്നുന്ന വവ്വാലുകളെയാണ് കിണറ്റില്‍നിന്ന് പിടികൂടിയത്. സാബിത്തും സാലിഹും കിണര്‍ വൃത്തിയാക്കിയപ്പോഴാവാം രോഗബാധയുണ്ടായതെന്നായിരുന്നു സംശയം. പരിശോധനാ ഫലം വന്നതോടെ ഈ സംശയത്തിന് അടിസ്ഥാനമില്ലെന്ന് വ്യക്തമായി.
എന്നാല്‍, വവ്വാലുകളല്ല രോഗം പരത്തിയതെന്ന് ഉറപ്പിക്കാനായിട്ടില്ല. പഴങ്ങള്‍ തിന്നുന്ന വവ്വാലുകളാണ് രോഗകാരികളായ വൈറസ് വാഹകര്‍. ഈ വവ്വാലുകള്‍ കടിച്ച മാങ്ങയുള്‍പ്പെടെയുള്ള ഫലവര്‍ഗങ്ങള്‍ കഴിച്ചാല്‍ രോഗബാധയ്ക്ക് സാധ്യതയുണ്ട്. സാബിത്തും സാലിഹും ജാനകിക്കാട്ടില്‍ പോയിരുന്നതായും വവ്വാലുകള്‍ കടിച്ച മാങ്ങ കഴിച്ചിരുന്നതായും അഭ്യൂഹങ്ങളുണ്ടായിരുന്നു.
ചങ്ങരോത്ത്, ജാനകിക്കാട് മേഖലകളിലെ വവ്വാലുകളെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ വിദഗ്ധരും സംഘത്തിലുണ്ടാവും. കാലാവസ്ഥ പ്രതികൂലമായതിനാല്‍ സാമ്ബിള്‍ ശേഖരിക്കുന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്.
രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത മലേഷ്യയില്‍ വവ്വാലുകളില്‍നിന്നാണ് വൈറസ് മനുഷ്യരില്‍ എത്തിയതെന്ന് കണ്ടെത്തിയിരുന്നു. സമാന സാഹചര്യം ഉള്ളതുകൊണ്ടാണ് ഇവിടെയും വവ്വാലുകളാവാം രോഗവാഹിയെന്ന് അനുമാനിക്കുന്നത്.
https://www.facebook.com/Malayalivartha