ചിക്കന്‍ പോക്‌സും പനിയുമായി എത്തിയപ്പോൾ ഡോക്ടർക്ക് സംശയം 'നിപ്പ' ആണെന്ന്... പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...
ജനറല്‍ ആശുപത്രിയിലേക്ക് രോഗിയെ അയയ്ക്കുന്നതിനൊപ്പം നിപ്പ സംശയം എന്ന ഡോക്ടറുടെ കുറിപ്പ്. ചിക്കന്‍ പോക്‌സും പനിയും പടിച്ചെത്തിയ ആളെ വിദഗ്ധ പരിശോധനയ്ക്ക് ജനറല്‍ ആശുപത്രിയിലേക്ക് അയച്ചപ്പോള്‍ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ നല്‍കിയ കുറിപ്പാണ് ബന്ധുക്കളെ നട്ടം തിരിച്ചത്. എന്നാൽ ജനറല്‍ ആശുപത്രിയിലെത്തും മുമ്ബേ രോഗി മരിച്ചതോടെയാണ് കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു.
ബദിയടുക്കയില്‍ കഴിഞ്ഞ ദിവസം മരിച്ച വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ ഡി. ഹരിഹരന്റെ ബന്ധുക്കള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. തിരുവനന്തപുരം സ്വദേശിയായ ഹരിഹരന്‍ പെര്‍ള വൈദ്യുതി സെക്ഷനിലെ മസ്ദൂര്‍ ആണ്. ക്വാര്‍ട്ടേഴ്‌സില്‍ ഒറ്റയ്ക്കു താമസിക്കുന്ന ഇദേഹത്തിന് പനിയും ചിക്കന്‍പോക്‌സും പിടിപെടുകയായിരുന്നു. ഗുരുതരമായപ്പോള്‍ സഹപ്രവര്‍ത്തകര്‍ സമീപത്തെ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
പ്രാഥമിക ചികിത്സ നല്‍കിയ ശേഷം നിപ്പ സംശയമെന്ന് കുറിപ്പും ഡോക്ടര്‍ കൊടുത്തയയ്ക്കുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കു മരണം സംഭവിക്കുക കൂടി ചെയ്തതോടെ പോസ്റ്റമോര്‍ട്ടം നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അവിടെ നടത്താന്‍ തയാറായില്ല. പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചതാണെന്നും അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്നും ബന്ധുക്കള്‍ അറിയിച്ചു. തുടര്‍ന്ന് പരിശോധനഫലവും ബന്ധുക്കളുടെ അഭ്യര്‍ത്ഥനയും കണക്കിലെടുത്ത് മൃതദോഹം വിട്ടുകൊടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha