നിപാ വൈറസ് ആശങ്കകൾക്ക് വിരാമമാകുന്നു; കോഴിക്കോട് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു എന്ന് റിപ്പോർട്ട്
കോഴിക്കോട് നിപാ ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു. 12 പേര്‍ മാത്രമാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ പത്ത് പേര്‍ കോഴിക്കോട് ജില്ലയിലും രണ്ട് പേര്‍ മലപ്പുറം ജില്ലയിലുമാണ്. നീരീക്ഷണത്തിലായിരുന്ന 16 പേരെ ഇതിനകം ഡിസ്ചാര്‍ജ് ചെയ്തു. അതേസമയം 750 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതുവരെ 13 നിപാ മരണങ്ങളാണ് കേരളത്തില്‍ സ്ഥീരികരിച്ചിരിക്കുന്നത്. 77 രക്ത പരിശോധനാ ഫലങ്ങള്‍ ലഭിച്ചതില്‍ 15 എണ്ണം മാത്രമാണ്.
എന്നാൽ വൈറസിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താനാകാതെ ആശങ്കയിലാണ് ആരോഗ്യവകുപ്പ്. വവ്വാലുകളല്ല വൈറസ് ബാധയ്ക്ക് കാരണം എന്ന് കണ്ടെത്തിയതിനെ തുടർന്ന് വൈറസിന്റെ ഉറവിടം എവിടെ നിന്നാണ് എന്ന് കണ്ടത്താനുള്ള ഊർജിത ശ്രമങ്ങളും നടക്കുന്നുണ്ട്. രോഗബാധയെത്തുടര്‍ന്ന് ആദ്യം മരിച്ച ചങ്ങരോത്തെ സഹോദരങ്ങളായ സാബിത്തിന്റെയും മുഹമ്മദ് സാലിഹിന്റെയും പുതിയ വീട്ടിലെ കിണറിനകത്തുള്ള വവ്വാലുകളെയാണ് നേരത്തേ പിടികൂടി സാമ്ബിളുകള്‍ ഭോപാലിലെയും പുണെയിലെയും ലാബുകളിലേക്ക് അയച്ചത്. ചെറുപ്രാണികളെ തിന്നുന്ന വവ്വാലുകളെയാണ് കിണറ്റില്‍നിന്ന് പിടികൂടിയത്. സാബിത്തും സാലിഹും കിണര്‍ വൃത്തിയാക്കിയപ്പോഴാവാം രോഗബാധയുണ്ടായതെന്നായിരുന്നു സംശയം. പരിശോധനാ ഫലം വന്നതോടെ ഈ സംശയത്തിന് അടിസ്ഥാനമില്ലെന്ന് വ്യക്തമായി.
https://www.facebook.com/Malayalivartha