എനിക്ക് ജീവിതം മടുത്തു ചേട്ടാ... നീ മരിക്കെണ്ട നമുക്ക് ദൂരെ എവിടെയെങ്കിലും പോയി ജീവിക്കാം; കേട്ട പാതി കേൾക്കാത്ത പാതി പത്തുവയസുകാരി മകളെ വീട്ടിൽ തനിച്ചിരുത്തി 12 പവൻ സ്വർണ്ണവുമായി ട്രാന്‍സ്‌ജെന്‍ഡറിനൊപ്പം ഒളിച്ചോടി: ഒടുവിൽ ജീവിക്കാൻ ഇറങ്ങിപുറപ്പെട്ടത് അസൽ പെൺകുട്ടിക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞതോടെ എട്ടിന്റെ പണി കിട്ടിയത് ഫൈനാന്‍സ് ഉടമയുടെ ഭാര്യയ്ക്ക്
ഫൈനാന്‍സ് ഉടമയുടെ ഭാര്യ 12 പവന്‍ സ്വര്‍ണ്ണവും അഞ്ചു ലക്ഷം രൂപയുമായി നാടുവിട്ടത് പെണ്ണിനൊപ്പം എന്നു കണ്ടെത്തി. കാഞ്ഞങ്ങാട് ഫിനാന്‍സ് നടത്തുന്ന സന്തോഷിന്റെ ഭാര്യ യോഗിത(34) കാമുകന്‍ ജംഷീറിനൊപ്പം 25 ദിവസം മുമ്പ് ഒളിച്ചോടി എന്നു റിപ്പോര്‍ട്ടുകള്‍ വരികയായിരുന്നു. എന്നാല്‍ വൈദ്യപരിശോധനയില്‍ ജംഷീര്‍ പെണ്ണാണ് എന്നു തിരിച്ചറിയുകയായിരുന്നു. ഭര്‍ത്താവ് സന്തോഷിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യോഗിത ആന്ധ്രയിലെ ചിറ്റൂരില്‍ ഉണ്ട് എന്നു കണ്ടെത്തുകയായിരുന്നു. ജംഷീറിന്റെ ഒരു സുഹൃത്തിന്റെ ബന്ധത്തിലാണ് ഇവര്‍ ആന്ധ്രയില്‍ വാടക വീട് എടുത്തു താമസിച്ചത്.
ഇന്നലെ കസ്റ്റഡിയില്‍ എടുത്ത ഇരുവരേയും ഹോസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. വൈദ്യപരിശോധനയിലാണ് ഇവര്‍ സ്ത്രീയാണ് എന്നു കണ്ടെത്തിയത്. ജംഷീറിനു സ്‌ത്രൈണ സ്വഭാവമാണ് എന്ന് അറിയാമെങ്കിലും സ്ത്രീ തന്നെയാണ് എന്നു തിരിച്ചറിഞ്ഞതു സ്‌റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു. വനിത പോലീസിന്റെ സഹായത്തോടെ ദേഹ പരിശോധന നടത്തിയപ്പോഴാണു സംഭവം പുറത്തായത്. ജംഷീറയും യോഗിതയും അയല്‍വാസികളും അടുത്ത സുഹൃത്തുക്കളുമാണെന്നാണു മൊഴി നല്‍കിയത്. ജംഷീറ പതിവായി യോഗിതയുടെ ക്വാര്‍ട്ടേഷഴ്‌സില്‍ സന്ദര്‍ശനത്തിന് എത്തുമായിരുന്നു.
തൊട്ടടുത്തു താമസിക്കുന്ന ജംഷീറയ്ക്കു ഭക്ഷണം ഉണ്ടാക്കി നല്‍കിയിരുന്നതും വീടു വൃത്തിയാക്കിരുന്നതും യോഗിത തന്നെയായിരുന്നു. ഇതിനിടയിലായിരുന്നു കുടുംബ ജീവിതം മടുത്തു എന്നും ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണ് എന്നുമുള്ള വിവരം യോഗിത ജംഷീറയോടു പറഞ്ഞത്. ഇതോടെ യോഗിതയോട് ആത്മഹത്യ ചെയ്യരുത് എന്നും നമ്മുക്ക് ദൂരെ എവിടെ എങ്കിലും പോയി താമസിക്കാം എന്നും ജംഷീറ പറയുകയായിയിരുന്നു.
വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ എടുത്ത അഞ്ചു ലക്ഷം രൂപ ഇവര്‍ ഇതിനോടകം തന്നെ ചെലവഴിച്ചിരുന്നു. യോഗിതയെയും ജംഷീറയേയും ഒരുമിച്ച് കാണാതായതിനെ തുടര്‍ന്നു നാട്ടില്‍ പല തരത്തിലുള്ള കഥകളും പ്രചരിക്കുകയായിരുന്നു. എന്നാല്‍ ജംഷീറ പെണ്ണാണ് എന്നു തിരിച്ചറിഞ്ഞതോടെ അഭ്യൂഹങ്ങള്‍ എല്ലാം അവസാനിച്ചു. കോടതിയില്‍ ഹാജരാക്കിയ യോഗിതയും ജംഷീറയും അവരവരുടെ മാതാപിതാക്കള്‍ക്കൊപ്പം പോയി.
https://www.facebook.com/Malayalivartha