ആറ് തവണ മൊബൈലുകൊണ്ട് ആഞ്ഞടിച്ചു; കരാട്ടെക്കാരിയുടെ പെട്ടന്നുള്ള ആക്രമണത്തില്‍ രണ്ടു മിനിറ്റോളം ബോധം നഷ്ടമായി: എഡിജിപിയുടെ മകളുടെ ഗുണ്ടായിസത്തിൽ ഗവാസ്‌കറിന് കാഴ്ചയ്ക്ക് മങ്ങൽ, വേദനയും നീര്‍ക്കെട്ടും മാറാന്‍ രണ്ട് മാസത്തോളമെടുക്കുമെന്ന് ഡോക്ടർമാർ
എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് പോലീസ് ഡ്രൈവറായ ഗവാസ്‌കര്‍. തന്റെ പരാതിയില്‍ എഡിജിപിക്കെതിരെ നടപടിയുണ്ടായതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ അവരെല്ലാം സ്വാധീനമുള്ളവരായതിനാല്‍ ഭയമുണ്ടെന്നും ഗാവസ്‌കര്‍ പറയുന്നു.
സീറ്റ് ബെല്‍റ്റ് ഇട്ടിരിക്കെയാണ് അപ്രതീക്ഷിതമായി യുവതിയുടെ ആക്രമണമുണ്ടാകുന്നത്. ആറു തവണ മൊബൈല്‍വെച്ച് ആഞ്ഞടിരിക്കുകയായിരുന്നു. കരാട്ടെയില്‍ പ്രാവിണ്യമുള്ള യുവതിയുടെ ആക്രമണത്തില്‍ രണ്ടു മിനിറ്റോളം ബോധം നഷ്ടമായ അവസ്ഥയിലായിരുന്നു. വേദനയും നീര്‍ക്കെട്ടും മാറാന്‍ രണ്ടു മാസത്തോളമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കാഴ്ചയ്ക്ക് മങ്ങലുമേറ്റതോടെ നേത്രവിദഗ്ധര്‍ വൈകിട്ടു പരിശോധന നടത്തി. സുദേഷ് കുമാറിന്റെ വീട്ടില്‍ ഡ്യൂട്ടി ചെയ്തിരുന്ന പല പോലീസുകാരെയും ദാസ്യവേല ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ചിലരെ മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഗവാസ്‌കര്‍ പറയുന്നു. മലയാളികളുടെ കുറവുകള്‍ ചൂണ്ടിക്കാട്ടി ഹിന്ദിയിലും ഇംഗ്ലീഷിലും ആക്ഷേപിക്കുമായിരുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു. കഴുത്തില്‍ കോളര്‍ ഇട്ടിരിക്കുന്നതിനാല്‍ ഒരേ ദിശയിലേക്ക് മാത്രം നോക്കിയാണ് കിടക്കുന്നത്. ദേഹത്ത് നീരുള്ളതിനാല്‍ കിടക്കാനും, ഭക്ഷണം കഴിക്കുന്നതിനും ഗവാസ്‌കറിന് പ്രയാസമുണ്ട്.
https://www.facebook.com/Malayalivartha