കിടപ്പിലാകുന്ന കെ, എസ്.ആർ.ടി.സി ജീവനക്കാർ
കേരളത്തിലെ ഏറ്റവും വലിയ ഗതാഗത ശൃംഖലയാണ് കെ, എസ്.ആർ.ടി.സി. രാവും പകലും അണമുറിയാതെയുള്ള നിരന്തര സേവനം ലക്ഷ്യമാക്കിയാണ് ഇവരുടെ പ്രവർത്തനവും .എന്നാൽ ഉദ്യോഗസ്ഥമാരേക്കാളും ത്യാഗപൂർണ്ണമായ സേവനമാണ് ഡ്രൈവർമാരും കണ്ടക്ടർമാരും പലപ്പോഴും ചെയ്തുപോരുന്നത് . സമയം തെറ്റിയുള്ള ഭക്ഷണരീതികളും ജീവിത ക്രമങ്ങളും കെ, എസ്.ആർ.ടി.സിജീവനക്കാരെ ജീവിതശൈലി രോഗങ്ങൾക്ക് അടിമയാക്കുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾ .
ജീവനക്കാരിൽ ഭൂരിഭാഗംപേരെയും ജീവിതശൈലി രോഗങ്ങൾ അലട്ടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . ഉയർന്ന രക്തസമ്മർദ്ദം പ്രേമേഹം എന്നീരോഗങ്ങൾക്ക് അടിമയാണ് ജീവനക്കാരിൽ 30 %പേരും .ഇവരിൽ പലരും പത്ത് വർഷത്തിലേറെ സർവീസ്സുള്ളവരാണ് . ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപായി പലർക്കും രോഗങ്ങൾ ഉണ്ടായിരുന്നില്ല എന്നാൽ ജോലിയിൽ പ്രവേശിച്ചതിന് ശേഷം പലരും പൂർണമായും രോഗത്തിന് അടിമയായി തീർന്നത് .ജീവനക്കാരിൽ പലരും പ്രേമേഹരോഗികളാണ് ഇവർക്ക് കൃത്യമായ മരുന്നും വിശ്രമവും ആവിശ്യമാണ് എന്നാൽ പലർക്കും ജോലിയുടെ അമിതഭാരം മൂലം ഇവ കൃത്യമായി പാലിക്കാൻ സാധിക്കാറില്ല .ദീർഘദൂരസർവീസുകളിലെയും വൈകിഅവസാനിക്കുന്ന റൂട്ടുകളിലെയും ജീവനക്കാരെയുമാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലും അലട്ടുന്നത് .ജീവനക്കാരെ അലട്ടുന്ന പ്രശ്നങ്ങളിൽ ഉദ്യോഗസ്ഥർ മൗനംപാലിക്കുകയാണ് .
വീഡിയോ കാണൂ
https://www.facebook.com/Malayalivartha