മതവിശ്വാസത്തിന്റെ ഭാഗമായി ധരിച്ചിരുന്ന ശിരോവസ്ത്രം മാറ്റിത്തുടങ്ങി ; യുകെയിലെ മറ്റ് വിദ്യാർഥികളെ പോലെ നൈറ്റ് പാര്‍ട്ടിയും റോക്ക് മ്യൂസിക്കുമൊക്കെയായി അടിപൊളി ജീവിതവുമായി മലാല
താലിബാന്‍ ഭീകരരുടെ ആക്രമണത്തെ ത്തുടർന്ന് മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തിയ മലാലയുടെ കാമ്പസ് ജീവിതം ഏവരെയും മോഹിപ്പിക്കും. കഴിഞ്ഞ ഒക്ടോബറില്‍ ഓക്സ്ഫോര്‍ഡിൽ ചേര്‍ന്ന മലായ യൂസഫ് സായി തന്റെ കാമ്പസ് ജീവിതം അടിച്ചുപൊളിക്കുകയാണ്.
കാമ്പസ് ജീവിതത്തിലെ പല ഫോട്ടോകളും സൂചിപ്പിക്കുന്നത് മതവിശ്വാസത്തിന്റെ ഭാഗമായി മലാല ധരിച്ചിരുന്ന ശിരോവസ്ത്രം മാറ്റിത്തുടങ്ങി എന്നാണ്. യുകെയിലെ മറ്റ് വിദ്യാർഥികളെ പോലെ നൈറ്റ് പാര്‍ട്ടിയും റോക്ക് മ്യൂസിക്കുമൊക്കെയായി അടിപൊളി ജീവിതമാണ് മലാലയുടേത്. എന്നാൽ എപ്പോളും മലാലയെ നിരീക്ഷിക്കാനായി രണ്ട് സായുധ സുരക്ഷാ ഉദ്യോഗസ്ഥർ കൂടെയുണ്ടാകും. ഇത് സാധാരണ വിദ്യാര്‍ത്ഥികളുടെ ജീവിതം നയിക്കാന്‍ മലാലയ്ക്ക് കുറച്ച് ബുദ്ധിമുട്ട് വരുത്തുന്നു.
കോളജ് പാര്‍ട്ടികള്‍ നടത്തേണ്ട ഇന്‍ചാര്‍ജായി മലാലയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് പുറമെ വിദ്യാര്‍ത്ഥികളുടെ യൂട്യൂബ് വീഡിയോകളില്‍ മലാല താരമാകുകയാണ്. തങ്ങള്‍ മലാലയ്ക്കൊപ്പം ചില രാത്രികളില്‍ പൂര്‍ണമായും ഉറക്കമൊഴിച്ച് ബേവണ്‍സ്, റിഹാന എന്നിവ കേട്ടിരിക്കാറുണ്ടെന്നും ഇന്ത്യന്‍ ടേക്ക്-ഏവേയില്‍ നിന്നും ഭക്ഷണം കഴിക്കാറുണ്ടെന്നുമാണ് മലാലയുടെ ഒരു സുഹൃത്ത് പറയുന്നു. കാമ്പസിലെ ആദ്യ ആഴ്ച മലാല ക്രിസ്റ്റ്യന്‍ യൂണിയന്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുകയും പഴയ വിദ്യാര്‍ത്ഥികളോട് മത്സരിക്കുകയും ചെയ്തിരുന്നു. യൂണിവേഴ്സിറ്റി സൊസൈറ്റിയില്‍ വച്ച് പോളോ മത്സരത്തിലും, ക്രിക്കറ്റ് ക്ലബിലും മലാല പങ്കെടുത്തിരുന്നു.
യൂണിവേഴ്സിിറ്റി പാക്കിസ്ഥാന്‍ സൊസൈറ്റിയില്‍ ചേര്‍ന്ന മലാല ഇന്റിപെന്റന്റ് സിനിമ നൈറ്റുകളിലും ഡ്രാമ സൊസൈറ്റി പ്രൊഡക്ഷനുകളിലും ഭാഗഭാക്കിയിരുന്നു. യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പാക്കിസ്ഥാനിലെ താലിബാന്‍ നേതാവ് മുല്ലാ ഫസ്ലുല്ലാഹ് വധിക്കപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വന്നത്തിനു പിന്നാലെയാണ് മലാലയുടെ കാമ്പസ് ജീവിതത്തിന്റെ വാര്‍ത്തകളും പുറത്ത് വന്നിരിക്കുന്നത്. പാക്കിസ്ഥാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയതിനെ തുടര്‍ന്ന് 2012ല്‍ താലിബാന്‍ ഭീകരര്‍ വെടിവച്ചത്. മുല്ല ആയിരുന്നു മലാലയെ വെടി വയ്ക്കാന്‍ ഉത്തരവിട്ടിരുന്നത്.
https://www.facebook.com/Malayalivartha