ദാസ്യപ്പണി ചെയ്യുന്ന പൊലീസുകാരുടെ കണക്കെടുപ്പിൽ അവ്യക്തത ; കണക്കിൽ പറയുന്നതിൽ പലരും എവിടെയാണ് ജോലി ചെയ്യുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല
ദാസ്യപ്പണി ചെയ്യുന്ന പൊലീസുകാരുടെ കണക്കെടുപ്പിൽ അവ്യക്തത. കണക്കിൽ പറയുന്നതിൽ പലരും എവിടെയാണ് ജോലി ചെയ്യുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. കണക്കുകൾ അനുസരിച്ച് മേഖലാ ഒാഫിസുകളിലും യൂനിറ്റുകളിലും ഇവർക്ക് ജോലിചെയ്യുന്നുന്നു എന്നുണ്ടെങ്കിലും പലരും വർഷങ്ങളായി ജോലിക്കെത്താറില്ല.
അതെസമയം ബാങ്ക് അക്കൗണ്ടിലൂടെ ഇവർ കൃത്യമായി ശമ്പളം കൈപ്പറ്റുന്നതായി കണ്ടെത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം നിര്‍ത്തിയിരിക്കുന്ന പൊലീസുകാരെ തിരിച്ചുവിളിക്കുന്നതിെൻറ ഭാഗമായി ഉദ്യോഗസ്ഥരുടെ വീടുകളിലും ക്യാമ്പ് ഓഫിസുകളിലും ജോലിചെയ്യുന്ന പൊലീസുകാരുടെ കണക്കെടുപ്പാണ് ആഭ്യന്തരവകുപ്പും പൊലീസ് അസോസിയേഷനും ആരംഭിച്ചത്.
കണക്കെടുപ്പ് പ്രഹസനമാണെന്ന ആക്ഷേപവും ശക്തമാണ്. ഒാഫിസുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതായാണ് രേഖകളെങ്കിലും പലർക്കും ഉന്നത ഉദ്യോഗസ്ഥരുടെ കൂടെയാണ് ജോലി. 725 ഒാളം പൊലീസുകാർ എവിടെയാണ് ജോലി ചെയ്യുന്നതെന്ന് വ്യക്തതയില്ലെന്നാണ് അനൗദ്യോഗിക വിവരം. പുറമേ, അദർ ഡ്യൂട്ടിയെന്ന നിലയിൽ രണ്ടായിരത്തോളം പൊലീസുകാർ മറ്റു പല ജോലികളും ചെയ്യുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകൾക്ക് പുറമേ മന്ത്രിമാര്‍, രാഷ്ട്രീയനേതാക്കള്‍, ജഡ്ജിമാര്‍, കമീഷനുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവർക്കൊപ്പവും ഇവർ ജോലി ചെയ്യുന്നു.
പൊലീസ് ഉന്നതരുടെ വീട്ടില്‍ മാത്രമല്ല, കേന്ദ്രമന്ത്രിമാരില്‍ തുടങ്ങി സിപിഎം ഏരിയാ സെക്രട്ടറിയുടെ വീട്ടില്‍ വരെ പൊലീസുകാരുണ്ടെന്ന് ഒരു വര്‍ഷം മുന്‍പ് പൊലീസ് ശേഖരിച്ച പട്ടിക സ്ഥിരീകരിക്കുന്നു. എംപിമാരായ വയലാര്‍ രവി, കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്, ശശി തരൂര്‍ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.ഐ. ഷാനവാസ്, ആന്റോ ആന്റണി തുടങ്ങിയവര്‍ക്കൊപ്പം രണ്ടു പൊലീസുകാരുള്ളപ്പോള്‍ എ.കെ. ആന്റണിക്കൊപ്പമുള്ളത് ആറു പേരാണ്. പി.പി. തങ്കച്ചന്, പി. ജയരാജന്, തുടങ്ങിയവര്‍ക്കു പുറമെ സിപിഎമ്മിന്റെ ഓര്‍ക്കാട്ടേരി, നാദാപുരം എന്നിവിടങ്ങളിലെ ഏരിയാ സെക്രട്ടറിമാര്‍ക്കും രണ്ടു പൊലീസുകാര്‍ ഒപ്പമുണ്ട്. ചുരുക്കത്തില്‍ മന്ത്രിമാരടക്കം രാഷ്ട്രീയക്കാര്‍ കൈവശം വച്ചിരിക്കുന്നത് 276 പൊലീസുകാരെയാണ്. 87 ജഡ്ജിമാര്‍ക്കായി 146 പൊലീസുകാര്‍ അവരുടെ വീടുകളില്‍ ജോലി നോക്കുന്നു.
https://www.facebook.com/Malayalivartha