യഥാർത്ഥ കാര്യങ്ങൾ പുറത്തു പറയരുതെന്ന് പോലീസ് ഭീഷണി ; ദിലീപിനെതിരെ മൊഴി നൽകുകയാണെങ്കിൽ തങ്ങളെ മാപ്പു സാക്ഷിയാക്കാമെന്ന് വാഗ്ദാനം ; എസ്. പി., എ വി ജോർജിനെതിരെ ആരോപണവുമായി നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികൾ
കോച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഏറെ വിവാദങ്ങൾക്ക് പാത്രമായ ആളാണ് എസ്. പി., എ വി ജോർജ്. ഇപ്പോൾ കേസിലെ പ്രതികൾ തന്നെ എ വി ജോർജിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ദിലീപിനെതിരെ മൊഴി നൽകുകയാണെങ്കിൽ തങ്ങളെ മാപ്പു സാക്ഷിയാക്കാമെന്ന് പ്രതികളോട് ജോർജ് പറഞ്ഞതായി പുതിയ ആരോപണം. സംസ്ഥാന സർക്കാരിന് തന്നെ തലവേദനയുണ്ടാക്കുന്ന ഉദ്യോഗസ്ഥനാണ് എസ്. പി., എ വി ജോർജ്. പ്രതികളായ മാര്‍ട്ടിനും വിജീഷിന്റെയും പുതിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം കേസിനെ വീണ്ടും വാര്‍ത്തകളില്‍ സജീവമാക്കുന്നത്.
നാലു താരങ്ങളുടെ പേരുകള്‍ പറഞ്ഞാണ് മാര്‍ട്ടിന്‍റെ പുതിയ വെളിപ്പെടുത്തല്‍. മുന്‍പും ഇതേമട്ടില്‍ പൊലീസ് കസ്റ്റഡിയിയില്‍ വെളിപ്പെടുത്തലുമായി മാര്‍ട്ടിന്‍ രംഗത്തെത്തിയിരുന്നു. ‘കേസില്‍ ദിലീപിനെ കുടുക്കുകയായിരുന്നു ലക്ഷ്യം. തന്നെക്കൊണ്ട് ദിലീപിന്റെ പേരു പറയിക്കാനും ശ്രമം നടത്തി. യഥാർത്ഥ കാര്യങ്ങൾ പുറത്തു പറയരുതെന്ന് പോലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെ കുടുംബത്തിനും ഭിഷണി ഉണ്ട്. മാര്‍ട്ടിന്‍ പറയുന്നു. തനിക്ക് പറയാനുള്ളത് 16 പേജ് ഉള്ള കുറിപ്പായി അങ്കമാലി മജിസ്ട്രേറ്റിന് നൽകിയിട്ടുണ്ട്. ജീവന് ഭിഷണി ഉള്ളതിനാൽ ഇക്കാര്യങ്ങൾ മരണമൊഴിയായി പരിഗണിക്കണമെന്നും മാർട്ടിൻ പറഞ്ഞു. അക്രമിക്കപ്പെട്ട നടിയുടെ ഡ്രൈവറായിരുന്നു മാര്‍ട്ടിന്‍.
ഇത്തരത്തിൽ കേസിലെ പ്രതികൾതന്നെ ആരോപണവുമായി മുന്നോട്ട് വരുമ്പോൾ ഇതിനു പിന്നിൽ കൃത്യമായ ഗൂഡാലോചനയുണ്ടോ എന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു. അതേസമയം കേസിൽ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവഷ്യൻ കോടതി തള്ളിയിരുന്നു. എ വി ജോർജിനെതിരെ ഉയർന്നിരിക്കുന്ന പുതിയ ആരോപണങ്ങളെ ദിലീപിന്റെ ഭാഗം ന്യായീകരിക്കാൻ അഭിഭാഷകർ എടുക്കുമെന്ന കാര്യത്തിൽ സംശയമില്ല .
https://www.facebook.com/Malayalivartha