നീ എന്തിനാടീ ഗംഗാധരന്‍ ചേട്ടനെ വീട്ടിൽ കാണാന്‍ വന്നേ? ബസിൽ നിന്നിറങ്ങി നടുത്തെരുവിൽ സ്ത്രീകളുടെ വാക്കേറ്റം; കയ്യാങ്കളിയിലെത്തിയ വാക്കുതർക്കത്തിൽ നെറ്റിപൊട്ടി ചോരയൊലിക്കുന്നത് കണ്ടതോടെ പിടിച്ചുമാറ്റാൻ ചെന്ന ആണുങ്ങൾ പെട്ടുപോയി: ഒടുവിൽ സംഭവം പന്തിയല്ലെന്ന് കണ്ട് ആണുങ്ങൾ പിൻവാങ്ങി!! പിന്നെ അരങ്ങേറിയത് മുക്കൂട്ടുതറയിലെ ഗതാഗതം സ്തംഭിപ്പിക്കുന്ന ലോട്ടറി ഗംഗാധരൻ ഫാൻസിന്റെ അങ്കപ്പയറ്റ്
ഒരു ആണിന്റെ പേരില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ റോഡ് ബ്ലോക്ക് ആകും വിധം പൊരിഞ്ഞ അടി. പത്തനംത്തിട്ടയിലെ മുക്കുട്ടത്തറയിലാണ് സംഭവം. ഇതില്‍ ഒരാളുടെ മൂക്കുപ്പൊട്ടി രക്തം വന്നതോടെ നാട്ടുകാര്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും സ്ത്രീകളായതിനാല്‍ പിന്നീട് പിന്മാറുകയായിരുന്നു. ഒടുവില്‍ പോലീസെത്തിയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.
ബാങ്ക് വളുപ്പില്‍ ലോട്ടറി വില്‍ക്കുന്ന ഗംഗാധരന്റെ വീട്ടില്‍ മറ്റൊരു സ്ത്രീ വന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. നീ എന്തിനാടീ ഗംഗാധരന്‍ ചേട്ടനെ കാണാന്‍ വന്നേ... എന്നു ചോദിച്ചു ഒരു സ്ത്രീ ബസിറങ്ങിയ മറ്റൊരു സ്ത്രീയെ ആക്രമിക്കുകയായിരുന്നു. വാക്കേറ്റത്തിന് ഒടുവിലായിരുന്നു മര്‍ദ്ദനം കുട കൊണ്ടുള്ള ഇടിയില്‍ മറ്റേയാളുടെ നെറ്റിപൊട്ടി ചോര ഒലിക്കുകയായിരുന്നു. ചോര ഒലിപ്പിച്ചു നിന്നവര്‍ പരസ്പ്പരം വെല്ലുവിളി തുടര്‍ന്നു. ഇതോടെ ഇടയ്ക്കു കയറിയ ചില പുരുഷന്മാര്‍ നെറ്റിപൊട്ടിയ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പറഞ്ഞു. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാതെ വാക്കേറ്റം തുടര്‍ന്നു.
നാട്ടുകാരില്‍ പലരും ഫോണ്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍. ചിലര്‍ പ്രശ്‌നം രമ്യതയിലെത്തിക്കാനുള്ള ശ്രമം നടത്തി എന്നാല്‍ സ്ത്രീകളായതിനാല്‍ പിന്മാറി. പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു.
പരുക്കേറ്റ വെച്ചൂച്ചിറ സ്വദേശിനിയെ എരുമേലി സര്‍ക്കാര്‍ ആശുപത്രിയിലും ചാത്തന്‍തറ സ്വദേശിനിയെ പൊലീസ് സ്റ്റേഷനിലുമെത്തിച്ചു. പിന്നീട് സംഭവം രമ്യതയിലാക്കി വിട്ടയച്ചു. രണ്ട് സ്ത്രീകളും മൊഴി നല്‍കാന്‍ എത്തിയാല്‍ പരാതിയില്‍ കൂടുതല്‍ നടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് പൊലീസ്.
https://www.facebook.com/Malayalivartha