മുക്കൂട്ടുതറയിൽ നിന്ന് ജസ്ന ബസിൽ കയറുമ്പോൾ പിന്തുടർന്നെത്തിയ ബന്ധു ആര്? അപ്പനെ പിടിച്ച് ചോദ്യം ചെയ്യേണ്ടത് പോലെ ചെയ്താല്‍ എല്ലാ കൃത്യമായി പുറത്ത് വരുമെന്ന് എം എൽ എ പിസി ജോർജ് പറഞ്ഞത് ഏറ്റെടുത്ത് പോലീസ്; കേരളത്തിനകത്തും പുറത്തും നടത്തിയ തെരച്ചിലുകൾ പാളുമ്പോൾ നിര്‍മ്മാണം നടക്കുന്ന ജെസ്നയുടെ അച്ഛന്റെ കണ്‍സ്ട്രെക്ഷന്‍ കെട്ടിടം പൊളിച്ച് പരിശോധിച്ച് അന്വേഷണ സംഘം
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ, സുഹൃത്തുക്കൾക്ക് അയച്ചതും തിരികെ ലഭിച്ചതുമായ സന്ദേശങ്ങൾ ജസ്നയുടെ മൊബൈൽ ഫോണിൽ നിന്ന് പൊലീസ് വീണ്ടെടുത്തു. സന്ദേശങ്ങളെല്ലാം നശിപ്പിച്ച നിലയിലാണ് ജസ്നയുടെ മൊബൈൽഫോൺ കണ്ടെത്തിയത്. എന്നാലിത് സൈബർ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കുകയായിരുന്നു. കാണാതായ മാർച്ച് 22ന് തലേദിവസം ജസ്ന യുവാവിന് അയച്ച സന്ദേശവും വീണ്ടെടുത്തവയിൽപെടുന്നു. താൻ മരിക്കാൻ പോകുന്നുവെന്ന സൂചന നൽകുന്നതായിരുന്നു സന്ദേശം.
ഈ സന്ദേശമായിരുന്നു അവസാനമായി മൊബൈൽ ഫോണിലുണ്ടായിരുന്നത്. അതിനിടെ ജസ്നയുടെ അച്ഛൻ കോട്ടയം മുണ്ടക്കയത്ത് നിർമ്മിക്കുന്ന കണ്‍സ്ട്രെക്ഷന്‍ നടക്കുന്ന കെട്ടിടം പൊളിച്ച് പൊലീസ് പരിശോധന തുടങ്ങി. ജസ്നയുടെ അച്ഛന്റെ കമ്ബനി പണിയുന്ന വീട്ടിലാണ് പൊലീസ് പരിശോധന നടത്തുന്നത്.
ജസ്നയുടെ സുഹൃത്തായ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. യുവാവ് ആയിരത്തിലധികം തവണ ജസ്നയെ മൊബൈലിൽ വിളിച്ചിരുന്നതായി നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ശക്തമായ തെളിവുകൾ ലഭ്യമായിരുന്നില്ല. ഇയാളെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചുവരുന്നതായി അറിയുന്നു. എന്നാൽ കാണാതായ ദിവസം മുക്കൂട്ടുതറയിൽ നിന്ന് ജസ്ന ബസിൽ കയറുമ്പോൾ അടുത്ത ഒരു ബന്ധു ബസിനു പിറകെ കാറിൽ പോയിരുന്നതായി മറ്റൊരു ബന്ധു പൊലീസിന് മൊഴി നൽകിയിരുന്നു. ഇതേക്കുറിച്ച് കാര്യമായ അന്വേഷണമൊന്നും നടന്നിട്ടില്ലെന്ന ആരോപണം ശക്തമാണ്.
ജസ്നയെ കാണാതായശേഷം ഒരു മാസം തികയും മുമ്പേ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയിരുന്നു. മാസമുറ സമയത്ത് ജസ്ന ധരിച്ചിരുന്നതാണ് ഈ വസ്ത്രമെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ ആ അന്വേഷണം നിറുത്തിവയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha