കണ്ണൂർ പിണറായിയിൽ അക്രമി സംഘത്തിന്റെ പരിശീലനത്തിന് പട്ടികളെയും പൂച്ചകളെയും കൈയും കാലും വെട്ടി തെരുവില്‍ തള്ളുന്നു
കണ്ണൂരില്‍ തീവ്രമത രാഷ്ട്രീയ സംഘടനകളും പൂണ്ടുവിളയാട്ടം. പിണറായിയില്‍ പട്ടികളെയും പൂച്ചകളെയും കൈയും കാലും വെട്ടി തെരുവില്‍ തള്ളുന്നു. ഇത് അക്രമിസംഘത്തിന്റെ പരിശീലനമാണെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.
ഇങ്ങനെ വെട്ടി തള്ളുന്ന പട്ടികളും പൂച്ചകളും ചോരവാര്‍ന്ന് തെരുവില്‍ പിടഞ്ഞു ചാവുന്നു. മറ്റ് ചിലത് ചത്ത് ജീവിക്കുന്നു. മൃഗസ്‌നേഹികള്‍ക്ക് സഹിക്കാന്‍ പറ്റാത്ത കാഴ്ചയാണിത്. തെരുവ് നായകളെ കൊല്ലണമെന്ന ആവശ്യം മുന്‍പ് വന്‍ സംഘര്‍ഷം തന്നെ ഉണ്ടാക്കിയിരുന്നു. മൃഗസ്‌നേഹികള്‍ ഒന്നടങ്കം എതിര്‍ത്തുകൊണ്ട് രംഗത്തുവന്നത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു..dogഎന്നാലിവിടെ ഒരു കാരുണ്യവുമില്ലാതെയാണ് മിണ്ടാപ്രാണികളെ കൊന്നിടുന്നത്. ഓലയമ്പലം ടൗണിനടുത്ത് വ്യാഴാഴ്ച രാവിലെ കാണപ്പെട്ട ഒരു പൂച്ചയുടെ ദൃശ്യം കരളലിയിപ്പിക്കുന്നതായിരുന്നു.
നാല് കാലുകളും വെട്ടിമാറ്റപ്പെട്ട പൂച്ച പിന്നീട് പിടഞ്ഞു ചത്തു. മറ്റൊരു കാഴ്ച ആശുപത്രി റോഡിലായിരുന്നു. ഇന്നലെ രാവിലെ ആശുപത്രി റോഡില്‍ ഒരു കാല് അറുത്തുമാറ്റിയ നിലയില്‍ പൂച്ച ചത്തുകിടക്കുന്നു. ഏതാനും മാസം മുമ്പ് ഈ പരിസരങ്ങളില്‍ ഒന്നിലേറെ നായ്ക്കളെ ഇതേ രീതിയില്‍ കാലുകള്‍ അറുത്തുമാറ്റിയിരുന്നു. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃഗസംരക്ഷണ സേനയും പിണറായിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനുപിന്നിലുള്ള തീവ്രമത രാഷ്ട്രീയ സംഘടനകളെയും പോലീസ് അന്വേഷിക്കുന്നു.
https://www.facebook.com/Malayalivartha