അവസാന അടവും പയറ്റാനൊരുങ്ങി എഡിജിപി സുദേഷ്കുമാർ ; ഗവാസ്കറെ മർദിച്ച മകളെ നാടുകടത്താൻ ഐ.പി.എസ് മാടമ്പിയുടെ പുതിയ തന്ത്രം ; കേരളത്തിലെ സർവീസ് അവസാനിപ്പിച്ച് കേന്ദ്ര ഡപ്യൂട്ടേഷനിൽ പോകാൻ ബി ജെ പി പ്രമുഖനെ കൂട്ടുപിടിച്ച് എഡിജിപി
കേരളത്തിലുള്ള സർവീസ് അവസാനിപ്പിക്കാൻ എഡിജിപി സുദേഷ്കുമാർ ശ്രമം തുടങ്ങി. എസ് ബി ഐയിൽ ചീഫ് മാനേജരായി ജോലി ചെയ്യുന്ന ഭാര്യയെയും മകളെയും നാട്ടിലേക്ക് മാറ്റാനാണ് ശ്രമം. കേന്ദ്ര ഡപ്യൂട്ടേഷനിൽ പോകാനാണ് നീക്കം. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തെത്തിയ ബി ജെ പി പ്രമുഖനെ അദ്ദേഹം രഹസ്യമായി സന്ദർശിച്ചു എന്നും കേൾക്കുന്നു.
മദ്യപിച്ച് മദോന്മത്തനായതിന്റെ പേരിൽ സസ്പെന്റ് ചെയ്യപ്പെട്ട ഐ ജി നടത്തിയ അന്വേഷണത്തിൽ വീട്ടിൽ പോലീസുകാരെ ഉപയോഗിച്ച് ടൈൽ പാകിയ ബറ്റാലിയൻ എസ് പി.ക്കെതിരെ നടപടി വരുന്നതും വിവാദമായേക്കും.
സുദേഷ് കുമാറിന് കേന്ദ്ര ഡപ്യൂട്ടേഷനിൽ പോകണമെങ്കിൽ ബിജെപി കനിയണം. വിഷയം ഉണ്ടായ ദിവസം മുതൽ എ ഡി ജി പി അക്കാര്യം അന്വേഷിക്കുന്നുണ്ട്. ഡൽഹിയിൽ ഒരു തസ്തിക തരപ്പെടുത്താനാണ് നീക്കം. എത്രയും വേഗം കേരളത്തിൽ നിന്നും രക്ഷപ്പെടണം എന്നു മാത്രമാണ് അദ്ദേഹത്തിന്റെ ചിന്ത. കേരളത്തിലെ ജീവിതം താൻ കരുതുന്നതു പോലെ സുഖകരമല്ലെന്ന് ചുരുങ്ങിയ കാലം കൊണ്ട് സുദേഷ് കുമാർ മനസിലാക്കി.
1987 ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനാണ് സുദേഷ്കുമാർ. ബി എസ് എഫ്, ഐ ജിയായി ഷിലോങ്ങിൽ പ്രവർത്തിക്കുമ്പോഴാണ് അദ്ദേഹത്തിന് നോർത്ത് സോൺ എ ഡി ജി പി യായി നിയമനം ലഭിച്ചത്. ബി എസ് എഫിൽ അടിമവേലക്ക് ധാരാളം ജീവനക്കാരെ കിട്ടും. കേരളത്തിൽ നിയമനം ലഭിക്കുമ്പോൾ പലരും സൂക്ഷിക്കണമെന്ന് അദ്ദേഹത്തെ ഉപദേശിച്ചിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെയാണ് നിയമനം ലഭിച്ച് കേരളത്തിലെത്തിയത്.
കേരളത്തിലെ ഭരണ തലത്തിൽ നിന്ന് സുദേഷ്കുമാറിന് പറയത്തക്ക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല. അദ്ദേഹം അതിൽ തൃപ്തനുമാണ്. എന്നാൽ ഗവാസ്കർ എന്ന പോലീസുകാരൻ മാത്രമാണ് അദ്ദേഹത്തിന് വിനയായി തീർന്നത്. കേരളത്തിലെ എല്ലാ ഐ.പി.എസ്. ഉദ്യോഗസ്ഥരും ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് താനും ചെയ്തതെന്ന് സുദേഷ്കുമാർ തനിക്ക് വേണ്ടപ്പെട്ടവരോട് പറഞ്ഞിട്ടുണ്ട്. എല്ലാ ഐ പി എസുകാരും ക്യാമ്പ് ഫോളോവർമാരെ ഉപയോഗിക്കുന്നുണ്ട്. ഐ.പി.എസുകാരുടെ മക്കളെ നടക്കാൻ കൊണ്ടു പോകുന്നത് ഔദ്യോഗിക വാഹനങ്ങളിൽ പോലീസ് ഡ്രൈവർമാരാണ്. ഐ.പി.എസുകാർക്ക് സർക്കാർ വണ്ടിയിൽ പോയി മദ്യം വാങ്ങി നൽകുന്ന പോലീസുകാരുമുണ്ട്. എന്നിട്ടും തനിക്ക് എതിരെ മാത്രം നടപടി വന്നത് താൻ മലയാളിയല്ലാത്തതു കൊണ്ട് മാത്രമാണെന്ന് സുദേഷ്കുമാറിന് പരിഭവമുണ്ട്.
എന്നാൽ ഡി ജി പി ബഹ്റ സുദേഷ്കുമാറിനെ തള്ളുന്നില്ല. തനിക്ക് അനുകൂലമായി അദ്ദേഹം തീരുമാനമെടുക്കുമെന്നാണ് സുദേഷ്കുമാർ കരുതുന്നത്. മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും സുദേഷ് കുമാർ കരുതുന്നു. മകൾക്കെതിരെയുള്ള കേസിൽ നിന്ന് ഊരാനാണ് എ ഡി ജി പി യുടെ ശ്രമം. അങ്ങനെ ഊരിയാൽ മാത്രമേ തനിക്ക് കേരളത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുകയുള്ളുവെന്ന് എഡിജിപി കരുതുന്നു. സുദേഷ്കുമാർ കേരളം വിടുന്നതിനോടാണ് സർക്കാരിനും താത്പര്യം.
https://www.facebook.com/Malayalivartha