എടീ അവൻ തീർന്നൂ... എവിടെയെങ്കിലും കൊണ്ടുകളയാൻ ഭർത്താവിനോട് ഭാര്യയുടെ ശാസന; ചുട്ടുകളഞ്ഞാൽ മതിയെന്ന് അമ്മയും: അടിമലത്തുറയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിനുവിനെ കൊലപ്പെടുത്തിയത് സഹോദരീ ഭർത്താവും സംഘവും! ഗൂഢാലോചനയിൽ പങ്കാളികളായത് പെറ്റമ്മയും, സഹോദരിയും
വിഴിഞ്ഞം അടിമലത്തുറ ജൂബിലി നഗറില്‍ പുറമ്പോക്ക് പുരയിടത്തില്‍ വിനുവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു .സംഭവത്തില്‍ അമ്മയും സഹോദരിയും ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ നാലിനാണ് വിനുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് മരണം ഹൃദയാഘാതം കൊണ്ടെന്നാണ് ധരിച്ചത്. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഒരാളെ പിടികൂടി പോലീസിന് നല്‍കി.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ വിനുവിന്റെ അമ്മ നിര്‍മല(44), സഹോദരി വിനിത(24), സഹോദരീ ഭര്‍ത്താവ് അടിമലത്തുറ ഫാത്തിമമാതാ പള്ളിക്കു സമീപം ജോയി(31), പിറവിളാകം സ്വദേശി കൊഞ്ചല്‍ എന്നു വിളിക്കുന്ന ജിജിന്‍(20), പുന്നക്കുളം കുഴിവിളാകം സ്വദേശി ഫ്ളക്സിന്‍(24), തെന്നൂര്‍ക്കോണം കരയടിവിളാകം സ്വദേശി ജിജിന്‍(20) ചൊവ്വര സ്വദേശികളായ കൃഷ്ണ എന്ന ഹരീഷ് (21), സജീവ് (24), എന്നിവരെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
തന്റെ രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതുകൊണ്ടും , അമ്മയെയും ഭാര്യയെയും വീട്ടില്‍നിന്ന് ഇറക്കിവിട്ടത്തിലുമുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ജോയി പോലീസിനോട് പറഞ്ഞത്. വിഷം നൽകി കൊലപ്പെടുത്താനായിരുന്നു ആദ്യ ശ്രമം. ഈ വിവരം ജോയി ബന്ധുവായ കൊഞ്ചൽ എന്ന വിളിക്കുന്ന ജിജിനോട് പറഞ്ഞു. തുടർന്നായിരുന്നു കേസിലെ പ്രതികളുമായി ചേർന്ന് ഗൂഡാലോചന നടത്തിയതും കൃത്യം ചെയ്തതും.
രാത്രിയിൽ വിനു ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ എത്തി മുഖത്ത് ടോർച്ചടിച്ചു. ഒപ്പം ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് കൈകാലുകൾ പിടിച്ചുവച്ച് കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കുകയായിരുന്നു. നാല് ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
അന്ന് മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഫോറന്‍സിക് വിഭാഗം വിരലടയാള വിദഗ്ദ്ധര്‍ എന്നിവരെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. മൃതദേഹത്തിന് പഴക്കമുള്ളതിനാല്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
കൊലപാതകം നടത്തിയ ശേഷം മുഖ്യപ്രതി ജോയി ഭാര്യയെ ഫോണില്‍ വിളിച്ച് എടീ അവന്‍ തീര്‍ന്നു, എന്നു പറഞ്ഞുവെന്നു പോലീസ് വെളിപ്പെടുത്തുന്നു. എവിടെയെങ്കിലും മറവു ചെയ്യാനായിരുന്നു ഭാര്യയുടെ മറുപടി ചുട്ടുകളയാനായിരുന്നുവത്രേ മാതാവിന്റെ വാക്കുകളെന്നും പോലീസ് പറഞ്ഞു. മാതാവിനും സഹോദരിക്കും പ്രതികളിലൊരാളായ ഹരീഷിനും കൃത്യത്തില്‍ നേരിട്ടു പങ്കില്ലെങ്കിലും സ്ത്രീകളിരുവരും ഗൂഢാലോചനയില്‍ പങ്കാളികളാണെന്നു പോലീസ് പറഞ്ഞു.
ഹരീഷിന്റെ ഫോണിലൂടെയായിരുന്നു കൃത്യത്തിന്റെ ആസൂത്രണമെന്നും ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ടന്നും പോലീസ് പറഞ്ഞു. ജോയിയാണു യുവാവ് കൊല്ലപ്പെട്ട കേസില്‍ ആദ്യദിവസം പോലീസിനു മൊഴി നല്‍കാന്‍ സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ സംശയം തോന്നിയതോടെ മാതാവിന്റെ മൊഴിയാണു രേഖപ്പെടുത്തിയതെന്നു വിഴിഞ്ഞം ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha