മോദിയുടെ നിലപാട് കേരളത്തോടുള്ള നിഷേധം ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ ശക്തമായ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ ശക്തമായ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കു കേന്ദ്രത്തിന്റെ വേണ്ടത്ര പിന്തുണ കിട്ടുന്നില്ല എന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടി കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും മോഡി അതിനു കൂട്ടാക്കിയിരുന്നില്ല. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി അടക്കമുള്ളവർ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.
സംതൃപ്തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവുമാണു വേണ്ടത്. പ്രധാനമന്ത്രി മോദിയെ കാണുന്നതിനു പലവട്ടം ശ്രമിച്ചു. പക്ഷേ അനുമതി നിഷേധിച്ചു. വകുപ്പുമന്ത്രിയെ കാണാനാണ് നിർദേശിച്ചത്. ഇത്തരം നടപടികൾ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണ്. ഇതു സംസ്ഥാനത്തോടുള്ള നിഷേധമാണെന്നും പിണറായി വിമർശിച്ചു. കേന്ദ്രമന്ത്രി സുരേഷ് പ്രഭുവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് വിദേശ എയര്‍ലൈന്‍ കമ്പനികളുമായി ഇക്കാര്യം സംസാരിക്കുമെന്നു സുരേഷ് പ്രഭു ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഉൽപാദനം വര്‍ധിപ്പിക്കുകയും നീതിയുക്തമായി ജനങ്ങളില്‍ എത്തിക്കുകയും ചെയ്യുകയെന്നതാണു സര്‍ക്കാരിന്റെ നയം. അടിസ്ഥാന വികസനം സാധ്യമാകണമെങ്കില്‍ കൃഷി, വ്യവസായം തുടങ്ങിയ മേഖലകള്‍ വികസിക്കണം. ഇതിനു പശ്ചാത്തല സൗകര്യ വികസനം ആവശ്യമാണ്. ഗതാഗത സൗകര്യം ഉറപ്പാക്കേണ്ടതാണു മുഖ്യം. തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. വിഴിഞ്ഞം തുറമുഖം 2020-ഓടെ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha