ആരെയും കാണാതെ, മരണത്തിന്റെ ആഴങ്ങളിലേയ്ക്ക് പോയ ഡിനു അലക്‌സാണ്ടറിന്റെ മൃതദേഹം കണ്ടെത്തി
റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീന കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഏറ്റുമാനൂരില്‍ ആറ്റിൽ ചാടിയ ഡിനു അലക്‌സാണ്ടറിന്റെ (31) മൃതദേഹം കണ്ടെത്തി. മീനച്ചലാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
'ഈ ലോകത്ത് ഇനി എനിക്കും ഒന്നും കാണാനില്ല. മരണത്തിന്റെ ആഴങ്ങളിലേക്ക് ഞാന്‍ പോവുകയാണ്. എന്റെ മരണത്തില്‍ ആരും ഉത്തരവാദിയല്ല''. എന്ന് ആത്മഹത്യാക്കുറിപ്പെഴുതി വച്ച് ഡിനു അപ്രത്യക്ഷമാവുകയായിരുന്നു.
കളി തോറ്റതിന് പിന്നാലെ ഡിനു കനത്ത മനോവിഷമത്തിലായിരുന്നു. തോല്‍വിക്ക് പിന്നാലെ ഇയാള്‍ ബഹളം വയ്‌ക്കുകയും വല്ലാത്തൊരു മനോഭാവത്തിലായിരുന്നുവെന്നും ഇയാളുടെ കൂട്ടുകാര്‍ പറഞ്ഞു. ക്രൊയേഷ്യയോട് അര്‍ജന്റീന പരാജയപ്പെട്ടു എന്ന കാര്യം കണ്ടപ്പോള്‍ ജേഴ്‌സിയും ഊരി മുറിയില്‍ത്തന്നെ ഇട്ട് മൊബൈല്‍ ഫോണിന്റെ കവറും ഊരിവച്ചശേഷമാണ് ഡിനു ഇവിടം വിട്ടത്.
രാവിലെ തന്നെ ഡിനുവിനെ കാണാതായപ്പോള്‍മുതല്‍ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. അര്‍ജന്റീന തോറ്റതിനു പിന്നാലെ സുഹൃത്തുക്കള്‍ ഡിനുവിനെ വിളിച്ചിരുന്നെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പരിഹാസം ഭയന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തെന്നാണു സുഹൃത്തുക്കള്‍ കരുതിയത്.
അര്‍ജന്റീനയുടെയും ലയണല്‍ മെസിയുടെയും കടുത്ത ആരാധകനാണ് ഡിനു. മെസി ഗോളടിക്കുമെന്നും അര്‍ജന്റീന ജയിക്കുമെന്നും സുഹൃത്തുക്കളോടു പറഞ്ഞ ശേഷമാണു ഡിനു െവെകിട്ട് കോട്ടയത്തെ ജോലി സ്ഥലത്തുനിന്നു മടങ്ങിയത്. വീട്ടിലേക്കു പോകുന്ന വഴി അര്‍ജന്റീനയുടെ ജഴ്‌സിയും വാങ്ങിയിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ മെസിയുടെ ചിത്രമുള്ള മൊെബെല്‍ ഫോണ്‍ കവറും ജഴ്‌സിയും ഡിനുവിന്റെ മുറിയില്‍നിന്നു കണ്ടെത്തുകയുംചെയ്തു. അര്‍ജന്റീന തോറ്റാല്‍ പിന്നെ പുറത്തിറങ്ങേണ്ടിവരില്ലെന്നു ഡിനു വീട്ടുകാരോടു പറഞ്ഞിരുന്നത്രേ.
വ്യാഴാഴ്ച രാത്രി വീട്ടിലെത്തിയ ശേഷം പിതാവ് അലക്‌സാണ്ടറിനും മാതാവ് ചിന്നമ്മയ്ക്കുമൊപ്പം ഡിനു ടിവി കണ്ടു. അര്‍ജന്റീന-ക്രൊയേഷ്യ ലോകകപ്പ് മത്സരം ആരംഭിക്കുമ്ബോഴേക്കും മാതാപിതാക്കള്‍ ഉറങ്ങാന്‍ കിടന്നു. പിന്നീട്, ശബ്ദം കേട്ടപ്പോള്‍ ടിവി നിര്‍ത്തിയിട്ട് ഉറങ്ങാന്‍ ഡിനുവിനോടു പിതാവ് ആവശ്യപ്പെട്ടിരുന്നു.
പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നേറ്റ ചിന്നമ്മ മുറിയില്‍ വെളിച്ചം കണ്ടു നോക്കിയപ്പോള്‍ ഡിനുവിന്റെ കണ്ടില്ല. അടുക്കള വാതില്‍ തുറന്നു കിടക്കുന്നതു കണ്ട ചിന്നമ്മ അലക്‌സാണ്ടറെ വിളിച്ചുണര്‍ത്തി. കള്ളന്‍ കയറിയെന്നായിരുന്നു ആദ്യം സംശയം. പിന്നീട് ഡിനുവിന്റെ മുറിയിലെത്തിയപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടത്. തുടര്‍ന്ന് അയര്‍ക്കുന്നം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha